ആ വിവരം അറിഞ്ഞ് തകർന്നുപോയി, മൂന്നാം നിലയിൽ നിന്ന് ചാടി മരിക്കാൻ ആലോചിച്ചു, വെളിപ്പെടുത്തി വിക്കി കൗശലിന്റെ പിതാവ്

അർബുദ ബാധിതനാണെന്ന് അറിഞ്ഞ ശേഷം മാനസികമായി തകർന്നുപോയെന്നും ആത്മഹത്യയെ കുറിച്ച് ചിന്തിച്ചുവെന്നും വെളിപ്പെടുത്തി നടൻ വിക്കി കൗശലിൻ‌റെ പിതാവും ആക്ഷൻ ഡയറക്ടറുമായ ശ്യാം കൗശൽ. തനിക്ക് കാൻസർ ആണെന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ‌ ഞെട്ടിപ്പോയെന്ന് ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് അദ്ദേഹം വെളിപ്പെടുത്തിയത്. കാൻസർ ആണെന്നും രക്ഷപ്പെടാനുളള സാധ്യത വളരെ കുറവാണെന്നും അറിഞ്ഞ സമയം ഇത് തന്നെ വല്ലാതെ തളർത്തിക്കളഞ്ഞുവെന്ന് ശ്യാം കൗശൽ പറയുന്നു. ഈ സമയത്ത് ആശുപത്രിയുടെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കാൻ ആലോചിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

“2003ലാണ് താൻ ഒരു ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വന്നത്. അതിന് ശേഷമാണ് അർബു​ദം കണ്ടെത്തിയത്. ഇതറിഞ്ഞ് അന്ന് തനിക്കൊപ്പം ആശുപത്രി മുറിയിലുണ്ടായിരുന്നവർ എല്ലാം ദുഖിതരായി. താൻ രക്ഷപ്പെടില്ലെന്ന് ഡോക്ടർ പറഞ്ഞു. ഒരു ദിവസം വൈകുന്നേരമാണ് ഇക്കാര്യം എന്നോട് പറയുന്നത്. അന്ന് രാത്രി ആശുപത്രിയുടെ മൂന്നാം നിലയിൽ നിന്ന് ചാടി മരിക്കാനുളള ഒരു ഭ്രാന്തൻ ചിന്ത തനിക്കുണ്ടായെന്നും ശ്യാം കൗശൽ പറഞ്ഞു. ആ ഒരു തീരുമാനം എടുത്തത് തന്റെ ബലഹീനത കൊണ്ടല്ല. എന്തായാലും മരിക്കും. അങ്ങനെയെങ്കിൽ എന്തുകൊണ്ട് അത് ഇപ്പോഴായിക്കൂടാ എന്നാണ് ചിന്തിച്ചത്”.

“അന്ന് ശസ്ത്രക്രിയക്ക് ശേഷം തനിക്ക് അനങ്ങാൻ കഴിഞ്ഞിരുന്നില്ലെന്നും വിക്കി കൗശലിന്റെ പിതാവ് പറയുന്നു. നല്ല ജീവിതം നയിച്ചതിനാൽ അപ്പോൾ തന്നെ കൊണ്ടുപോകണമേ എന്ന് ദൈവത്തോട് പ്രാർഥിച്ചു. ആ ദിവസത്തിന് ശേഷം തനിക്ക് ഇപ്പോൾ മരണഭയമില്ലെന്നും അദ്ദേഹം പോഡ്കാസ്റ്റിൽ പറഞ്ഞു. പിന്നീട് കുറച്ച് ശസ്ത്രക്രിയകളുടെ കാര്യമേയുളളൂവെന്നും സുഖം പ്രാപിക്കുമെന്ന പ്രതീക്ഷ ലഭിച്ചു. ആ സംഭവത്തിന് ശേഷം ജീവിതത്തോടുളള തന്റെ കാഴ്ചപ്പാട് മാറിയെന്നും അത് തന്റെ ഇച്ഛാശക്തിയെ ശക്തിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഭാ​ഗ്യവശാൽ കാൻസർ തന്റെ ശരീരത്തിൽ പടർന്നിരുന്നില്ല. താൻ ദൈവത്തോട് 10 വർഷം കൂടി ആയുസ് തരണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇന്ന് അത് 22 വർഷമായിരിക്കുന്നു”, അഭിമുഖത്തിൽ ശ്യാം കൗശൽ കൂട്ടിച്ചേർത്തു.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”