ഇങ്ങനൊരു വ്യത്യസ്തത കൊണ്ട് വരാന്‍ കാണിച്ച ചിന്തയ്ക്കും ധൈര്യത്തിനും കൈയടികള്‍; 'മുകുന്ദന്‍ ഉണ്ണി'യെ പ്രശംസിച്ച് ഷീലു ഏബ്രഹാം

വിനീത് ശ്രീനിവാസന്റെ ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’ ചിത്രത്തെ അഭിനന്ദിച്ച് ഷീലു ഏബ്രാഹം. സിനിമയുടെ തുടക്കത്തില്‍ ‘ആരോടും നന്ദി പറയാനില്ല’ എന്ന് എഴുതി കാണിച്ചത് വ്യത്യസ്തമായ ഒരു ആശയമായി തോന്നിയെന്നും അതിന് മുകുന്ദന്‍ ഉണ്ണിയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് കൈയ്യടികള്‍ നല്‍കുന്നുവെന്നും ഷീലു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

”മുകുന്ദന്‍ ഉണ്ണി അസ്സോസ്സിയേറ്റ്‌സ്’ കണ്ടു. സിനിമയുടെ തുടക്കത്തില്‍ തന്നെ ‘ആരോടും നന്ദി പറയാനില്ല’ എന്ന് എഴുതി കാണിച്ചത് ഒരു വെറൈറ്റി ആശയമായി തോന്നി.. ഇങ്ങനെയൊരു വ്യത്യസ്തത കൊണ്ട് വരാന്‍ കാണിച്ച ചിന്തയ്ക്കും ധൈര്യത്തിനും മുകുന്ദന്‍ ഉണ്ണിയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് എന്റെ കൈയ്യടികള്‍!” എന്നാണ് ഷീലു കുറിച്ചിരിക്കുന്നത്.

അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത 2022ല്‍ നവംബര്‍ 11ന് ആയിരുന്നു റിലീസ് ചെയ്തത്. ജനുവരി 13ന് ആണ് ചിത്രം ഒ.ടി.ടിയില്‍ എത്തിയത്. ഒ.ടി.ടിയില്‍ എത്തിയതോടെയാണ് ചിത്രം കൂടുതല്‍ ചര്‍ച്ചയായത്. സിനിമയ്‌ക്കെതിര കഴിഞ്ഞ ദിവസം ഇടവേള ബാബു രംഗത്തെത്തിയിരുന്നു.

സിനിമയ്ക്ക് എങ്ങനെ സെന്‍സറിങ് കിട്ടിയെന്ന് അറിയില്ല. കാരണം മുഴുനീളം നെഗറ്റീവാണ് ഈ സിനിമ. തങ്ങള്‍ക്കാരോടും നന്ദി പറയാനില്ലെന്ന് പറഞ്ഞാണ് സിനിമ തുടങ്ങുന്നത്. ക്ലൈമാക്‌സിലെ ഡയലോഗ് താന്‍ ആവര്‍ത്തിക്കുന്നില്ല.

അത്രയും മോശമായ ഭാഷയാണ് നായിക ഉപയോഗിക്കുന്നത് എന്ന് തുടങ്ങിയ വിമര്‍ശനങ്ങളാണ് ഇടവേള ബാബു ചിത്രത്തിനെതിരെ ഉന്നയിച്ചത്. ഡാര്‍ക്ക് ഹ്യൂമര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ആര്‍ഷ ചാന്ദ്‌നി ബൈജു, തന്‍വി റാം, സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക