സിനിമയിലുള്ളവര്‍ തന്നെ മോശം റിവ്യൂ പറയുന്നു, 'രണ്ട് നടന്മാരുടെ സ്‌കിറ്റ് കണ്ടു, മോശമായിരുന്നു' എന്നാണ് ഒരാള്‍ എഴുതിയത്..: രമേഷ് പിഷാരടി

സിനിമയിലുള്ളവര്‍ തന്നെ മോശം റിവ്യൂ പറയാറുണ്ടെന്ന് നടന്‍ രമേഷ് പിഷാരടി. മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ യോഗത്തില്‍ സംസാരിക്കവെയാണ് രമേഷ് പിഷാരടി ഇതിനെ കുറിച്ച് പറഞ്ഞത്. സംഘനയില്‍ നിന്നും സഹായം ലഭിച്ചിട്ടുള്ള ഒരു വ്യക്തി പങ്കുവച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിനെ കുറിച്ചാണ് പിഷാരടി സംസാരിച്ചത്.

”ഈ അടുത്ത് ഇടയ്ക്ക് നമ്മുടെ ഒരു അംഗം ഒരു സിനിമ കാണുകയും ആ സിനിമയെപ്പറ്റി ഒരു റിവ്യൂ അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ എഴുതി ഇടുകയും ചെയ്തു. ‘ഇന്ന് രണ്ട് നടന്മാരുടെ സ്‌കിറ്റ് കണ്ടു. അത് വളരെ മോശമായിരുന്നു’ എന്നായിരുന്നു ആ പോസ്റ്റ്.”

”ആ അംഗം ഈ സംഘടനയില്‍ നിന്നും മൂന്ന് നാല് ലക്ഷം രൂപയില്‍ കുറയാത്ത സഹായം ലഭിച്ചിട്ടുള്ള ഒരു വ്യക്തിയാണ്. അതിന് ശേഷം ഷോയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നമ്മള്‍ ആളുകളോട് സംസാരിക്കാന്‍ ചെല്ലുമ്പോള്‍, ചിലര്‍ ഈ സ്‌ക്രീന്‍ഷോട്ട് കാണിച്ചിട്ട് ‘ഇവനെയൊക്കെ സഹായിക്കാന്‍ വേണ്ടിയല്ലേ ഞാന്‍ വരേണ്ടത്’ എന്ന് ഞങ്ങളോട് ചോദിക്കുകയാണ്.”

”അത്തരം ചില സന്ദര്‍ഭങ്ങളില്‍ ഞങ്ങള്‍ക്ക് ഉത്തരമില്ലാതെ പോവുകയാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് അല്ല പറയുന്നത്, അത് അവകാശം തന്നെയാണ്. പക്ഷേ ഈ സന്ദര്‍ഭത്തില്‍ നമുക്ക് പറയാന്‍ ഉത്തരമില്ല എന്നത് വലിയ പ്രശ്‌നമാണ്. അതുകൊണ്ട് തന്നെ ഈ സംഘടനയോട് കുറച്ച് ദയ ഉള്ളവരായിരിക്കാന്‍ ശ്രമിക്കണം എന്ന് ആഗ്രഹിക്കുകയാണ്.”’

”നമ്മളോടൊപ്പം കൂടെ നിന്ന് നമ്മെ സഹായിക്കുന്നവരെ തിരിച്ച് സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരിക്കാനുള്ള ഒരു മര്യാദ കാണിക്കാന്‍ ശ്രമിക്കണം എന്ന് പറയാനാണ് ആഗ്രഹിക്കുന്നത്” എന്നാണ് രമേഷ് പിഷാരടി യോഗത്തില്‍ സംസാരിക്കവെ പറഞ്ഞത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക