ഓവറായി എക്സര്‍സൈസ് ചെയ്താലും ചോക്ലേറ്റോ ഐസ്‌ക്രീമോ കഴിക്കുന്നത് കണ്ടാലുമെല്ലാം അപ്പ വഴക്കുപറയും: വിജയ് യേശുദാസ്

മലയാളത്തിന്റെ ഗാനഗന്ധര്‍വ്വന്‍ കെ ജെ യേശുദാസ് സിനിമ പിന്നണിഗാനരംഗത്ത് എത്തിയിട്ട് 60 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് അച്ഛനെ കുറിച്ചുള്ള വിജയ് യേശുദാസിന്റെ വാക്കുകളാണ്. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു വിജയ് അപ്പയെക്കുറിച്ച് വാചാലനാവുന്നത്. സംഗീതയാത്രയില്‍ അറുപതാം വാര്‍ഷികം ആഘോഷിക്കുന് വേളയില്‍ ഈ അഭിമുഖം വീണ്ടും ചര്‍ച്ചയാവുകയാണ്.

ശബ്ദം നന്നായി സൂക്ഷിച്ചില്ലെങ്കിലാണ് അപ്പ വഴക്ക് പറയാറുള്ളത്. അതിനായി അപ്പ പിന്തുടരുന്ന കാര്യങ്ങള്‍ താനും ചെയ്യാതെ വരുന്ന സമയത്ത് വഴക്ക് കിട്ടാറുണ്ട്. സാധകം മുടക്കിയാലും, ഓവറായി എക്സര്‍സൈസ് ചെയ്താലും ചോക്ലേറ്റോ ഐസ്‌ക്രീമോ കഴിക്കുന്നത് കണ്ടാലുമെല്ലാം അപ്പ ചോദിക്കാറുണ്ട്. അപ്പയെന്ന ഗുരു പല കാര്യങ്ങളിലും കാര്‍ക്കശ്യക്കാരനാണ്. അതൊക്കെ പാലിക്കാനായി താനെന്നും ശ്രമിക്കാറുണ്ടെന്നും വിജയ് പറയുന്നു.

തുടക്കത്തിലൊക്കെ യേശുദാസിന്റെ മകന്‍ ഇമേജ് പ്രശ്നമായിരുന്നു. നിരാശ അനുഭവപ്പെട്ട സന്ദര്‍ഭങ്ങളുമുണ്ടായിരുന്നു. പിന്നീട് അതൊരു പോസിറ്റീവായ കാര്യമാണെന്ന് തിരിച്ചറിഞ്ഞ് ചിന്താഗതി മാറ്റുകയായിരുന്നു വിജയ് യേശുദാസ്. ഇടനാഴിയില്‍ ഒരു കാലൊച്ചയിലൂടെയായിരുന്നു വിജയ് സിനിമയില്‍ ആദ്യമായി പാടിയത്. 8ാമത്തെ വയസ്സില്‍ വിജയിനെക്കൊണ്ട് ആ പാട്ട് പാടിപ്പിച്ചത് ദക്ഷിണാമൂര്‍ത്തിയായിരുന്നു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു