അതൊന്നും ശരിയാവില്ലെന്ന് പറഞ്ഞു ഫോണ്‍ ദേഷ്യത്തില്‍ കട്ട് ചെയ്തു, മമ്മൂട്ടി ആദ്യം സ്വീകരിക്കാതിരുന്ന ആ സിനിമ!: സ്വര്‍ഗ്ഗചിത്ര അപ്പച്ചന്‍ പറയുന്നു

മലയാളത്തില്‍ നിരവധി ഹിറ്റ് സിനിമകള്‍ ഒരുക്കിയ നിര്‍മ്മാതാവാണ് സ്വര്‍ഗ്ഗ ചിത്ര അപ്പച്ചന്‍. ഇപ്പോഴിതാ അദ്ദേഹം താന്‍ നിര്‍മ്മിച്ച ‘വേഷം’ എന്ന സിനിമ ആദ്യം മമ്മൂട്ടി എന്ന നടന്‍ സ്വീകരിക്കാതിരുന്നതിനെക്കുറിച്ചുള്ള അനുഭവങ്ങള്‍ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ്.

വിഎം വിനു- ടി എ റസാഖ് – മമ്മൂട്ടി ടീമിന്റെ വേഷം 2004-വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു.

ഇതേക്കുറിച്ച് അപ്പച്ചന്റെ വാക്കുകളിങ്ങനെ

തിരക്കഥാകൃത്ത് ടിഎ റസാഖ് എന്റെ അടുത്ത സുഹൃത്താണ്. ഒരു ദിവസം റസാഖും, സംവിധായകന്‍ വിനുവും എന്റെ വീട്ടിലെത്തി. ‘ചേട്ടാ നമുക്ക് ഒരു ചെറിയ കഥ കിട്ടിയിട്ടുണ്ട് അത് മമ്മുക്ക ചെയ്താലേ ശരിയാകൂ. മമ്മുക്കയെ ഓര്‍ത്തപ്പോള്‍ ആദ്യം മനസ്സിലേക്ക് വന്നത് ചേട്ടനെയാണ്. നിങ്ങള്‍ പറഞ്ഞാല്‍ ഇത് നടക്കും’.

ചേട്ടനും, അനിയനും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് അവര്‍ പറഞ്ഞത്. കഥ കേട്ടപ്പോള്‍ എനിക്കും ഇഷ്ടപ്പെട്ടു. ചേട്ടാ മമ്മുക്കയെ ഒന്ന് വിളിക്കാമോ. റസാഖ് പറഞ്ഞു. ഞാന്‍ അകത്തു പോയി മമ്മുക്കയെ വിളിച്ചു കാര്യം പറഞ്ഞപ്പോള്‍ നിരാശയായിരുന്നു ഫലം. അതൊന്നും ശരിയാവില്ലെന്ന് പറഞ്ഞു ഫോണ്‍ ദേഷ്യത്തില്‍ കട്ട് ചെയ്തു. ചങ്ങനാശ്ശേരിയില്‍ ‘കാഴ്ച’യുടെ സെറ്റിലായിരുന്നു അദ്ദേഹം. ദേഷ്യത്തില്‍ സംസാരിച്ചത് ഇവരോട് പറയാന്‍ തോന്നിയില്ല. മമ്മുക്ക ലൊക്കേഷനിലാണ് രാത്രി വിളിക്കാനാണ് പറഞ്ഞത് എന്ന് ഞാന്‍ കളവ് പറഞ്ഞു’. അതാണ് ‘വേഷം’ സിനിമയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരിക.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക