ആ സിനിമ കണ്ടതിന് ശേഷം ഗുണ്ടാ നേതാക്കൾ എന്നെ കാണാനെത്തി, പോക്കറ്റിൽനിന്ന് കത്തിയെടുത്ത് വീശുമോ എന്നായിരുന്നു അവർ പേടിച്ചിരുന്നത്: പങ്കജ് ത്രിപാഠി

ഇന്ത്യൻ ഗ്യാങ്ങ്സ്റ്റർ സിനിമകളിൽ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ‘ഗ്യാങ്ങ്സ് ഓഫ് വസേപുർ പാർട്ട് 1&2’. ധൻബാദിലെ ഗ്യാങ്ങ്സ്റ്റർ സംഘങ്ങളുടെ കഥ പറഞ്ഞ ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ ഏറ്റുവാങ്ങി.

മനോജ് ബാജ്പേയി, നവാസുദ്ദീൻ സിദ്ദിഖി, പങ്കജ് ത്രിപാഠി, റിച്ച ചദ്ദ, ഹുമ ഖുറേഷി തുടങ്ങീ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നിരുന്നത്. 2012-ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ റിയലിസ്റ്റിക് മേക്കിംഗ് കൊണ്ട് ഇന്നും നിരവധി പ്രശംസകളാണ് ചിത്രത്തിന് കിട്ടികൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് പങ്കജ് ത്രിപാഠി. സുൽത്താൻ ഖുറേഷി എന്ന ഗ്യാങ്ങ്സ്റ്റർ നേതാവായാണ് പങ്കജ് ചിത്രത്തിൽ വേഷമിട്ടത്. ചിത്രം കണ്ട് യഥാർത്ഥ ഗുണ്ടാ നേതാക്കൾ തന്നെ കാണാൻ വന്നുവെന്നാണ് പങ്കജ് ത്രിപാഠി പറയുന്നത്.

“പറയുന്നത് ചെയ്യുന്നയാളാണ് സിനിമയിലെ സുൽത്താൻ ഖുറേഷിയെന്നാണ് അവർ വിചാരിച്ചിരുന്നത്. അതേസമയം വളരെ നല്ല സ്വഭാവമുള്ള കഥാപാത്രമായിരുന്നു അത്. അതുകൊണ്ടാണ് സുൽത്താനെ അവർ കൂടുതൽ ഇഷ്ടപ്പെടാൻ കാരണം. ഈ സിനിമ ഇറങ്ങിയശേഷം തിരക്കഥ ചർച്ച ചെയ്യാൻ വരുന്ന രചയിതാക്കൾ അല്പം ഭയത്തോടെയാണ് എന്നെ സമീപിച്ചിരുന്നത്. ചർച്ചയ്ക്കിടെ ഞാൻ പോക്കറ്റിൽനിന്ന് കത്തിയെടുത്ത് വീശുമോ എന്നായിരുന്നു അവർ പേടിച്ചിരുന്നത്.

​ഗ്യാങ്സ് ഓഫ് വസേപുറിൽ അവസരം ലഭിക്കുന്നതിനുമുമ്പ് രാം​ഗോപാൽ വർമയെ കാണാൻ പോയി. നാലുപേർക്കിരിക്കാവുന്ന ബെഞ്ചിലാണ് ഇരിക്കാൻ പറഞ്ഞത്. ബെഞ്ചിന്റെ ഒരരികിൽ ഇരുന്നപ്പോൾ രാം​ഗോപാൽ വർമ അതേ ബെഞ്ചിന്റെ മറ്റേയറ്റത്ത് ഇരിപ്പുറപ്പിച്ചു. അതോടെ ആ ബെ‍ഞ്ചിലിരിക്കാൻ ഇനിയും ആളുകൾ വരുമല്ലോ എന്നുള്ള ആലോചനയായി. ആരെങ്കിലും നിങ്ങളെ പതിനഞ്ച് മിനിറ്റ് തുടർച്ചയായി നോക്കിക്കൊണ്ടിരുന്നാൽ മറ്റെവിടെ നോക്കുമെന്ന് നിങ്ങൾ ആലോചിക്കും. അന്നവിടെ നിന്ന് പറഞ്ഞുവിട്ട എന്നെ ആർജിവി പിന്നീട് വിളിച്ചിട്ടേയില്ല.” ആപ് കി അദാലത്ത് എന്ന പരിപാടിയിലാണ് പങ്കജ് ത്രിപാഠി അനുഭവം പങ്കുവെച്ചത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ