സന്തോഷകരമായ നാളെയെ പ്രതീക്ഷിച്ചിരുന്ന പലരും അവസാനിച്ചു പോയതിന്റെ വ്യസനം അലട്ടുന്നു: പൃഥ്വിരാജ്

കേരളത്തിന് ദുഃഖവെള്ളിയായിരുന്നു കഴിഞ്ഞ ദിവസം. കോവിഡ് കേസുകള്‍ ആയിരത്തിനടുത്ത് നില്‍ക്കുന്ന കാലത്ത് ഇടുക്കി രാജമലയില്‍ ഉണ്ടായ മണ്ണിടിച്ചലിന്റെ വാര്‍ത്തകളായിരുന്നു പകല്‍. രാത്രിയോടെ മറ്റൊരു ദുരന്തവും സംഭവിച്ചു. പതിനെട്ട് ആളുകളാണ് കരിപ്പൂര്‍ വിമാനദുരന്തത്തില്‍ മരിച്ചത്.

17 പേരാണ് പെട്ടിമുടി ദുരന്തത്തില്‍ മരിച്ചത്. മണ്ണിനടിയില്‍ കുടുങ്ങിയവര്‍ക്കായി തിരച്ചില്‍ നടക്കുകയാണ്. രണ്ട് ദുരന്തങ്ങളിലും സങ്കടം പങ്കുവെച്ചിരിക്കുകയാണ് നടന്‍ പൃഥ്വിരാജ്. നമ്മളില്‍ പലരും വീടുകളില്‍ സുരക്ഷിതരായി തുടരുമ്പോള്‍ സന്തോഷകരമായ നാളെയെ പ്രതീക്ഷിച്ചിരുന്ന പലരും അവസാനിച്ചു പോയതിന്റെ വ്യസനം അലട്ടുന്നതായി പൃഥ്വിരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

“”കേരളത്തെ സംബന്ധിച്ച് ഏറെ ദുഃഖകരമായ ഒരു ദിവസമായിരുന്നു ഇത്. ലോകം പഴയപടിയിലാവുന്നതും കാത്ത് വീടിന്റെ സുരക്ഷിതത്വത്തില്‍ കഴിയുകയാണ് നമ്മില്‍ പലരും. എന്നാല്‍ അത്തരത്തില്‍ സന്തോഷകരമായ നാളെയെ പ്രതീക്ഷിച്ചിരുന്ന പലരും അവസാനിച്ചു പോയതിന്റെ വ്യസനം എനിക്ക് കളയാനാവുന്നില്ല. ഇതിനെ മറികടന്ന് മുന്നോട്ടു പോകാനുള്ള കരുത്ത് നിങ്ങള്‍ക്ക് ലഭിക്കട്ടെ. രാജമലയിലും കോഴിക്കോട്ടും മരിച്ചവരുടെ കുടുംബങ്ങളോടും സുഹൃത്തുക്കളോടും അഗാധമായ വ്യസനം ഞാന്‍ രേഖപ്പെടുത്തുന്നു. പ്രാര്‍ത്ഥനകള്‍”” എന്നാണ് പൃഥ്വിരാജിന്റെ കുറിപ്പ്.

ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് പെട്ടിമുടിയില്‍ തിരച്ചില്‍തുടരുന്നത്. ഇനിയും 48 ഓളം ആളുകളെ മണ്ണിനിടയില്‍ നിന്നും രക്ഷിക്കാനുണ്ട്. അതേസമയം ജില്ലയില്‍ ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് പുറപ്പെടുവിച്ചത് ആശങ്കയും ഉണ്ടാക്കുന്നുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ