'ഇവനെയൊന്നും ഒപ്പം കൂട്ടരുത്'; ആരാധകരെക്കുറിച്ച് രജനികാന്ത് പറഞ്ഞത് വെളിപ്പെടുത്തി പി. വാസു

തമിഴകത്ത് പകരം വയ്ക്കാനില്ലാത്ത നടനാണ് രജനികാന്ത്. അദ്ദേഹത്തെ പോലെ തന്നെ അദ്ദേഹത്തിന്റെ ആരാധകവൃന്ദവും ഏറെ ശക്തമാണ്. ഇപ്പോഴിതാ ആരാധകരെ കുറിച്ച് രജനി തനിക്ക് തന്നെ മുന്നറിയിപ്പിനെ കുറിച്ച് വെളിപ്പെടുത്തിരിയിരിക്കുകയാണ് സംവിധായകന്‍ പി. വാസു. ആരാധകരെ കൃത്യമായി മനസിലാക്കാനുള്ള കഴിവ് രജിനിക്കുണ്ടെന്ന് ഇദ്ദേഹം പറയുന്നു.

‘ഇവനെയൊന്നും ഒപ്പം കൂട്ടരുതെന്ന് രജിനി സര്‍ ചില ഫാന്‍സിനെക്കുറിച്ച് എന്നോട് പറഞ്ഞു. എന്താണ് സര്‍, ഫാന്‍സല്ലേ എന്ന് ഞാന്‍ ഞെട്ടലോടെ ചോദിച്ചു. ആരാധകരില്‍ നല്ലവരുണ്ട്. എന്നെ വെച്ച് സമ്പാദിക്കുന്നവരും ഉണ്ട്. എന്നെ വെച്ച് സമ്പാദിക്കുന്നവരുടെ അടയാളം മനസ്സിലാക്കാന്‍ പറ്റുമെന്ന് രജിനി സര്‍ മറുപടി നല്‍കി’ പി. വാസു പറഞ്ഞു.

ജയിലറാണ് ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ രജനി ചിത്രം. ആഗസ്റ്റ്10 ന് തിയേറ്ററുകളില്‍ എത്തിയ ജയിലര്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. 250 കോടി ബജറ്റില്‍ നെല്‍സണ്‍ സംവിധാനം ചെയ്ത ചിത്രം കോളിവുഡില്‍ മറ്റൊരു ചരിത്രമായി മാറുകയാണ്. 18 ദിവസം പിന്നിടുമ്പോള്‍ തമിഴില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രമായി ജയിലര്‍ മാറിയിരിക്കുകയാണ്.

രജനികാന്തിനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്ത 2.0യാണ് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ(665 കോടി) തമിഴ് ചിത്രം. പൊന്നിയിന്‍ സെല്‍വനാണ് മൂന്നാം സ്ഥാനത്ത്. വരും ദിവസങ്ങളില്‍ ജയിലര്‍ 2.0 യെ മറികടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം.

Latest Stories

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്