ചന്തുവിനെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളേ.. എംടിയുടെ വാക്കുകള്‍ റെക്കോര്‍ഡ് ചെയ്തു, അന്ന് മമ്മൂട്ടി നടത്തിയത് നിശബ്ദ പഠനം; വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

എംടി വാസുദേവന്‍ നായര്‍ സ്വന്തം ശബ്ദത്തില്‍ റെക്കോര്‍ഡ് ചെയ്ത ഡയലോഗുകള്‍ കേട്ട് പഠിച്ചാണ് മമ്മൂട്ടി ‘ഒരു വടക്കന്‍ വീരഗാഥ’ ചിത്രത്തില്‍ അഭിനയിച്ചതെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. മണികണ്ഠന്‍ പട്ടാമ്പിയും സലിം ഹസനും ചേര്‍ന്ന് ഒരുക്കുന്ന ‘പഞ്ചായത്ത് ജെട്ടി’ എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ സംസാരിക്കവെയാണ് സത്യന്‍ അന്തിക്കാട് മമ്മൂട്ടിയെ കുറിച്ച് സംസാരിച്ചത്.

സിനിമയുടെ പൂജാ ചടങ്ങിലേക്ക് തന്നെ ക്ഷണിക്കാന്‍ വന്ന മണികണ്ഠനോടും സലിം ഹസനോടും സംസാരിച്ച കാര്യങ്ങളെ കുറിച്ചാണ് സത്യന്‍ അന്തിക്കാട് തുറന്നു പറഞ്ഞത്. ”എന്നെ ക്ഷണിക്കാന്‍ വന്ന ഇവരോട് ഞാന്‍ പറഞ്ഞത് മമ്മൂട്ടിയും മോഹന്‍ലാലും വെറുതെയല്ല നാല്‍പതു കൊല്ലം കഴിഞ്ഞും ഇവിടെ നില്‍ക്കുന്നത് അവര്‍ക്ക് സിനിമയോടുള്ള അഭിനിവേശവും ആത്മാര്‍ഥതയും കൊണ്ടാണ്.”

”മമ്മൂട്ടി ഇപ്പൊ ഇവിടെ ഇല്ലാത്തതുകൊണ്ട് ഞാന്‍ പറയാം. ഞാനും മമ്മൂട്ടിയും കൂടി ‘വടക്കന്‍ വീരഗാഥ’ എന്ന സിനിമ തുടങ്ങുന്നതിനു മുന്‍പ് എറണാകുളത്തു നിന്നും തൃശൂര്‍ക്ക് യാത്ര ചെയ്യുകയായിരുന്നു. രാത്രിയാണ്. ഞാന്‍ ഒരു ടാക്‌സി പിടിക്കാന്‍ നില്‍കുമ്പോള്‍ പുള്ളി പറഞ്ഞു ഞാന്‍ ആ വഴിക്കാണ് ഞാന്‍ നിങ്ങളെ വിടാം എന്ന്.”

”ഞങ്ങള്‍ രണ്ടാളും കാറില്‍ പോകുമ്പോള്‍ പുള്ളി പറഞ്ഞു, ‘ഞാന്‍ എംടിയുടെ ഒരു പുതിയ സിനിമയില്‍ അഭിനയിക്കാന്‍ പോവുകയാണ്. അത് കുറച്ചു ബുദ്ധിമുട്ടുള്ളതാണ്. കഥാപാത്രം ചന്തു ആണ്. ഞാന്‍ കോഴിക്കോട് പോയി പുള്ളിയെക്കൊണ്ട് എന്റെ ഭാഗം മുഴുവന്‍ റെക്കോര്‍ഡ് ചെയ്യിച്ചു.”

”എന്നിട്ട് അത് കാസറ്റില്‍ ഇട്ടു. ഞാന്‍ യാത്ര ചെയ്യുമ്പോള്‍ അത് കേട്ട് പഠിക്കും എന്ന്’. വടക്കന്‍ വീരഗാഥ തുടങ്ങുന്നതിന് എത്രയോ മുമ്പ് ആ കാസറ്റ് കേട്ടിട്ട് മമ്മൂട്ടി ആ ഡയലോഗ് പറഞ്ഞു പഠിക്കുന്നത് ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. ‘ഇരുമ്പാണി തട്ടി മുളയാണി..’ എന്നൊക്കെയുള്ള എംടിയുടെ ഡയലോഗ്” എന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക