ഞാന്‍ പോകുവാണെടാ എന്ന് പറഞ്ഞപ്പോള്‍ ഒട്ടകം തീറ്റ നിര്‍ത്തി നോക്കി.. ഏഴെട്ട് ദിവസമെടുത്തു ആ സീന്‍ എടുക്കാന്‍: പൃഥ്വിരാജ്

‘ആടുജീവിതം’ ട്രെയ്‌ലര്‍ പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു. പ്രേക്ഷകര്‍ അത്ഭുതപ്പെട്ട സീനുകളില്‍ ഒന്നാണ് ഒട്ടകത്തിന്റെ കണ്ണില്‍ പൃഥ്വിരാജിന്റെ പ്രതിബിംബം കാണുന്നത്. ഏഴെട്ട് ദിവസത്തോളം എടുത്താണ് ആ ഒറ്റൊരു ഷോട്ട് ചിത്രീകരിച്ചത്. ഇതിനെ കുറിച്ച് ചിത്രവുമായി ബന്ധപ്പെട്ട പ്രസ്മീറ്റില്‍ തുറന്നു പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ് ഇപ്പോള്‍.

”മാക്രോ ലെന്‍സ് ഇട്ട് എടുത്ത ഷോട്ട് ആണിത്. മൃഗങ്ങളോടെല്ലാം യാത്ര പറയുന്ന ഒരു സീനുണ്ട്. ആ സമയായപ്പോഴേക്കും ഒട്ടകങ്ങളുമായി നല്ല അടുപ്പമായി. ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരു ഒട്ടകം ഉണ്ട്, കാണാന്‍ നല്ല ഭംഗി ഉള്ള ഒരു കക്ഷി. ഞാന്‍ ഒട്ടകങ്ങളോട് യാത്ര പറയുന്ന സീനില്‍ ഈ ഒട്ടകത്തെയാണ് പിടിച്ചു നിര്‍ത്തിയിരിക്കുന്നത്.”

”ഭക്ഷണം ഇട്ടു കൊടുത്തിട്ട് ഞാന്‍ പോകുവാണ് എന്ന് അവരോട് പറയണം. എന്റെ സജഷനില്‍ ഒട്ടകത്തിന്റെ ഷോട്ട് എടുക്കുകയാണ്. ഭക്ഷണം ഇട്ടുകൊടുത്തിട്ട് ഞാന്‍ പോകുവാണെടാ ഇനി തിരിച്ചു വരില്ല എന്ന് പറഞ്ഞപ്പോള്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ഒട്ടകം പെട്ടെന്ന് എഴുന്നേറ്റ് എന്നെ നോക്കി. നമ്മള്‍ അത് എടുത്തു. ഉടനെ ബ്ലെസി പറഞ്ഞു ഇനി ഒട്ടകത്തിന്റെ റിയാക്ഷന്‍ എടുക്കാം.”

”ഞാന്‍ തമാശ പറയുന്നതല്ല, ശരിക്കും നടന്നതാണ്. അപ്പോള്‍ ഞാന്‍ ചോദിച്ചു ഒട്ടകത്തിന്റെ റിയാക്ഷനോ? ക്യാമറ വച്ചിട്ട് ഒരു നാല് നാലരയായപ്പോള്‍ ആണ് എന്റെ ഷോട്ട് എടുത്തത്. അപ്പൊ അതേ സമയത്ത് തന്നെ വേണമല്ലോ ഒട്ടകത്തിന്റെയും ഷോട്ട് എടുക്കാന്‍ അതെ ലൈറ്റ് ഉപയോഗിക്കണം. അതുകൊണ്ട് എത്രയോ ദിവസങ്ങള്‍ ഞങ്ങള്‍ ഒരു മൂന്നര ആകുമ്പോള്‍ ഷൂട്ട് നിര്‍ത്തി.”

”ഒട്ടകത്തിന്റെ റിയാക്ഷന്‍ എടുക്കാന്‍ പോകും. എനിക്ക് തോന്നുന്നു ഏഴോ എട്ടോ ദിവസങ്ങള്‍ കൊണ്ടാണ്, നിങ്ങള്‍ ഇപ്പോള്‍ കാണുന്ന കണ്ണില്‍ എന്റെ റിഫ്‌ളക്ഷന്‍ വരുന്ന ഒട്ടകത്തിന്റെ ഷോട്ട് എടുത്തത്. അങ്ങനെ ഈ സിനിമ ചിത്രീകരിക്കാന്‍ സാധിച്ചു എന്നുള്ളത് എനിക്ക് ഭയങ്കര ഭാഗ്യവും അഭിമാനവും ഉള്ള കാര്യമാണ്” എന്നാണ് പൃഥ്വിരാജ് പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക