സന്തോഷകരമായ നാളെയെ പ്രതീക്ഷിച്ചിരുന്ന പലരും അവസാനിച്ചു പോയതിന്റെ വ്യസനം അലട്ടുന്നു: പൃഥ്വിരാജ്

കേരളത്തിന് ദുഃഖവെള്ളിയായിരുന്നു കഴിഞ്ഞ ദിവസം. കോവിഡ് കേസുകള്‍ ആയിരത്തിനടുത്ത് നില്‍ക്കുന്ന കാലത്ത് ഇടുക്കി രാജമലയില്‍ ഉണ്ടായ മണ്ണിടിച്ചലിന്റെ വാര്‍ത്തകളായിരുന്നു പകല്‍. രാത്രിയോടെ മറ്റൊരു ദുരന്തവും സംഭവിച്ചു. പതിനെട്ട് ആളുകളാണ് കരിപ്പൂര്‍ വിമാനദുരന്തത്തില്‍ മരിച്ചത്.

17 പേരാണ് പെട്ടിമുടി ദുരന്തത്തില്‍ മരിച്ചത്. മണ്ണിനടിയില്‍ കുടുങ്ങിയവര്‍ക്കായി തിരച്ചില്‍ നടക്കുകയാണ്. രണ്ട് ദുരന്തങ്ങളിലും സങ്കടം പങ്കുവെച്ചിരിക്കുകയാണ് നടന്‍ പൃഥ്വിരാജ്. നമ്മളില്‍ പലരും വീടുകളില്‍ സുരക്ഷിതരായി തുടരുമ്പോള്‍ സന്തോഷകരമായ നാളെയെ പ്രതീക്ഷിച്ചിരുന്ന പലരും അവസാനിച്ചു പോയതിന്റെ വ്യസനം അലട്ടുന്നതായി പൃഥ്വിരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

“”കേരളത്തെ സംബന്ധിച്ച് ഏറെ ദുഃഖകരമായ ഒരു ദിവസമായിരുന്നു ഇത്. ലോകം പഴയപടിയിലാവുന്നതും കാത്ത് വീടിന്റെ സുരക്ഷിതത്വത്തില്‍ കഴിയുകയാണ് നമ്മില്‍ പലരും. എന്നാല്‍ അത്തരത്തില്‍ സന്തോഷകരമായ നാളെയെ പ്രതീക്ഷിച്ചിരുന്ന പലരും അവസാനിച്ചു പോയതിന്റെ വ്യസനം എനിക്ക് കളയാനാവുന്നില്ല. ഇതിനെ മറികടന്ന് മുന്നോട്ടു പോകാനുള്ള കരുത്ത് നിങ്ങള്‍ക്ക് ലഭിക്കട്ടെ. രാജമലയിലും കോഴിക്കോട്ടും മരിച്ചവരുടെ കുടുംബങ്ങളോടും സുഹൃത്തുക്കളോടും അഗാധമായ വ്യസനം ഞാന്‍ രേഖപ്പെടുത്തുന്നു. പ്രാര്‍ത്ഥനകള്‍”” എന്നാണ് പൃഥ്വിരാജിന്റെ കുറിപ്പ്.

ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് പെട്ടിമുടിയില്‍ തിരച്ചില്‍തുടരുന്നത്. ഇനിയും 48 ഓളം ആളുകളെ മണ്ണിനിടയില്‍ നിന്നും രക്ഷിക്കാനുണ്ട്. അതേസമയം ജില്ലയില്‍ ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് പുറപ്പെടുവിച്ചത് ആശങ്കയും ഉണ്ടാക്കുന്നുണ്ട്.

Latest Stories

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം