'സൂര്യമാനസത്തിന് ശേഷം വിജി തമ്പിക്ക് ആരും ഡേറ്റ് കൊടുത്തിട്ടില്ല, അതിന്റെ കാരണം ഇതാണ്....!'

വിജി തമ്പി- മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന ചിത്രമായിരുന്നു സൂര്യമാനസം. ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിട്ടും പിന്നീട് ആ കൂട്ടുകെട്ടിൽ പിതിയ സിനിമകൾ ഒന്നും പുറത്ത് വന്നില്ല. ഇതിനുള്ള കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് നിർമ്മാതാവായ വി. എസ്. സുരേഷ്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യങ്ങളെപ്പറ്റി സംസാരിച്ചത്. മികച്ച സംവിധായകനും, നല്ല ടെക്നിഷ്യനുമാണ് വിജി തമ്പി. പക്ഷേ അദ്ദേഹത്തിന്റെ സ്വഭാവത്തിലുള്ള പ്രശ്നം കൊണ്ടാണ് പിന്നീടാരും ഡേറ്റ് കൊടുക്കാത്തത്.

ദീലിപിനെ നായകനാക്കി താൻ നിർമ്മിച്ച ചിത്രമായിരുന്നു നാടോടി മന്നൻ. ചിത്രത്തിന്റെ ഷൂട്ടിങ്ങ് സമയത്ത് ആവശ്യമില്ലാത്ത ടെൻഷനാണ് അദ്ദേഹം ദീലിപിന് നൽകിയിരുന്നത്. അവസാനം എന്ത് ചെയ്യണമെന്ന് പോലും അറിയാത്ത അവസ്ഥയിലേയ്ക്ക് ദീലിപിനെ കൊണ്ട് എത്തിച്ചത് വിജിയാണ്. 19 ദിവസം കൊണ്ട് തീർക്കേണ്ട ഷൂട്ടിങ്ങ് അദ്ദേഹം 91 ദിവസം കൊണ്ടാണ് തീർത്തത്. അവസാനം ദീലിപാണ് തന്നെ സമാധിനിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സിനിമയുടെ ചിത്രീകരണ സമയത്ത് നിർമ്മാതാവ് എന്ന നിലയിൽ തനിക്കു നേരിടേണ്ടി വന്നത് വൻ പ്രതിസന്ധികളും സാമ്പത്തിക തകർച്ചയുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ സഹോദരൻ തിരക്കഥ എഴുതിയ നാടോടിമന്നൻ എന്ന സിനിമയാണ് താൻ നിർമ്മിക്കുന്നത്. ദീലിപായിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രത്തിലെത്തിയത്.

അവസാന നിമിഷം വരെ തന്റെ ഒപ്പം ചർച്ചകൾക്കിരുന്ന വിജി അവസാന നിമിഷം മാറുകയായിരുന്നു. അവസാനം ഡയലോ​ഗ്സ് കൃഷ്ണ പൂജപ്പുരയെ കൊണ്ടാണ് അവർ എഴുതിച്ചതെന്നും അദ്ദേഹം പറഞ്ഞു. തന്റെ സഹോദരൻ പറഞ്ഞത് കൊണ്ട് മാത്രമാണ് അന്ന് സിനിമ ചെയ്തത്. ഇല്ലെങ്കിൽ ചെയ്യില്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

പഹല്‍ഗാമില്‍ ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്; അവര്‍ അധിക കാലം ജീവിച്ചിരിക്കില്ലെന്ന് ജമ്മു കശ്മീര്‍ ലഫ് ഗവര്‍ണര്‍

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്‌യു

സഹപാഠികള്‍ വിലക്കിയിട്ടും ഷീറ്റിന് മുകളില്‍ വലിഞ്ഞുകയറി; അധ്യാപകരെ കുറ്റപ്പെടുത്താന്‍ സാധിക്കില്ല; ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥിയെ കുറ്റപ്പെടുത്തി മന്ത്രി ചിഞ്ചുറാണി

ഭാസ്‌കര കാരണവര്‍ വധക്കേസ്; പ്രതി ഷെറിന്‍ ജയില്‍ മോചിതയായി, മോചനം പരോളില്‍ തുടരുന്നതിനിടെ

IND vs ENG: "ഔട്ടാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ കൈവിരലിനോ തോളിനോ എറിഞ്ഞ് പരിക്കേല്‍പ്പിക്കുക"; ദൗത്യം ആർച്ചർക്ക്!!, ലോർഡ്‌സിൽ ഇം​ഗ്ലണ്ട് ഒളിപ്പിച്ച ചതി

അന്ന് ഓഡിറ്റ് നടത്തിയിരുന്നെങ്കില്‍ മിഥുന്റെ ജീവന്‍ നഷ്ടമാകില്ലായിരുന്നു; അപകടത്തിന് കാരണം സ്‌കൂള്‍ മാനേജ്‌മെന്റിന്റെ കടുത്ത അനാസ്ഥയെന്ന് രമേശ് ചെന്നിത്തല

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; കെഎസ്ഇബിക്കും വീഴ്ച ഉണ്ടായെന്ന് കെ കൃഷ്ണൻകുട്ടി, കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകും

ഹ്യൂമറും ഇടിയും മാത്രമല്ല നല്ല റൊമാൻസുമുണ്ട്, വിജയ് സേതുപതി- നിത്യ മേനോൻ ജോഡിയുടെ തലൈവൻ തലൈവി ട്രെയിലർ

IND VS ENG: കോഹ്‌ലിയുടേതല്ല, ഗില്ലിനോട് ആ താരത്തിന്റെ ക്യാപ്റ്റൻസി ശൈലി പിന്തുടരാൻ നിർദ്ദേശിച്ച് ഗാരി കിർസ്റ്റൺ

'നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കാന്തപുരത്തിന്റെ പങ്ക് തള്ളി വിദേശകാര്യമന്ത്രാലയം; വധശിക്ഷ ഒഴിവാക്കാനുള്ള എല്ലാ ശ്രമവും തുടരുമെന്ന് രൺധീര്‌ ജയ്സ്വാൾ