'സല്‍മാനെ കെട്ടിപ്പിടിച്ചതിന് ദേഷ്യപ്പെട്ടു, സെറ്റിലെ ലൈറ്റ് മുഴുവന്‍ ഓഫ് ചെയ്ത് തട്ടിവിളിച്ച് പേടിപ്പിച്ചു'; രജനികാന്തിനെ കുറിച്ച് രംഭ, വിമര്‍ശനം

നടി രംഭ നല്‍കിയ ഒരു അഭിമുഖത്തിലെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചയ്ക്ക് വഴിതെളിച്ചിരിക്കുന്നത്. ഒരു കാലത്ത് തെന്നിന്ത്യയിലെ ഗ്ലാമര്‍ താരമായിരുന്ന രംഭ വിവാഹശേഷം അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയാണ്. അടുത്തിടെ നല്‍കിയ അഭിമുഖത്തിനിടെയാണ് രജനികാന്ത് ഒപ്പിച്ച തമാശയെ കുറിച്ച് രംഭ പറഞ്ഞത്.

രജനിക്കൊപ്പം അരുണാചലത്തില്‍ അഭിനയിക്കുന്ന സമയത്ത് സെറ്റിലെ ലൈറ്റുകള്‍ എല്ലാം ഓഫ് ചെയ്ത് പറ്റിക്കാന്‍ ശ്രമിച്ചുവെന്നാണ് രംഭ പറഞ്ഞത്. ”സല്‍മാന്‍ ഖാനൊപ്പം ബന്ധന്‍ എന്ന ചിത്രം ഷൂട്ട് ചെയ്യുന്നതിനൊപ്പമാണ് രജനീകാന്തിനൊപ്പമുള്ള അരുണാചലം ചെയ്യുന്നത്. ഒരു ദിവസം സല്‍മാനും ജാക്കി ഷറോഫും അരുണാചലത്തിന്റെ സെറ്റില്‍ എത്തി.”

”ഞാന്‍ അവരെ ആലിംഗനം ചെയ്തപ്പോള്‍ രജനി സാര്‍ എന്നെ നോക്കുന്നുണ്ടായിരുന്നു. പിന്നീട് ഒരാള്‍ വന്ന് പറഞ്ഞു രജനി സാര്‍ എന്നോട് ദേഷ്യത്തിലാണെന്ന്. ഞാന്‍ ആശ്ചര്യപ്പെട്ടുപോയി. എന്താണ് സംഭവിച്ചതെന്ന് ഞാന്‍ രജനി സാറിനോട് ചോദിച്ചു.”

”തന്നോട് വളരെ ഫോര്‍മലായി പെരുമാറിയിട്ട് നോര്‍ത്തില്‍ നിന്ന് വന്ന നടന്മാരെ കെട്ടിപ്പിടിച്ചത് എന്തിനാണ് എന്നാണ് എന്നോട് ചോദിച്ചത്. അദ്ദേഹവും ടീമും എന്നെ കളിപ്പിച്ചതും എനിക്ക് ഓര്‍മയുണ്ട്. അവര്‍ ലൈറ്റ് ഓഫ് ചെയ്തതിന് ശേഷം അപ്രതീക്ഷിതമായി ആരോ എന്നെ പിന്നില്‍ നിന്ന് തട്ടിവിളിച്ചു. ഞാന്‍ അലറിവിളിച്ചു.”

”ലൈറ്റ് ഓണ്‍ ചെയ്തതിന് ശേഷം ആരാണ് എന്നെ തൊട്ടത് എന്ന ചര്‍ച്ചയുണ്ടായി. പിന്നീടാണ് രജനി സാറാണ് എന്നെ പ്രാങ്ക് ചെയ്തത് എന്ന് അറിയുന്നത്” എന്നാണ് രംഭ അഭിമുഖത്തില്‍ പറഞ്ഞത്. എന്നാല്‍ ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്.

രംഭയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍, രംഭയ്ക്ക് രജനികാന്തില്‍ നിന്നും ദുരനുഭവം എന്ന് വ്യഖ്യാനിച്ച് പ്രചരിപ്പിക്കുകയാണ്. വിജയ് ആരാധകരാണ് ഇതിന് പിന്നില്‍ എന്ന അഭ്യൂഹങ്ങളും ഉയര്‍ന്നു വരുന്നുണ്ട്. സൂപ്പര്‍ സ്റ്റാര്‍ പട്ടത്തിന് പേരിന് പിന്നാലെ നടക്കുന്ന ഫാന്‍ ഫൈറ്റ് ആണിത് എന്നാണ് ചര്‍ച്ചകള്‍.

Latest Stories

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു