അത്തരം സിനിമകളിൽ അഭിനയിക്കാതിരിക്കാൻ ശ്രമിക്കാറുണ്ട്, അതൊന്നും വ്യക്തിപരമായി കാണാറില്ല: തമന്ന

തെന്നിന്ത്യൻ സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് തമന്ന. 2005 ൽ ഒരു ഹിന്ദി ചിത്രത്തിലൂടെയാണ് തമന്ന സിനിമ രംഗത്ത് അരങ്ങേറുന്നത്. പിന്നീട് തമിഴ്- തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. ഈ അടുത്ത കാലത്തായി വെബ് സീരീസുകളിലും തമന്ന സജീവ സാന്നിധ്യമാണ്.

‘ലസ്റ്റ് സ്റ്റോറീസ് പാർട്ട് 2’ ൽ തമന്ന ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ തന്റെ കച്ചവട സിനിമകളിലെ കഥാപാത്രങ്ങളെ പറ്റിയും മറ്റും തുറന്ന് പറയുകയാണ് തമന്ന.

“തെന്നിന്ത്യൻ കച്ചവട സിനിമകളിൽ ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുമായി എനിക്ക് ഒരു കണക്ഷനും തോന്നാറില്ല. ചിലതിന്റെയൊക്കെ തീവ്രത കുറയ്ക്കാൻ ഞാൻ അതിന്റെ സംവിധായകരോട് ആവശ്യപ്പെടാറുണ്ട്. ഇപ്പോൾ പുരുഷത്വത്തെ ആഘോഷിക്കുന്ന സിനിമകളിൽ അഭിനയിക്കാതിരിക്കാൻ ഞാൻ ബോധപൂർവമായ ചില ശ്രമങ്ങൾ തുടങ്ങി വെച്ചിട്ടുണ്ട്.

എന്റെ ബോളിവുഡ് കരിയർ അത്ര വിജയിച്ചിട്ടില്ല. എന്നാൽ എന്റെ മാത്രം സംഭവനായല്ല സിനിമ, അതൊരു കൂട്ടായ്മയുടെ കാര്യമാണ്. അതുകൊണ്ട് തന്നെ അത്തരം പരാജയ ചിത്രങ്ങൾ വ്യക്തിപരമായി കാണുന്നില്ല. എന്റെ വിജയ പരാജയങ്ങളിൽ നിന്നെല്ലാം ഞാൻ അൽപം അകന്നു നിൽക്കുകയാണ്. ഒന്നും അത്ര കാര്യമായി എടുക്കാറില്ല.”  ഫിലിം ഫെയർ മാഗസിന് നൽകിയ അഭിപ്രായത്തിലാണ് തമന്ന ഇങ്ങനെ അഭിപ്രായപെട്ടത്.

രജനികാന്തിന്റെ സൂപ്പർഹിറ്റ് ചിത്രം ‘ജയിലർ’ സിനിമയിലും തമന്ന ഒരു ശ്രദ്ധേയ കഥാപാത്രമായി വന്നിരുന്നു. ദിലീപിനെ നായകനാക്കി  അരുൺ ഗോപി സംവിധാനം ചെയ്യുന്ന ‘ബാന്ദ്ര’ എന്ന  ചിത്രത്തിലൂടെ  മലയാള സിനിമയിലേക്കുള്ള തന്റെ അരങ്ങേറ്റം ഗംഭീരമാക്കാനിരിക്കുകയാണ് തമന്ന. ‘അരമനൈ പാർട്ട് 4’, ‘വേദ’ എന്നിവയാണ് തമന്നയുടെ പുറത്തിറങ്ങാനിരിക്കുന്ന പ്രാധാന ചിത്രങ്ങൾ.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി