കര്‍ണ്ണനില്‍ പൃഥ്വിയാണ് നായകനെന്നറിയില്ലായിരുന്നു,, നിര്‍ണ്ണായകവെളിപ്പെടുത്തലുമായി വിക്രം.

കര്‍ണ്ണന്‍ സിനിമയില്‍ നായകനായി പൃഥ്വിരാജിനു പകരം വിക്രമെത്തുന്നു എന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. സംവിധായകന്‍ ആര്‍ എസ് വിമലിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നു വന്നത്. എന്നാല്‍ ഇപ്പോഴിതാ ഈക്കാര്യത്തില്‍ പുതിയ വെളിപ്പെടുത്തലുമായി രംഗത്തു വന്നിരിയ്ക്കുകയാണ് നടന്‍ ചിയാന്‍ വിക്രം.

കര്‍ണ്ണനില്‍ അഭിനയിക്കാനായി കരാറൊപ്പിട്ടതിനു ശേഷം മാത്രമാണ് പൃഥ്വിരാജ് നായകനായി അങ്ങനെയൊരു ചിത്രം മലയാളത്തില്‍ എടുക്കാനാലോചിച്ചിരുന്നതായി താനറിഞ്ഞതെന്നും അറിഞ്ഞയുടന്‍ തന്നെ സംവിധായകനോട് ഇക്കാര്യത്തെപ്പറ്റി വിശദമായി സംസാരിച്ചിരുന്നെന്നും വിക്രം വെളിപ്പെടുത്തി. മനോരമ ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുതത്തിയത്.

പൃഥ്വി എന്റെ അടുത്ത സുഹൃത്താണ്. ഇക്കാര്യം ഞാന്‍ അറിഞ്ഞപ്പോള്‍ തന്നെ പൃഥ്വിയെ വിളിച്ചു സംസാരിച്ചു. പ്രശ്‌നമില്ലെന്നും മലയാളത്തില്‍ അത്ര വലിയ ബജറ്റില്‍ ഒരു സിനിമ നിര്‍മ്മിക്കുകയെന്നത് അസാദ്ധ്യമാണെന്നും പറഞ്ഞു. വലിയ ബജറ്റില്‍ ഹിന്ദിയിലാണ് കര്‍ണ്ണന്‍ ചെയ്യുന്നത് ഫെബ്രുവരി അവസാനത്തോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും. അദ്ദേഹം പറഞ്ഞു. ഏകദേശം രണ്ടുമാസത്തോളമായി ഈ സിനിമയെക്കുറിച്ചുള്ള ആലോചനകള്‍ തുടങ്ങിയിട്ട്. തമിഴില്‍ മുന്‍പൊരു തവണ കര്‍ണ്ണന്‍ വന്നിട്ടുള്ളതിനാല്‍ ആദ്യം താല്‍പര്യം തോന്നിയില്ല. എന്നാല്‍ പിന്നീട് കഥ കേട്ടപ്പോള്‍ വ്യത്യസ്തമായി തോന്നി.വിമല്‍ നല്ല സംവിധായകനാണ് പൃഥ്വിയും അദ്ദേഹവുമൊന്നിച്ച മൊയ്തീന്‍ ഞാനെറെയിഷ്ടപ്പെടുന്ന സിനിമകളിലൊന്നാണ്. വിക്രം പറഞ്ഞു.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി