സാന്ദ്രയുടെ സൈക്കോ കമന്റില്‍ അഭിപ്രായം പറയാനില്ല, ഫ്രണ്ട്‌സ് തമ്മില്‍ പാട്‌നര്‍ഷിപ്പ് ഇല്ലാത്തതാണ് നല്ലത്: വിജയ് ബാബു

മലയാളത്തില്‍ ഹിറ്റ് സിനിമകളൊരുക്കിയ നിര്‍മ്മാണ കമ്പനിയാണ് ഫ്രൈഡേ ഫിലിം ഹൗസ്. വിജയ് ബാബുവും സാന്ദ്ര തോമസും ചേര്‍ന്ന് ആരംഭിച്ച കമ്പനി ഇപ്പോള്‍ വിജയിയുടെ ഉടമസ്ഥതയിലാണ്. സാന്ദ്ര തോമസുമായി പിണക്കത്തലാവുകയും രണ്ടു പേരും വേര്‍പിരിയുകയുമൊക്കെ ചെയ്തത് വലിയ വാര്‍ത്തയായിരുന്നു.

ഈ പ്രശ്‌നത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് വിജയ് ബാബു ഇപ്പോള്‍. സാന്ദ്രയെ കാണുമ്പോള്‍ സംസാരിക്കാറുണ്ട്, എന്നാല്‍ അവരുടെ കമന്റിനോട് അഭിപ്രായം പറയാനില്ല എന്നാണ് വിജയ് ബാബു പറയുന്നത്. സാന്ദ്ര തോമസിനെ ഇടയ്ക്ക് കാണുമ്പോള്‍ സംസാരിക്കാറുണ്ട്.

എന്നാല്‍ സാന്ദ്രയുടെ സൈക്കോ കമന്റില്‍ അഭിപ്രായം പറയാനില്ല. സ്‌ട്രോംഗായി നിന്ന് മുന്നോട്ട് പോകുക എന്നതിനാണ് താന്‍ മുന്‍ഗണന കൊടുക്കുന്നത്. ഫ്രണ്ട്‌സ് തമ്മില്‍ പാട്‌നര്‍ഷിപ്പ് ഇല്ലാത്തതാണ് നല്ലത്. കാരണം പൈസ ഇന്‍വോള്‍വ്ഡ് ആണല്ലോ.

ഈഗോയും ഉണ്ടാകാന്‍ പാടില്ല എന്നാണ് വിജയ് ബാബു ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. 2016ല്‍ പുറത്തിറങ്ങിയ ‘മുദ്ദുഗൗ’ എന്ന സിനിമയ്ക്ക് ശേഷം ഇരുവരും ഒന്നിച്ച് സിനിമ നിര്‍മ്മിച്ചിട്ടില്ല. ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മ്മിച്ച പരാജയ ചിത്രങ്ങളിലൊന്നാണ് മുദ്ദുഗൗ.

Latest Stories

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

പോക്‌സോ കേസ് പ്രതി സ്‌കൂളില്‍ മുഖ്യാതിഥിയായ സംഭവം; ഫോര്‍ട്ട് ഹൈസ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

ദൗത്യം ഫലംകണ്ടു, താന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രധാനമന്ത്രിയ്ക്ക് സമര്‍പ്പിക്കുമെന്ന് ശശി തരൂര്‍

സത്യം അന്വേഷിക്കേണ്ടത് പ്രധാനമാണ്; ബിജെപി ജനങ്ങളുടെ മരണത്തിലും കളവ് പറയുന്നുവെന്ന് അഖിലേഷ് യാദവ്

“ഈവലയം”: സ്‌ക്രീൻ ആസക്തിയുടെ അദൃശ്യ കെണികളെക്കുറിച്ച് ഒരു ചലച്ചിത്രം; റിലീസ് 13ന്

രണ്ടു ഭാ​ഗങ്ങൾ വെട്ടിയൊതുക്കി ഒറ്റചിത്രമായി റീ റിലീസിനെത്തിക്കും; 'ബാഹുബലി' തീയേറ്ററുകളിൽ എത്തുക ഒക്ടോബറിൽ..

കബഡി മത്സരത്തിന്റെ ചടുലതയും ആകാംക്ഷയുമായി ഷെയ്ന്‍ നിഗം; സോഷ്യല്‍ മീഡിയയില്‍ തരംഗമായി 'ബള്‍ട്ടി' ടൈറ്റില്‍ ടീസര്‍

കുംഭമേളയിൽ കൊല്ലപ്പെട്ടത് 82 പേർ, സർക്കാർ കണക്ക് തള്ളി ബിബിസി; 37 പേർ മരിച്ചെന്നാണ് യുപി സർക്കാറിൻ്റെ ഔദ്യോഗിക കണക്ക്

കേരള തീരത്തെ തുടര്‍ച്ചയായ കപ്പലപടങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമെന്ന് സുരേഷ് ഗോപി; 'എയിംസിന് വേണ്ടി കേരളം നല്‍കിയത് ഒരേ ഒരു ഓപ്ഷന്‍, എന്നിട്ട് ഇത്രയും ശാഠ്യം പിടിക്കുന്നുണ്ടെങ്കില്‍ അതിന് പിന്നിലെ കാര്യങ്ങള്‍ അന്വേഷിക്കൂ'

പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ