എന്നെപ്പറ്റി എന്ത് വേണമെങ്കിലും എഴുതിക്കോ, പക്ഷേ വീട്ടിലേക്ക് കടക്കരുത്; അപവാദപ്രചാരകര്‍ക്കെതിരെ ശ്വേത മേനോന്‍

തന്നെപ്പറ്റി പ്രചരിച്ച ഗോസിപ്പുകളെക്കുറിച്ച് പ്രതികരിച്ച് ശ്വേത മേനോന്‍. ചാനല്‍ കേരള ബോക്‌സ് ഓഫീസുമായുള്ള അഭിമുഖത്തിലാണ് നടി തന്റെ മനസ്സുതുറന്നത്. വിവാഹ മോചനം, ആത്മഹത്യ ചെയ്തു എന്ന് നിരവധി ഗോസിപ്പുകള്‍ വരുന്നുണ്ടെന്നും ഇത് കേള്‍ക്കുമ്പോള്‍ എല്ലാവരും മോഹിപ്പിക്കുന്നുണ്ട്, പക്ഷെ ഒന്നും നടക്കുന്നില്ലെന്നാണ് തന്റെ ഭര്‍ത്താവിന്റെ പരാതിയെന്ന് അഭിമുഖത്തില്‍ നടി പറഞ്ഞു.

വിവാഹ മോചനം നടത്തി, ആത്മഹത്യ ചെയ്തു എന്ന് തുടങ്ങി നിരവധി ഗോസിപ്പുകള്‍ എന്നെക്കുറിച്ച് വന്നു. എല്ലാവരും മോഹിപ്പിക്കുന്നുണ്ട്, പക്ഷെ ഒന്നും നടക്കുന്നില്ലെന്ന് ശ്രീ പറയുന്നുണ്ട്. തുടക്കത്തില്‍ ഗോസിപ്പ് വരുമ്പോള്‍ വിഷമമുണ്ടായിരുന്നു. ഇന്‍ഡസ്ട്രിയില്‍ വന്നപ്പോള്‍ സല്‍മാന്റെ കൂടെ അഫെയ്ര്‍ ഉണ്ടെന്ന് ഗോസിപ്പ് വന്നു.

എന്നെ പറ്റി നിങ്ങള്‍ എന്ത് വേണമെങ്കിലും എഴുതിക്കോ. എന്റെ വീട്ടിലേക്ക് കടക്കരുത്. അവര്‍ ഈ ഇന്‍ഡസ്ട്രിയില്‍ ഇല്ല. അവരെ പറ്റി എന്തിനാണ് പറയുന്നത്. അത്രയേയുള്ളൂ. ഞാന്‍ ഈ ഇന്‍ഡസ്ട്രിയിലാണ്. ഞാന്‍ ഒരു പബ്ലിക് എന്റര്‍ടെയ്‌നറാണ്. എന്നെ നിങ്ങള്‍ എന്ത് വേണമെങ്കിലും വിളിച്ചോളൂ. ഒരു പ്രശ്‌നവുമില്ല.

കൊവിഡ് സമയത്ത് ഞാന്‍ ആത്മഹത്യ ചെയ്‌തെന്ന് ഗോസിപ്പ് വന്നു. കൊവിഡില്‍ വീട്ടിലിരുന്നിട്ടും വാര്‍ത്തയുണ്ടാക്കിയ ആളാണെന്ന് സുഹൃത്തുക്കളും കസിന്‍സും പറഞ്ഞു. കുഴപ്പമില്ല അവര്‍ എന്റെ ദൃഷ്ടി മാറ്റുകയാണെന്ന് കരുതിക്കോളാം. ഭര്‍ത്താവ് വളരെ കൂളാണ്. നടി കൂട്ടിച്ചേര്‍ത്തു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക