എന്നെപ്പറ്റി എന്ത് വേണമെങ്കിലും എഴുതിക്കോ, പക്ഷേ വീട്ടിലേക്ക് കടക്കരുത്; അപവാദപ്രചാരകര്‍ക്കെതിരെ ശ്വേത മേനോന്‍

തന്നെപ്പറ്റി പ്രചരിച്ച ഗോസിപ്പുകളെക്കുറിച്ച് പ്രതികരിച്ച് ശ്വേത മേനോന്‍. ചാനല്‍ കേരള ബോക്‌സ് ഓഫീസുമായുള്ള അഭിമുഖത്തിലാണ് നടി തന്റെ മനസ്സുതുറന്നത്. വിവാഹ മോചനം, ആത്മഹത്യ ചെയ്തു എന്ന് നിരവധി ഗോസിപ്പുകള്‍ വരുന്നുണ്ടെന്നും ഇത് കേള്‍ക്കുമ്പോള്‍ എല്ലാവരും മോഹിപ്പിക്കുന്നുണ്ട്, പക്ഷെ ഒന്നും നടക്കുന്നില്ലെന്നാണ് തന്റെ ഭര്‍ത്താവിന്റെ പരാതിയെന്ന് അഭിമുഖത്തില്‍ നടി പറഞ്ഞു.

വിവാഹ മോചനം നടത്തി, ആത്മഹത്യ ചെയ്തു എന്ന് തുടങ്ങി നിരവധി ഗോസിപ്പുകള്‍ എന്നെക്കുറിച്ച് വന്നു. എല്ലാവരും മോഹിപ്പിക്കുന്നുണ്ട്, പക്ഷെ ഒന്നും നടക്കുന്നില്ലെന്ന് ശ്രീ പറയുന്നുണ്ട്. തുടക്കത്തില്‍ ഗോസിപ്പ് വരുമ്പോള്‍ വിഷമമുണ്ടായിരുന്നു. ഇന്‍ഡസ്ട്രിയില്‍ വന്നപ്പോള്‍ സല്‍മാന്റെ കൂടെ അഫെയ്ര്‍ ഉണ്ടെന്ന് ഗോസിപ്പ് വന്നു.

എന്നെ പറ്റി നിങ്ങള്‍ എന്ത് വേണമെങ്കിലും എഴുതിക്കോ. എന്റെ വീട്ടിലേക്ക് കടക്കരുത്. അവര്‍ ഈ ഇന്‍ഡസ്ട്രിയില്‍ ഇല്ല. അവരെ പറ്റി എന്തിനാണ് പറയുന്നത്. അത്രയേയുള്ളൂ. ഞാന്‍ ഈ ഇന്‍ഡസ്ട്രിയിലാണ്. ഞാന്‍ ഒരു പബ്ലിക് എന്റര്‍ടെയ്‌നറാണ്. എന്നെ നിങ്ങള്‍ എന്ത് വേണമെങ്കിലും വിളിച്ചോളൂ. ഒരു പ്രശ്‌നവുമില്ല.

കൊവിഡ് സമയത്ത് ഞാന്‍ ആത്മഹത്യ ചെയ്‌തെന്ന് ഗോസിപ്പ് വന്നു. കൊവിഡില്‍ വീട്ടിലിരുന്നിട്ടും വാര്‍ത്തയുണ്ടാക്കിയ ആളാണെന്ന് സുഹൃത്തുക്കളും കസിന്‍സും പറഞ്ഞു. കുഴപ്പമില്ല അവര്‍ എന്റെ ദൃഷ്ടി മാറ്റുകയാണെന്ന് കരുതിക്കോളാം. ഭര്‍ത്താവ് വളരെ കൂളാണ്. നടി കൂട്ടിച്ചേര്‍ത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ