മോഹൻലാലും മമ്മൂട്ടിയുമുള്ള രംഗത്തിന് സുരേഷ് ഗോപി ഡേറ്റ് തന്നില്ല, പിന്നീട് റീഷൂട്ട് ചോദിച്ചപ്പോൾ സംവിധായകൻ സമ്മതിച്ചില്ല; 'ട്വന്റി- ട്വന്റി'യെ  കുറിച്ച് ഇടവേള ബാബു

മലയാളത്തിലെ വമ്പൻ താരനിരയെ അണിനിരത്തി ജോഷി സംവിധാനം ചെയ്ത് 2008-ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ട്വന്റി- ട്വന്റി. മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയുമടക്കം നിരവധി സൂപ്പർ താരങ്ങളായിരുന്നു ചിത്രത്തിൽ അണിനിരന്നത്.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറിയായ ഇടവേള ബാബു. ചിത്രത്തിലെ ഇന്റർവെൽ രംഗം മമ്മൂട്ടിയും സുരേഷ് ഗോപിയും മോഹൻലാലും ഉൾപ്പെടുന്നതായിരുന്നെന്നും, എന്നാൽ ആ സമയത്ത് സുരേഷ് ഗോപി ഡേറ്റ് തന്നില്ലെന്നും ഇടവേള ബാബു പറയുന്നു

“ചിത്രത്തില്‍ മോഹന്‍ലാല്‍ ചെരുപ്പ് ഇടുന്നതും മറ്റും അന്ന് നിരവധി ഷോട്ടുകള്‍ എടുക്കേണ്ടി വന്നു. അത് ഉച്ചവരെ നീണ്ടു. ഈ ഘട്ടത്തില്‍ മമ്മൂട്ടി ”ഇവന്മാര് എന്താണീ ചെയ്യുന്നത് രാവിലമുതല്‍ ഉച്ചവരെ ചെരുപ്പ് ഷൂട്ട് ചെയ്യുന്നത്” എന്ന് ചോദിച്ചിരുന്നു. ആ ചെരുപ്പ് അവിടെ വയ്ക്കുന്നത് ഞാനാണ്.

പിന്നാലെ മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ ഏണിപ്പടിയുടെ അടുത്ത് നിന്ന് കാണുന്നതാണ് ഇന്‍റര്‍വെല്‍ പഞ്ച്. എന്നാല്‍ ആ സീനില്‍ ശരിക്കും സുരേഷ് ഗോപിയും ഉണ്ടായിരുന്നു. എന്നാല്‍ സുരേഷ് ഗോപി അന്ന് ഡേറ്റ് തന്നില്ല. എന്നാല്‍ പിന്നീട് എത്തിയ സുരേഷ് ഗോപി ആ രംഗം റീഷൂട്ട് ചെയ്യുമോ എന്ന് ചോദിച്ചു. എന്നാല്‍ ജോഷി സാര്‍ സമ്മതിച്ചില്ല” എന്നാണ് കാൻ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ഇടവേള ബാബു പറഞ്ഞത്.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്