മുഖംമൂടിയിട്ടുള്ള നാല് മണിക്കൂര്‍ ഷൂട്ടിന് വേണ്ടി മണാലിയില്‍ നിന്നും ഗ്ലെന്‍ നെവിസ് വരെ സഞ്ചരിച്ചു, പക്ഷെ: പൃഥ്വിരാജ്

‘ആടുജീവിതം’ തിയേറ്ററില്‍ ഹിറ്റ് അടിച്ച് പ്രദര്‍ശനം തുടരുമ്പോള്‍ തന്റെ ബോളിവുഡ് ചിത്രത്തിന്റെ റിലീസിന് ആയി കാത്തിരിക്കുകയാണ് നടന്‍ പൃഥ്വിരാജ്. അക്ഷയ് കുാമറും ടൈഗര്‍ ഷ്രോഫും നായകന്മാരായി എത്തുന്ന ചിത്രത്തില്‍ പ്രളയ് എന്ന ക്രൂരനായ വില്ലന്‍ കഥാപാത്രമായാണ് പൃഥ്വിരാജ് ‘ബഡേ മിയാന്‍ ഛോട്ടെ മിയാന്‍’ എന്ന ചിത്രത്തില്‍ എത്തുന്നത്.

രണ്ട് സിനിമകള്‍ ചെയ്തു കൊണ്ടിരിക്കവെ ആയിരുന്നു പൃഥ്വിരാജിന് ഈ സിനിമയിലേക്ക് ഓഫര്‍ വരുന്നത്. ഈ ചിത്രം ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചത് ‘സലാര്‍’ സംവിധായകന്‍ പ്രശാന്ത് നീല്‍ ആണെന്ന് പൃഥ്വിരാജ് പറയുന്നുണ്ട്. ഈ സിനിമ നഷ്ടപ്പെടുത്തിയാല്‍ താന്‍ ഭാവിയില്‍ നിരാശപ്പെടുമെന്ന് പ്രശാന്ത് നീല്‍ പറഞ്ഞതോടെയാണ് സംവിധായകന്‍ അലി അബ്ബാസ് സഫറിനോട് യെസ് പറഞ്ഞത് എന്നാണ് പൃഥ്വി പറയുന്നത്.

ചിത്രത്തിന്റെ ഷൂട്ടിംഗിനെ കുറിച്ചും നടന്‍ സംസാരിക്കുന്നുണ്ട്. അലി എല്ലാം ‘റിയല്‍’ ആയി ഷൂട്ട് ചെയ്യാന്‍ ശ്രമിക്കുന്ന സംവിധായകനാണ്. ചിത്രത്തിന്റെ കഥ ആദ്യം കേട്ടപ്പോള്‍ ഞാന്‍ കരുതിയത്, 40-50 ദിവസം ഏതെങ്കിലും സ്റ്റുഡിയോയില്‍ ഗ്രീന്‍സ്‌ക്രീനിലായിരിക്കും ചിത്രീകരണം എന്നായിരുന്നു.

പക്ഷെ ഈ ചിത്രത്തില്‍ ഒറ്റ സീനില്‍ പോലും ഗ്രീന്‍ സ്‌ക്രീന്‍ കണ്ടില്ല. സ്‌കോട്ട്ലന്‍ഡിലെ ഗ്ലെന്‍ നെവിസിലാണ് തന്റെ ഇന്‍ട്രൊഡക്ഷന്‍ സീക്വന്‍സ് ചിത്രീകരിച്ചത്. ആ സമയത്ത് ഞാന്‍ മറ്റൊരു സിനിമയുടെ ഷൂട്ടിംഗിനായി മണാലിയില്‍ എവിടെയോ ആയിരുന്നു.

ഞാന്‍ ഇതിനായി മണാലിയില്‍ നിന്ന് കുളുവിലേക്ക് പോയി, അവിടെ നിന്ന് ചണ്ഡീഗഡിലേക്ക് വിമാനം കയറി. പിന്നീട് ഡല്‍ഹി, ബോംബെ, ദുബായ്, ഒടുവില്‍ ദുബായില്‍ നിന്ന് എഡിന്‍ബര്‍ഗിലേക്ക്. എന്നിട്ട് അവിടുന്ന് ഗ്ലെന്‍ നെവിസിലേക്ക് മുഖംമൂടി ധരിച്ച് നാല് മണിക്കൂര്‍ മാത്രമുള്ള ഷൂട്ടിന് വേണ്ടി പോയി.

പിന്നീട് ഞാന്‍ മണാലിയില്‍ ചിത്രീകരിക്കുന്ന സിനിമയ്ക്കായി, ഈ മുഴുവന്‍ റൂട്ടും തിരിച്ചുവന്നു. യഥാര്‍ത്ഥ ലൊക്കേഷനില്‍, യഥാര്‍ത്ഥ നടനും, യഥാര്‍ത്ഥ ഹെലികോപ്റ്ററുമായി ഷൂട്ട് ചെയ്യണമെന്ന് അലിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. 100 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത് എന്നാണ് പൃഥ്വിരാജ് പറയുന്നത്.

Latest Stories

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം