കിലാഫത്തല്ലേ, ചന്തപ്പെര കുത്തി മറിച്ചിടാന്‍ അവര് വന്നില്ലേ..വാരിയംകുന്നന്‍ വര്‍ന്ന്ണ്ട്ച്ചാല്‍ നരി വര്ണൂന്നാ': റമീസ് മുഹമ്മദ്

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി രക്തസാക്ഷിയായിട്ട് ഇന്ന് നൂറു വര്‍ഷം തികയുന്നുവെന്ന് തിരക്കഥാകൃത്ത് റമീസ് മുഹമ്മദ്. ‘കിലാഫത്തല്ലേ, ചന്തപ്പെര കുത്തിമറിച്ചിടാന്‍ അവര് വന്നില്ലേ.. വാരിയംകുന്നന്‍ വര്‍ന്ന്ണ്ട്ച്ചാല്‍ നരി വര്ണൂന്നാ’, റമീസ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

തിരക്കഥാകൃത്ത് ഹര്‍ഷാദും ഇതേകാര്യം തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. ‘പടച്ചവന്റെ സൃഷ്ടികളെ നാല് ജാതികളാക്കിത്തിരിച്ച് അത് ദൈവം പറഞ്ഞതാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഭൂരിപക്ഷം മനുഷ്യരെയും അടിമകളാക്കി ഭരിക്കുന്ന ജന്മിമാര്‍’ പിന്നീട് കുറച്ചു നാളേക്കെങ്കിലും ബ്രിട്ടീഷ് സാമ്യാജ്യത്വത്തിന് പ്രവേശനം ഇല്ലാതിരുന്ന ഒരു രാജ്യ സ്ഥാപനത്തിന്റെ ഡിക്ലറേഷന്‍ സമയത്ത് മലബാര്‍ സുല്‍ത്താന്‍ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നടത്തിയ ഒരു പ്രയോഗമാണിത് എന്നായിരുന്നു ഹര്‍ഷാദ് കുറിച്ചത്.

അടുത്തിടെ ആയിരുന്നു റമീസ് ‘സുല്‍ത്താന്‍ വാരിയംകുന്നന്‍’ എന്ന പുസ്തകം പ്രകാശനം ചെയ്തത്. പുസ്തകത്തിലൂടെ വാരിയംകുന്നനെന്ന പേരില്‍ പുറത്തുവിട്ട ചിത്രത്തിന്റെ ആധികാരികത ചോദ്യം ചെയ്ത് നിരവധി പേര്‍ രംഗത്ത് വരികയും ചെയ്തു. ഇക്കൂട്ടര്‍ക്ക് റമീസ് തന്നെ മറുപടിയും നല്‍കിയിരുന്നു.

പുസ്തകത്തിന്റെ അടുത്ത പതിപ്പില്‍ ഫോട്ടോ പ്രസിദ്ധീകരിച്ച ഫ്രഞ്ച് മാഗസിന്റെ മൂന്ന് പേജുകള്‍ കൂടി ഉള്‍പ്പെടുത്തുമെന്ന് റമീസ് ഒരു മാധ്യമത്തോട് പറഞ്ഞു. ‘വാരിയംകുന്നന്‍’ എന്ന പേരില്‍ പുറത്തിറങ്ങുന്ന സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാണെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു