നാണക്കേടാണ് പുറത്ത് പറയാന്‍ പറ്റില്ല, വിജയ് സിനിമയ്ക്ക് ലഭിച്ചത് ഏറ്റവും കുറഞ്ഞ പ്രതിഫലം..; വെളിപ്പെടുത്തി സീമ ജി നായര്‍

വളരെ കുറഞ്ഞ പ്രതിഫലത്തിന് വിജയ് ചിത്രത്തില്‍ അഭിനയിച്ചതിനെ കുറിച്ച് പറഞ്ഞ് നടി സീമ ജി നായര്‍. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സീമ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. വിജയ് ചിത്രമായ ‘ഭൈരവ’യില്‍ അഭിനയിക്കാനുള്ള അവസരം ലഭിച്ചതിനെ കുറിച്ചാണ് സീമ തുറന്നു പറഞ്ഞത്. ആ ചിത്രത്തിനായി നല്‍കിയ പ്രതിഫലം പുറത്തു പറയാനാവില്ല എന്നാണ് സീമ പറയുന്നത്.

സീമ ജി നായരുടെ വാക്കുകള്‍:

പാതി എന്നൊരു സിനിമ ചെയ്തു കൊണ്ടിരിക്കെയാണ് തമിഴില്‍ നിന്നൊരു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിളിക്കുന്നത്. വിജയ് ചിത്രം ഭൈരവയില്‍ ഒരു വേഷമുണ്ട്. ചിത്രത്തിലൊരു മലയാളി കുടുംബമാണ്. അതില്‍ സീമ ചേച്ചി അഭിനയിക്കണം എന്ന് പറഞ്ഞു. വിജയിയുമായിട്ടോ ഭൈരവയുടെ ക്രൂവുമായോ എനിക്ക് ബന്ധമൊന്നുമില്ല. ആരു പറഞ്ഞിട്ടാണ് എന്നെ വിളിച്ചതെന്ന് ചോദിച്ചു. അവിടുന്ന് വന്ന കോളാണ്. എല്ലാം പറഞ്ഞ് ശരിയാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചേച്ചി റെഡിയായി നിന്നോളൂ, ഞാനൊരു മീറ്റിംഗിന് കയറുകയാണ്. അത് കഴിഞ്ഞ് വിളിക്കാമെന്നും അദ്ദേഹം പറഞ്ഞു. രാത്രിയായിട്ടും അദ്ദേഹം വിളിച്ചില്ല.

രാത്രി ഒമ്പത് മണിയ്ക്ക് ശേഷം വേറൊരു കണ്‍ട്രോളര്‍ വിളിച്ചു. വിജയ്‌യുടെ പടത്തിലേക്കൊരു വേഷമുണ്ടെന്ന് പറഞ്ഞു. വിളിച്ച കാര്യം പറഞ്ഞപ്പോള്‍ അത് അറിയില്ലെന്നും തമിഴില്‍ നിന്നുമാണ് തന്നെ വിളിച്ചതെന്നും പറഞ്ഞു. പ്രതിഫലത്തെക്കുറിച്ച് സംസാരിക്കാമെന്ന് പറഞ്ഞു. ഏറ്റവും കുറഞ്ഞ പ്രതിഫലമാണ് പറഞ്ഞത്. പുറത്ത് പറയാന്‍ പറ്റില്ല, നാണക്കേടാണ്. വിജയ്‌യുടെ സിനിമയല്ലേ? കുറഞ്ഞു പോയല്ലോ എന്ന് ഞാന്‍ ചോദിച്ചു. അത് സാരമാക്കണ്ട വിജയ്‌യുടെ പടമല്ലേ, പണത്തിന് വേണ്ടി ബലം പിടിക്കണ്ട എന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ ഒന്ന് രണ്ട് പേരെ വിളിച്ച് ചോദിച്ചപ്പോഴും എല്ലാവരും വിജയിയുടെ സിനിമയാണല്ലോ എന്നാണ് ചോദിച്ചത്. അങ്ങനെ ചെറിയ പ്രതിഫലത്തിന് സമ്മതം മൂളി.

പിറ്റേദിവസം രാവിലെ ആദ്യം വിളിച്ച പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിളിച്ചു. ഇത്ര ലക്ഷം രൂപയ്ക്ക് എല്ലാം പറഞ്ഞ് ശരിയാക്കിയിരുന്നു. ഇന്നലെ റേഞ്ചില്ലാത്തൊരു ഇടത്തായിരുന്നു. ചേച്ചി ഓക്കെ അല്ലേന്ന് ചോദിച്ചു. അയ്യോ അത് ഇന്നലെ രാത്രി തന്നെ ഓക്കെ ആയല്ലോ. നിങ്ങള്‍ പറഞ്ഞിട്ടല്ലേ വിളിച്ചതെന്ന് ചോദിച്ചു. അല്ല എന്നായിരുന്നു മറുപടി. ഞാന്‍ ആകെ കണ്‍ഫ്യൂഷനിലായി. ഇന്നലെ രാത്രിയായിട്ടും അദ്ദേഹത്തെ ഫോണില്‍ കിട്ടാതെ വന്നതോടെ തമിഴില്‍ നിന്നും രണ്ടാമത് വിളിച്ച പ്രൊഡക്ഷന്‍ കണ്‍ട്രോളറെ വിളിക്കുകയായിരുന്നു. നേരത്തെ പറഞ്ഞ് വച്ചതിന്റെ പത്തിലൊന്നു പോലുമായിരുന്നില്ല രണ്ടാമത് വിളിച്ചയാള്‍ പറഞ്ഞ പ്രതിഫലം. എനിക്ക് ഒന്നും മിണ്ടാന്‍ പറ്റിയില്ല.

ഞാനും കുട്ടേട്ടനുമാണ് ആ സിനിമയില്‍ അഭിനയിച്ചത്. ഭാര്യയും ഭര്‍ത്താവുമായിരുന്നു. ചെന്നൈയില്‍ ചെന്നപ്പോള്‍ സീമ ജി നായര്‍ എന്ന പേരെഴുതിയ കാരവന്‍ ഉണ്ടായിരുന്നു. കരിയറില്‍ ആദ്യമായിട്ടാണ് എനിക്കായി ഒരു കാരവന്‍ ലഭിക്കുന്നത്. സന്തോഷവും അമ്പരപ്പും തോന്നി. അതേസമയം എങ്ങനെയാണ് ഇവര്‍ എന്നിലേക്ക് എത്തിയതെന്ന് മനസിലായില്ല. ഭരതന്‍ ആയിരുന്നു സിനിമയുടെ സംവിധായകന്‍. അദ്ദേഹത്തെ കണ്ട് എങ്ങനെയാണ് എന്നെ കണ്ടെത്തിയതെന്ന് ചോദിച്ചു. ഞാന്‍ തന്നെ അഭിനയിക്കണം എന്ന് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നത്രേ. എന്റേയും കൂട്ടേട്ടന്റേയും ഞങ്ങളുടെ മകളായി അഭിനയിക്കുന്ന കുട്ടിയുടേയും ചിത്രങ്ങള്‍ ചേര്‍ത്തുവച്ചൊരു ചിത്രമൊക്കെ അദ്ദേഹം ഉണ്ടാക്കിയിരുന്നു. അദ്ദേഹം എന്റെ സിനിമകള്‍ കണ്ടിരുന്നു. അതായിരുന്നു ഞാന്‍ തന്നെ അഭിനയിക്കണമെന്ന് പറയാന്‍ കാരണം.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി