കിലാഫത്തല്ലേ, ചന്തപ്പെര കുത്തി മറിച്ചിടാന്‍ അവര് വന്നില്ലേ..വാരിയംകുന്നന്‍ വര്‍ന്ന്ണ്ട്ച്ചാല്‍ നരി വര്ണൂന്നാ': റമീസ് മുഹമ്മദ്

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി രക്തസാക്ഷിയായിട്ട് ഇന്ന് നൂറു വര്‍ഷം തികയുന്നുവെന്ന് തിരക്കഥാകൃത്ത് റമീസ് മുഹമ്മദ്. ‘കിലാഫത്തല്ലേ, ചന്തപ്പെര കുത്തിമറിച്ചിടാന്‍ അവര് വന്നില്ലേ.. വാരിയംകുന്നന്‍ വര്‍ന്ന്ണ്ട്ച്ചാല്‍ നരി വര്ണൂന്നാ’, റമീസ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

തിരക്കഥാകൃത്ത് ഹര്‍ഷാദും ഇതേകാര്യം തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. ‘പടച്ചവന്റെ സൃഷ്ടികളെ നാല് ജാതികളാക്കിത്തിരിച്ച് അത് ദൈവം പറഞ്ഞതാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഭൂരിപക്ഷം മനുഷ്യരെയും അടിമകളാക്കി ഭരിക്കുന്ന ജന്മിമാര്‍’ പിന്നീട് കുറച്ചു നാളേക്കെങ്കിലും ബ്രിട്ടീഷ് സാമ്യാജ്യത്വത്തിന് പ്രവേശനം ഇല്ലാതിരുന്ന ഒരു രാജ്യ സ്ഥാപനത്തിന്റെ ഡിക്ലറേഷന്‍ സമയത്ത് മലബാര്‍ സുല്‍ത്താന്‍ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നടത്തിയ ഒരു പ്രയോഗമാണിത് എന്നായിരുന്നു ഹര്‍ഷാദ് കുറിച്ചത്.

അടുത്തിടെ ആയിരുന്നു റമീസ് ‘സുല്‍ത്താന്‍ വാരിയംകുന്നന്‍’ എന്ന പുസ്തകം പ്രകാശനം ചെയ്തത്. പുസ്തകത്തിലൂടെ വാരിയംകുന്നനെന്ന പേരില്‍ പുറത്തുവിട്ട ചിത്രത്തിന്റെ ആധികാരികത ചോദ്യം ചെയ്ത് നിരവധി പേര്‍ രംഗത്ത് വരികയും ചെയ്തു. ഇക്കൂട്ടര്‍ക്ക് റമീസ് തന്നെ മറുപടിയും നല്‍കിയിരുന്നു.

പുസ്തകത്തിന്റെ അടുത്ത പതിപ്പില്‍ ഫോട്ടോ പ്രസിദ്ധീകരിച്ച ഫ്രഞ്ച് മാഗസിന്റെ മൂന്ന് പേജുകള്‍ കൂടി ഉള്‍പ്പെടുത്തുമെന്ന് റമീസ് ഒരു മാധ്യമത്തോട് പറഞ്ഞു. ‘വാരിയംകുന്നന്‍’ എന്ന പേരില്‍ പുറത്തിറങ്ങുന്ന സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാണെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക