അതിക്രമത്തിന് ഇരയാകേണ്ടി വന്നവളുടെ മാനസികാവസ്ഥയിലൂടെയാണു ക്യാമറ പോകേണ്ടത്, വില്ലന്റെ വികാരമൂര്‍ച്ഛയല്ല കൊടുക്കേണ്ടത് എന്നു തീരുമാനിച്ചിരുന്നു: വിധു വിന്‍സെന്റ്

രജിഷ വിജയനും നിമിഷ സജയനും നായികാ വേഷം അലങ്കരിച്ച് വിധു വിന്‍സെന്റ് സംവിധാനം ചെയ്ത ചിത്രമാണ് സ്റ്റാന്‍ഡ് അപ്പ്. മാന്‍ഹോളിന് ശേഷം താന്‍ ഒരുക്കിയ ഈ ചിത്രത്തില്‍ വ്യക്തമായ രാഷ്ട്രീയ കാഴ്ച്ചപ്പാട് ഉണ്ടായിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അവര്‍. മനോരമയുമായുള്ള അഭിമുഖത്തിലായിരുന്നു സംവിധായികയുടെ വെളിപ്പെടുത്തല്‍.

രണ്ടു പേര്‍ക്കിടയിലുള്ള ടോക്സിക് റിലേഷനും കാമുകനാല്‍ റേപ് ചെയ്യപ്പെടുന്ന പെണ്‍കുട്ടിയെയും കുറിച്ചാണ് എന്റെ സ്റ്റാന്‍ഡ് അപ് എന്ന സിനിമ സംസാരിച്ചത്. ചിത്രത്തില്‍ ഏറ്റവും വെല്ലുവിളിയായി തോന്നിയതു ബലാത്സംഗം ചിത്രീകരിക്കാനായിരുന്നു. അതിക്രമത്തിനിരയാകേണ്ടി വരുന്നവളുടെ മാനസികാവസ്ഥയിലൂടെയാണു ക്യാമറ കടന്നുപോകേണ്ടത്. അവിടെ വില്ലന്റെ വികാരമൂര്‍ച്ഛയല്ല കാണികള്‍ക്കു കൊടുക്കേണ്ടത് എന്നു തീരുമാനിച്ചിരുന്നു.

മാന്‍ഹോള്‍ എന്ന സിനിമ ഞാന്‍ ചെയ്തപ്പോള്‍ പലരും പറഞ്ഞിരുന്നു, അതു വളരെ കൂടുതല്‍ റിയലിസ്റ്റിക് ആയിപ്പോയി എന്ന്. അതുകൊണ്ടു “സോ കോള്‍ഡ് ഒരു സിനിമാ ഏസ്തെറ്റിക്സ്” അതിനുണ്ടായില്ല എന്ന്. അതിനുള്ള മറുപടി ആ സിനിമയില്‍ അത്ര ഏസ്തെറ്റിക്‌സേ ഉദ്ദേശിച്ചിട്ടുള്ളൂ എന്നതാണ്. അതിനാല്‍ പ്രേക്ഷകര്‍ക്കാണ് സല്യൂട്ട്. അവര്‍ പറഞ്ഞു.

ലിംഗനീതിയെ അഡ്രസ് ചെയ്യുന്ന കാര്യത്തില്‍ ഒരൊറ്റ ദിവസം കൊണ്ടു സംഭവിച്ച മാറ്റങ്ങളല്ല മലയാള സിനിമയില്‍ വന്നിട്ടുള്ളതെന്നും ദലിത് വിരുദ്ധതയെക്കുറിച്ചും സ്ത്രീവിരുദ്ധതയെക്കുറിച്ചുമൊക്കെ മനസ്സിലാക്കാനും ആ കാഴ്ചയോടെ സിനിമകളെ വിമര്‍ശിക്കാനുമുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ കാണികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്. അതു കൊണ്ടാണ് ചില സിനിമകള്‍ തലങ്ങും വിലങ്ങും വിമര്‍ശിക്കപ്പെടുന്നതെന്നും അവര്‍ വ്യക്തമാക്കി.

ഒരു സുഹൃത്ത് അദ്ദേഹത്തിന്റെ തിരക്കഥ വായിക്കാന്‍ തന്നപ്പോള്‍ പറഞ്ഞതു പൊളിറ്റിക്കലി കറക്ട് അല്ലാത്ത എന്തെങ്കിലും പ്രസ്താവന അതിലുണ്ടോയെന്നു നോക്കണേയെന്നാണ്്. പ്രേക്ഷകര്‍ പൊളിറ്റിക്കലി അവെയറാണ് എന്ന അറിവ് സ്റ്റീരിയോടൈപ്പുകള്‍ വിട്ടു മാറിച്ചിന്തിക്കാന്‍ സിനിമാ പ്രവര്‍ത്തകരെയും പ്രേരിപ്പിച്ചു തുടങ്ങിയിരിക്കുന്നു. വിധു ക

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി