സെക്സിനെ കുറിച്ച് സംസാരിക്കുമ്പോള്‍ മലയാളികള്‍ക്ക് ഡബിള്‍ സ്റ്റാന്റുണ്ട്: സ്വാസിക

സെക്‌സിനെ കുറിച്ച് സംസാരിക്കുമ്പോള്‍ മലയാളികള്‍ക്ക് ഡബിള്‍ സ്റ്റാന്‍ഡ് ഉണ്ടെന്ന് നടി സ്വാസിക. കാരണം അവര്‍ മനസില്‍ ചിന്തിക്കുന്നത് ഒന്നും പുറത്ത് പറയുമ്പോള്‍ വെള്ളപൂശുകയും ചെയ്യുന്നുണ്ട് എന്നാണ് സ്വാസിക പറയുന്നത്. ‘ചതുരം’ സിനിമയിലെ ഇറോട്ടിക് സീനുകളെ കുറിച്ച് പറഞ്ഞാണ് സ്വാസിക സംസാരിച്ചത്.

ഒരു സിനിമ വരുമ്പോള്‍ അതിന്റെ ഇറോട്ടിക്ക് എലമെന്റ് മാത്രം വച്ച് ആ സിനിമ കുറിച്ച് ആളുകള്‍ സംസാരിക്കുന്ന രീതി മാറണമെന്ന് തനിക്ക് ആഗ്രഹമുണ്ട്. സിനിമയെ ആര്‍ട്ട് ആയി കണ്ട് ആളുകള്‍ സംസാരിക്കണം. സെക്സിനെ കുറിച്ച് സംസാരിക്കുമ്പോള്‍ മലയാളിക്ക് ഡബിള്‍ സ്റ്റാന്റുണ്ട്.

കാരണം അവര്‍ മനസില്‍ ചിന്തിക്കുന്നത് ഒന്നും പുറത്ത് പറയുമ്പോള്‍ വെള്ളപൂശുകയും ചെയ്യുന്നുണ്ട്. കഥയില്ലാതെ ഇറോട്ടിക്ക് രംഗങ്ങള്‍ മാത്രം വെച്ചിട്ടുള്ള ഒന്നല്ല ചതുരം സിനിമ. ഹോട്ട്, സെക്സി എന്ന് വിളിക്കുന്നത് നമ്മുടെ സൗന്ദര്യം അവര്‍ക്ക് ഇഷ്ടപ്പെടുന്നത് കൊണ്ടാണ്.

മാത്രമല്ല അവര്‍ നമ്മളെ പ്രശംസിക്കുന്നതിന്റെ ഭാഗം കൂടിയാണ്. സെക്സിയെന്ന് പറയുന്നതിന് ആ ഒരു മാനം മാത്രമല്ല ഉള്ളത്. ഭയങ്കര ക്ലാസിയായി വേഷം ധരിച്ചാലും നൃത്തം ചെയ്താലും പാട്ട് പാടിയാലും ആ സ്ത്രീ സെക്സിയാണെന്ന് പറയാം. അല്ലാതെ മാനിപുലേറ്റ് ചെയ്യുമ്പോഴാണ് എല്ലാം മാറുന്നത്.

ഇന്റിമേറ്റ് സീനുകള്‍ സംവിധായകനും ഫോട്ടോഗ്രാഫറും ചേര്‍ന്നാണ് കൊറിയോഗ്രാഫ് ചെയ്യുന്നത്. സംവിധായകര്‍ വിചാരിച്ചാല്‍ മോശമായതെന്തും ഭംഗിയുള്ളതായി കാണിക്കാന്‍ സാധിക്കും. ഒരു പുതിയ സംവിധായകനാണ് ഈ കഥ പറഞ്ഞ് അഭിനയിക്കുമോയെന്ന് ചോദിച്ചതെങ്കില്‍ താന്‍ ചെയ്യില്ലായിരുന്നു.

സിദ്ധുവേട്ടനായകൊണ്ടും അദ്ദേഹം തന്റെ യുണീക്നസില്‍ നിന്ന് സിനിമകള്‍ ചെയ്ത് വിജയിപ്പിച്ചിട്ടുള്ളതു കൊണ്ടുമാണ് താന്‍ ചതുരം ചെയ്യാന്‍ തയ്യാറായത്. താന്‍ ഒരു കാര്യം പരിശ്രമിച്ച് ചെയ്തിട്ട് തോറ്റു പോകുന്നതില്‍ സങ്കടമില്ല. അതുകൊണ്ടാണ് ധൈര്യപൂര്‍വം ചതുരം ചെയ്തത് എന്നാണ് സ്വാസിക പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക