അൽഫോൺസ് അന്ന് പറഞ്ഞത് അങ്ങനെയായിരുന്നു: ഷറഫുദ്ദീൻ

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം സിനിമയിലെ ഗിരിരാജൻ കോഴി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക മനസിൽ ഇടം നേടിയ നടനാണ് ഷറഫുദ്ദീൻ. പ്രേമത്തിന് ശേഷം നായകനായും പ്രതിനായകനായും സഹതാരമായും ഷറഫുദ്ദീൻ മലയാളത്തിൽ സജീവമായികൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ സിനിമയുടെ തുടക്കത്തിൽ അൽഫോൺസ് പുത്രൻ തനിക്ക് തന്ന ഉപദേശങ്ങളെ പറ്റി പറയുകയാണ് ഷറഫുദ്ദീൻ. സിനിമയിൽ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുക്കണമെന്ന് അൽഫോൺസ് തന്നോട് പറഞ്ഞു എന്നാണ് ഷറഫുദ്ദീൻ പറഞ്ഞത്.

“എന്റെ ജീവിതത്തിന്റെ ഒരു രീതിയുണ്ട്. 2016 വരെ വർക്കിംഗ് ക്ലാസ് എന്നൊരു കാറ്റഗറിയിലായിരുന്നു ഞാൻ പോയിക്കൊണ്ടിരുന്നത്. ആ സമയത്തൊക്കെ ഞാൻ പലരീതിയിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു.

പ്രേമം അഭിനയിക്കാൻ ഞാൻ പോകുമ്പോഴും ഞാൻ ഓഫീസിൽനിന്ന് എന്റെ ലാപ്ടോപ്പ് ഒക്കെ മടക്കി വച്ച് ഷോട്ടിനു പോയി അഭിനയിച്ച് തിരിച്ചു വരുമായിരുന്നു. ഞാൻ അങ്ങനെ വർക്ക് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.

അതുകൊണ്ട് തന്നെ പ്രേമം ഇത്ര ഹിറ്റ് ആയില്ലായിരുന്നുവെങ്കിലും എനിക്ക് അത്ര കുഴപ്പമില്ലായിരുന്നു. കാരണം അടുത്ത ഒരു അൽഫോൺസ് പുത്രന്റെ പടമോ ജൂഡ് ആന്തണിയുടെ പടമോ എനിക്ക് കിട്ടുമെന്ന് ഉറപ്പായിരുന്നു. പ്രേമത്തിന് മുൻപാണെങ്കിലും ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന അൽത്താഫിന്റെ ചിത്രം മാത്രമാണ് എനിക്ക് ലോക്കായിട്ടുണ്ടായിരുന്നത്. അല്ലാതെ വേറേ സിനിമ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ അങ്ങനെയാണ് പോകുന്നതങ്കിലും ഞാൻ ഹാപ്പി ആയിരുന്നു.

പിന്നെ പ്രേമം കഴിഞ്ഞപ്പോൾ അൽഫോൺസ് എന്നോട് പറഞ്ഞു, നിനക്ക് നല്ലൊരു അവസരമാണ് വന്നിരിക്കുന്നത്, നീ നല്ലൊരു സ്പേസിലേക്ക് വന്നിട്ടുണ്ട്. ഇനി ഇതിന്റെ താഴേക്ക് പോവാതെ മാക്സിമം ഇവിടെ നിൽക്കണം. നീ ഇവിടെ എത്തിയതിന്റെ ഒരു സാധനം ഇവിടെ അടയാളപ്പെടുത്തണം. ഭാവിയിൽ നിന്നെ കുറിച്ച് ഓർക്കുമ്പോൾ എനിക്കും അഭിമാനം തോന്നണം എന്നായിരുന്നു.

അത് കേട്ടപ്പോൾ എനിക്കും തോന്നി, ശരിയാണ്. കാരണം ഭയങ്കരമായി ഒരുപാട് പേര് ആഗ്രഹിക്കുന്ന ഒരു സ്പേസിലാണ് ഞാൻ എത്തിയത്. അതിന് വേണ്ടി ഞാൻ ശ്രമിക്കണം. വർക്ക് ചെയ്യണം. അങ്ങനെയാണ് എന്റെ സിനിമകളിൽ വലിയ മാറ്റങ്ങൾ വരാൻ തുടങ്ങിയത്”

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ