'ആളുകളുടെ ആറ്റിറ്റ്യൂഡാണ് പ്രശ്‌നങ്ങൾക്ക് കാരണം, പബ്ലിക് ആയി ഉമ്മ വെയ്ക്കാൻ തോന്നിയാൽ അത് ചെയ്യണം'; സ്വാസിക

മിനി സ്ക്രീനിലൂടെ ബി​ഗ് സ്ക്രീനിലെത്തിയ നടിയാണ് സ്വാസിക. ഇപ്പോഴിതാ ഇന്റിമേറ്റ് രംഗങ്ങളെ പറ്റി ഉയരുന്ന വിമർശനങ്ങളെ കുറിച്ച് സ്വാസിക പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സ്വാസിക. ആളുകളുടെ ആറ്റിറ്റ്യൂഡ് മാറിയാൽ തന്നെ പ്രശ്‌നങ്ങളൊക്കെ അവസാനിക്കുമെന്നാണ് സ്വാസിക അഭിപ്രായപ്പെടുന്നത്. താനിത് വരെ വിവാദങ്ങളിൽ പ്രതികരിച്ച് തുടങ്ങിയിട്ടില്ലെന്നാണ് സ്വാസിക പറയുന്നത്.

നെഗറ്റീവ് കമന്റുകളൊക്കെ കാണുന്നുണ്ടെങ്കിലും ഇതുവരെ താനൊന്നിനും പ്രതികരിച്ചിട്ടില്ലന്നും സ്വാസിക പറയുന്നു. ആളുകളുടെ ആറ്റിറ്റിയൂഡിൽ മാറ്റം വന്നാൽ കുറച്ചൂടി നല്ല ക്രിയേഷൻസ് നമ്മുടെ സിനിമാ ഇൻഡസ്ട്രിയിൽ ഉണ്ടാവും. കുട്ടികൾക്ക് ഉണ്ടാവുന്ന ഇമോഷൻസും വലിയവർക്കും ട്രാൻസ്‌ജെൻഡേഴ്‌സിനുമൊക്കെയുള്ള വികാരങ്ങൾ വളരെ റിയലായി കാണിക്കാനാണ് മേക്കേഴ്‌സ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി ചില കണ്ടന്റുകൾ ഓപ്പണായി കാണിക്കേണ്ടി വരും.

മുൻപത്തേക്കാളും മേക്കിങ് സ്റ്റൈലും റൈറ്റിങ് സ്റ്റൈലും മാറി. അത് നമ്മൾ സ്വീകരിച്ചാൽ പിന്നെ ഈ വിവാദത്തിന്റെ ആവശ്യം വരില്ലെന്നും, പ്രേക്ഷകരെ വിനോദിപ്പിക്കാൻ വേണ്ടി തന്നെയാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നും അവർ പറഞ്ഞു. ആളുകളുടെ കാഴ്ച്ചപാടിലാണ് മാറഅറം വരുത്തേണ്ടത്.  നമ്മൾ എത്രത്തോളം ആൾക്കാരെ വളരാൻ സമ്മതിക്കാതെ ഇരിക്കുന്നു, അത്രത്തോളം നമ്മുടെ ഇൻഡസ്ട്രിയാണ് താഴ്ന്ന് പോവുന്നത്.

എന്തൊക്കെ പറഞ്ഞാലും ഒരു നെഗറ്റീവ് സൈഡ് പറയാൻ ആള് വേണം. എങ്കിലേ നമ്മുടെ ക്രിയേഷൻ പോസിറ്റീവ് സൈഡിലേക്ക് കൊണ്ട് വരാനും സാധിക്കൂ. നെഗറ്റീവും വിമർശനങ്ങളും ബോഡിഷെയിമിങ്ങുമൊക്കെ വേണമെന്നാണ് താൻ പറയുക. കാരണം ഇതൊക്കെ കടന്ന് പോവുമ്പോഴാണ് നമ്മളിലെ മികച്ച വ്യക്തിയെയും നമ്മുടെ കഴിവുകളുമൊക്കെ പുറത്ത് വരികയുള്ളു.  എല്ലാം സൂപ്പറാണെന്ന് പറഞ്ഞാൽ നമ്മൾ ഇംപ്രൂവ് ആകാൻ ശ്രമിക്കില്ല.

സ്ത്രീകൾക്ക് മാത്രം വിമർശനം കിട്ടുന്നത് ആറ്റിറ്റ്യൂഡിന്റെ പ്രശ്‌നം തന്നെയാണ്. സ്ത്രീകൾക്കൊന്നും ചെയ്യാൻ പാടില്ല എന്നാണ് പലരുടെയും ചിന്ത.സ്ത്രീകളെ ചില്ല് കൂട്ടിലിട്ട് വെക്കണമെന്നാണ് ആളുകൾ ചിന്തിക്കുന്നത്. സ്ത്രീകൾ അത് ചെയ്യരുത് ഇത് ചെയ്യരുത് എന്ന് നിയന്ത്രിച്ച് വെച്ചിരിക്കുന്നത് പുരുഷന്മാരുടെ കാഴ്ചപ്പാടിലാണ്. ആ കാഴ്ചപ്പാട് മാറിയാലേ ഇതിന് മാറ്റം വരികയുള്ളു. ഒരു പത്ത് വർഷം കൂടി കഴിയുമ്പോൾ അതിനൊക്കെ ഒരു മാറ്റം കൂടി വന്നേക്കം. പലതും അവഗണിച്ച് നമ്മുടെ ജോലി ചെയ്ത് പോയാൽ മതിയെന്നും സ്വാസിക വ്യക്തമാക്കുന്നു

Latest Stories

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി