ആര്‍ക്കെങ്കിലും കടം കൊടുത്തിട്ടുണ്ടെങ്കില്‍ അതൊക്കെ ഓര്‍മ്മിക്കാന്‍ ഭയങ്കര മിടുക്കന്‍, വല്ലവന്റെയും പെട്ടി കയറ്റി കൊണ്ട് പോകുന്നതടക്കം പല മറവികള്‍; പ്രിയദര്‍ശനെ കുറിച്ച് ശ്രീനിവാസന്‍

ഓര്‍മ്മയുടെയും മറവിയുടെയും മിക്‌സാണ് സംവിധായകന്‍ പ്രിയദര്‍ശനെന്ന് നടന്‍ ശ്രീനിവാസന്‍ . മറ്റുള്ളവരുടെ പെട്ടികള്‍ കൊണ്ടുപോകുന്നതടക്കം വലിയ മറവികളാണ് പ്രിയനുള്ളതെന്നും എന്നാല്‍ ആര്‍ക്കെങ്കിലും കടം കൊടുത്തിട്ടുണ്ടെങ്കില്‍ അത് എത്രകാലം കഴിഞ്ഞാലും അദ്ദേഹം ഓര്‍ത്തിരിക്കുമെന്നുമാണ് ശ്രീനിവാസന്‍ പറയുന്നത്. അതിന് ഉദാഹരണമായി ഒരു അനുഭവവും നടന്‍ പങ്കുവെച്ചു.

ശ്രീനിവാസന്റെ വാക്കുകള്‍

ഒരു സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി എറണാകുളത്ത് എത്തിയ നെടുമുടി വേണു ഒരു ഹോട്ടലില്‍ താമസിക്കുകയാണ്. അദ്ദേഹത്തെ കണ്ട് ഒരു സിനിമയുടെ കാര്യം സംസാരിക്കുന്നതിന് വേണ്ടി ഒരീസം വൈകുന്നേരം പ്രിയന്‍ ഹോട്ടലിലേക്ക് വന്നു. കാര്യങ്ങളൊക്കെ പറഞ്ഞു.

അന്ന് രാത്രി പ്രിയന് മൈസൂരിലേക്ക് ചിത്രീകരണ ആവശ്യത്തിനായി പോകണം. മൈസൂരിലെ ഏതോ ഉള്‍പ്രദേശത്താണ് ഷൂട്ടിങ്ങ്. എന്തായാലും രാത്രി പോവണ്ട, രാവിലെ പോകാമെന്ന് തീരുമാനിച്ചു. പ്രിയന്‍ അവിടെ കിടന്ന് രാവിലെ എഴുന്നേറ്റ് പോയി. നെടുമുടി അവിടെയുള്ള ഷൂട്ടിങ്ങിനും പോയി. തിരിച്ച് വന്ന് നോക്കുമ്പോള്‍ നെടുമുടിയുടെ ബാഗുകളൊന്നും റൂമില്‍ ഇല്ല. അതെല്ലാം പോയി’.

പ്രിയന്റെ സ്വഭാവം അറിയാവുന്നത് കൊണ്ട് സ്വന്തം ബാഗ് ആണെന്ന് കരുതി അദ്ദേഹം എടുത്തതാണോ, അതോ ഏതെങ്കിലും പയ്യന്മാരെ കൊണ്ട് ബാഗ് എടുപ്പിച്ച കൂട്ടത്തില്‍പ്പെട്ട് പോയതാണോന്നും അറിയില്ല. സംശയിച്ചത് പോലെ തന്നെയാണ് അന്ന് നടന്നത്.

പെട്ടിയൊക്കെ തുറന്ന് നോക്കിയതിന് ശേഷം ഇത് തന്റെയല്ല, നെടുമുടിയുടെ ആണെന്ന് ബോധം വന്നപ്പോഴാണ് അദ്ദേഹത്തെ എങ്ങനെയോ വിളിച്ച് കാര്യം പ്രിയന്‍ അറിയിച്ചത്. വല്ലവന്റെയും പെട്ടി കയറ്റി കൊണ്ട് പോകുന്നതടക്കം പല മറവികളാണ് പ്രിയദര്‍ശനുള്ളത്.

അതേ സമയം അഞ്ച് വയസില്‍ കണ്ട സിനിമയുടെ കഥ ചോദിച്ചാല്‍ അതിപ്പോഴും പറയും. ഇംഗ്ലീഷോ, ഹിന്ദിയോ, മലയാളമോ ഏത് ഭാഷയാണെങ്കിലും അങ്ങനെയാണ്. അത്രയും ഓര്‍മ്മ ശക്തിയാണ്. ഇടയ്ക്ക് പൈസയ്ക്ക് അത്യാവശ്യം വന്നപ്പോള്‍ ഞാന്‍ പ്രിയനോട് ഒരു രണ്ടായിരം രൂപ ചോദിച്ചു. ആ സമയത്ത് ”1979 നവംബര്‍ ഇരുപത്തിയേഴിന് നീയൊരു അഞ്ഞൂറ് രൂപ വാങ്ങിയിട്ട് തിരിച്ച് തന്നില്ലല്ലോ”, എന്നിങ്ങോട്ട് പുള്ളി ചോദിച്ചു.

അങ്ങനെ ആര്‍ക്കെങ്കിലും കടം കൊടുത്തിട്ടുണ്ടെങ്കില്‍ അതൊക്കെ ഓര്‍മ്മിക്കാന്‍ ഭയങ്കര മിടുക്കനാണ്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ