ലാലു അലക്സിന്റെ അപകടം വലിയ രീതിയില്‍ കൊടുത്തിരുന്നു, മരണത്തെ വെച്ച് ഇങ്ങനെ കൊടുക്കുന്നത് വളരെ മോശമാണ്: പേളി മാണി

തന്നെ കുറിച്ചുള്ള വാര്‍ത്തകള്‍ ആദ്യം കണ്ടപ്പോള്‍ ടെന്‍ഷന്‍ തോന്നിയിരുന്നെങ്കിലും ഇപ്പോള്‍ അതിന്റെ ഉള്ളടക്കം എന്താണെന്ന് തനിക്ക് അറിയാമെന്ന് പേളി മാണി. ഗോസിപ്പുകളോട് താന്‍ പ്രതികരിക്കാറില്ല എന്നാണ് പേളി ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

ഗോസിപ്പുകളോട് താന്‍ പ്രതികരിക്കാറില്ല. കാരണം സ്ഥിരമായി വരുന്ന വാര്‍ത്തകളുടെ ഒക്കെ ഉള്ളടക്കം എന്താണെന്ന് തനിക്ക് തന്നെ അറിയാം. ആദ്യമൊക്കെ ഇത് കാണുമ്പോള്‍ ടെന്‍ഷന്‍ തോന്നുമെങ്കിലും പിന്നീട് ഇതാണ് അവരുടെ രീതിയെന്ന് മനസിലായി.

ഇപ്പോള്‍ എന്ത് വാര്‍ത്ത കണ്ടാലും ആ വിശ്വാസം പോയി. നടന്‍ ലാലു അലക്സിന്റെ അപകടമൊക്കെ വലിയ രീതിയില്‍ കൊടുത്തിരുന്നു. മുപ്പത് വര്‍ഷം മുമ്പ് നടന്ന കാര്യം ഇപ്പോള്‍ നടന്ന രീതിയിലാണ് കൊടുത്തിരിക്കുന്നത്. മരണത്തെ വച്ചൊക്കെ കൊടുക്കുന്നത് വളരെ മോശമാണ്.

നമുക്ക് പരിചയമുള്ള ചിലരുടെ മരണ വാര്‍ത്ത കണ്ട് അതില്‍ കയറുമ്പോള്‍ അതിങ്ങനെയായിരുന്നു, അങ്ങനെയായിരുന്നു എന്നൊക്കെ കൊടുക്കുന്നത് കാണുമ്പോള്‍ ഇറിറ്റേഷനാണ് തോന്നുക. ഒരാളുടെ മരണം തമാശയല്ല. അത്തരത്തില്‍ കൊടുക്കുമ്പോഴാണ് വിഷമം തോന്നാറുള്ളതെന്ന് പേളി പറഞ്ഞു.

അടുത്തിടെ ഒരു അഭിമുഖത്തില്‍ തനിക്കൊരു അപകടം സംഭവിച്ചതിനെ കുറിച്ച് ലാലു അലക്സ് പറഞ്ഞിരുന്നു. നടന്‍ രതീഷിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ വീട്ടില്‍ പോയി തിരിച്ച് വരുന്നതിനിടെയായിരുന്നു അപകടം. ഒറ്റയ്ക്ക് കാര്‍ ഓടിച്ച് വരുന്നതിനിടെ കാറിന്റെ സ്റ്റീയറിങ് കണ്‍ട്രോള്‍ പോയി എവിടെയോ ചെന്ന് ഇടിക്കുകയായിരുന്നു.

നല്ല സുഹൃത്തായിരുന്ന രതീഷിന്റെ വേര്‍പാടുണ്ടാക്കിയ വേദന കാരണമാണ് അന്നങ്ങനെ സംഭവിച്ചതെന്നും അവന്റെ നന്മ കൊണ്ടാവും ഒന്നും പറ്റാതെ പോയതെന്നുമാണ് ലാലു അലക്സ് പറഞ്ഞത്. ഇതിനെ കുറിച്ചാണ് പേളി പ്രതികരിച്ചത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക