ആ വിവരം അറിഞ്ഞ് തകർന്നുപോയി, മൂന്നാം നിലയിൽ നിന്ന് ചാടി മരിക്കാൻ ആലോചിച്ചു, വെളിപ്പെടുത്തി വിക്കി കൗശലിന്റെ പിതാവ്

അർബുദ ബാധിതനാണെന്ന് അറിഞ്ഞ ശേഷം മാനസികമായി തകർന്നുപോയെന്നും ആത്മഹത്യയെ കുറിച്ച് ചിന്തിച്ചുവെന്നും വെളിപ്പെടുത്തി നടൻ വിക്കി കൗശലിൻ‌റെ പിതാവും ആക്ഷൻ ഡയറക്ടറുമായ ശ്യാം കൗശൽ. തനിക്ക് കാൻസർ ആണെന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ‌ ഞെട്ടിപ്പോയെന്ന് ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് അദ്ദേഹം വെളിപ്പെടുത്തിയത്. കാൻസർ ആണെന്നും രക്ഷപ്പെടാനുളള സാധ്യത വളരെ കുറവാണെന്നും അറിഞ്ഞ സമയം ഇത് തന്നെ വല്ലാതെ തളർത്തിക്കളഞ്ഞുവെന്ന് ശ്യാം കൗശൽ പറയുന്നു. ഈ സമയത്ത് ആശുപത്രിയുടെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കാൻ ആലോചിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

“2003ലാണ് താൻ ഒരു ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വന്നത്. അതിന് ശേഷമാണ് അർബു​ദം കണ്ടെത്തിയത്. ഇതറിഞ്ഞ് അന്ന് തനിക്കൊപ്പം ആശുപത്രി മുറിയിലുണ്ടായിരുന്നവർ എല്ലാം ദുഖിതരായി. താൻ രക്ഷപ്പെടില്ലെന്ന് ഡോക്ടർ പറഞ്ഞു. ഒരു ദിവസം വൈകുന്നേരമാണ് ഇക്കാര്യം എന്നോട് പറയുന്നത്. അന്ന് രാത്രി ആശുപത്രിയുടെ മൂന്നാം നിലയിൽ നിന്ന് ചാടി മരിക്കാനുളള ഒരു ഭ്രാന്തൻ ചിന്ത തനിക്കുണ്ടായെന്നും ശ്യാം കൗശൽ പറഞ്ഞു. ആ ഒരു തീരുമാനം എടുത്തത് തന്റെ ബലഹീനത കൊണ്ടല്ല. എന്തായാലും മരിക്കും. അങ്ങനെയെങ്കിൽ എന്തുകൊണ്ട് അത് ഇപ്പോഴായിക്കൂടാ എന്നാണ് ചിന്തിച്ചത്”.

“അന്ന് ശസ്ത്രക്രിയക്ക് ശേഷം തനിക്ക് അനങ്ങാൻ കഴിഞ്ഞിരുന്നില്ലെന്നും വിക്കി കൗശലിന്റെ പിതാവ് പറയുന്നു. നല്ല ജീവിതം നയിച്ചതിനാൽ അപ്പോൾ തന്നെ കൊണ്ടുപോകണമേ എന്ന് ദൈവത്തോട് പ്രാർഥിച്ചു. ആ ദിവസത്തിന് ശേഷം തനിക്ക് ഇപ്പോൾ മരണഭയമില്ലെന്നും അദ്ദേഹം പോഡ്കാസ്റ്റിൽ പറഞ്ഞു. പിന്നീട് കുറച്ച് ശസ്ത്രക്രിയകളുടെ കാര്യമേയുളളൂവെന്നും സുഖം പ്രാപിക്കുമെന്ന പ്രതീക്ഷ ലഭിച്ചു. ആ സംഭവത്തിന് ശേഷം ജീവിതത്തോടുളള തന്റെ കാഴ്ചപ്പാട് മാറിയെന്നും അത് തന്റെ ഇച്ഛാശക്തിയെ ശക്തിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഭാ​ഗ്യവശാൽ കാൻസർ തന്റെ ശരീരത്തിൽ പടർന്നിരുന്നില്ല. താൻ ദൈവത്തോട് 10 വർഷം കൂടി ആയുസ് തരണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇന്ന് അത് 22 വർഷമായിരിക്കുന്നു”, അഭിമുഖത്തിൽ ശ്യാം കൗശൽ കൂട്ടിച്ചേർത്തു.

Latest Stories

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്