'ലോക്ഡൗണ്‍ രണ്ടു പതിറ്റാണ്ടു മുമ്പ് കിട്ടിയിരുന്നെങ്കില്‍ അച്ഛനെ കൊതി തീരെ അടുത്തു കാണാമായിരുന്നു'

മലയാള സിനിമയിലെ പ്രതിഭാശാലികളില്‍ ഒരാളായിരുന്നു കരമന ജനാര്‍ദ്ദനന്‍ നായര്‍. അദ്ദേഹം വിടപറഞ്ഞു പോയിട്ട് ഇന്നേക്ക് ഇരുപത് വര്‍ഷം തികയുകയാണ്. അഭിനയത്തിലും ജീവിതത്തിലും എന്നു പ്രചോദനമായിരുന്ന അച്ഛനെ തിരക്കൊഴിഞ്ഞ് ഒരിക്കലും തങ്ങള്‍ മക്കള്‍ കണ്ടിട്ടില്ലെന്നാണ് മകന്‍ സുധീര്‍ കരമന പറയുന്നത്.

ലോക്ഡൗണ്‍ രണ്ടു പതിറ്റാണ്ടു മുമ്പ് കിട്ടിയിരുന്നെങ്കില്‍ അച്ഛനെ കൊതി തീരെ അടുത്തു കാണാമായിരുന്നു എന്നാണ് സുധീര്‍ ചിന്തിക്കുന്നത്. ഇന്നലെ പേരൂര്‍ക്കട ഇന്ദിരാ നഗറിലെ വീട്ടില്‍ മക്കളെല്ലാവരും എത്തി. ഏറെ നേരും അമ്മയുമൊത്തു ചെലവഴിച്ചു. ലോക് ഡൗണ്‍ പ്രഖ്യാപിച്ച ദിവസം മുതല്‍ ഷൂട്ടിംഗ് തിരക്കുകളില്‍ നിന്നൊഴിഞ്ഞ് വീട്ടില്‍ തന്നെ കഴിഞ്ഞു കൂടുകയാണ് സുധീര്‍.

പ്രോവിഡന്റ് ഫണ്ട് വകുപ്പില്‍ അസിസ്റ്റന്റ് കമ്മീഷണറായിരുന്നു ജനാര്‍ദ്ദനന്‍ നായര്‍. തമിഴ്‌നാട്ടിലും വടക്കന്‍ സംസ്ഥാനങ്ങളിലുമായിരുന്നു കൂടുതല്‍ ജോലി നോക്കിയത്. ഇതിനിടെയാണ് സിനിമാ അഭിനയവും നാടക പരിശീലനവുമെല്ലാം. തിരക്കു കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുക പരമാവധി ഒരാഴ്ച. മക്കള്‍ക്ക് അദ്ദേഹത്തെ അടുത്തു കിട്ടുക ഈ സമയത്തു മാത്രമാണ്. 2000 ഏപ്രില്‍ 24- ന് ആയിരുന്നു കരമനയുടെ മരണം.

Latest Stories

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് ധോണിയുടെ ടീമിൽ കളിക്കുക എന്നത്: സഞ്ജു സാംസൺ

'യശസ്‌വി ജയ്‌സ്വാൾ ഓറഞ്ച് ക്യാപ്പ് ഹോൾഡർ ആകും, ജസ്പ്രീത് ബുംറ പർപ്പിൾ ക്യാപ്പ് ഹോൾഡറും'; പ്രവചനവുമായി മുൻ ഇന്ത്യൻ താരം

'സഞ്ജു പോയതോടെ രാജസ്ഥാൻ റോയൽസ് തീർന്നു, അവനായിരുന്നു ആ ടീമിന്റെ മുഖം'; തുറന്ന് പറഞ്ഞ് മുൻ സൗത്ത് ആഫ്രിക്കൻ താരം

ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കുന്നു എന്നത് പച്ച കള്ളമാണ്; ട്രംപിന്റെ വാദം തള്ളി ജോ കെന്‍റ്

പാചകവാതക പ്രതിസന്ധിയ്ക്ക് പിന്നാലെ പെട്രോള്‍ വിലയിലും വര്‍ധന; പ്രീമിയം പെട്രോളിന് രണ്ട് രൂപ വര്‍ധന

തിരുവനന്തപുരത്ത് അപ്രതീക്ഷിത നീക്കവുമായി എൽഡിഎഫ്; നടന്‍ സുധീര്‍ കരമന സ്ഥാനാര്‍ഥിയായേക്കും

“ശബ്ദമുണ്ട്, അധികാരം ഇല്ല: പൗരൻ വിഷയമാകുന്ന കാലം” പുതിയ രാഷ്ട്രീയ ഭൂപടം

ഭരണകൂടത്തിനെതിരായി പ്രതിഷേധിച്ച മൂന്ന് പേരെ ഇറാന്‍ പരസ്യമായി തൂക്കിലേറ്റി; 19 വയസുള്ള ഗുസ്തി ചാമ്പ്യനെയടക്കം ജനക്കൂട്ടത്തിന് മുന്നിലിട്ട് ഇറാന്‍ ഭരണകൂടം തൂക്കി കൊന്നു

'നിരസിക്കപ്പെട്ടു, പക്ഷേ പരാജയപ്പെട്ടില്ല' കഴിവുളള സ്ത്രീകള്‍ക്ക് പരിഗണന ലഭിക്കണം; രാഹുൽ ഗാന്ധിയോട് നേരിട്ട് അഭ്യർത്ഥനയുമായി ഷമ മുഹമ്മദ്

ചുട്ടുപൊള്ളി കേരളം; അടുത്ത മൂന്ന് ദിവസം 11 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്