ആ സിനിമ കണ്ടതിന് ശേഷം ഗുണ്ടാ നേതാക്കൾ എന്നെ കാണാനെത്തി, പോക്കറ്റിൽനിന്ന് കത്തിയെടുത്ത് വീശുമോ എന്നായിരുന്നു അവർ പേടിച്ചിരുന്നത്: പങ്കജ് ത്രിപാഠി

ഇന്ത്യൻ ഗ്യാങ്ങ്സ്റ്റർ സിനിമകളിൽ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ‘ഗ്യാങ്ങ്സ് ഓഫ് വസേപുർ പാർട്ട് 1&2’. ധൻബാദിലെ ഗ്യാങ്ങ്സ്റ്റർ സംഘങ്ങളുടെ കഥ പറഞ്ഞ ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ ഏറ്റുവാങ്ങി.

മനോജ് ബാജ്പേയി, നവാസുദ്ദീൻ സിദ്ദിഖി, പങ്കജ് ത്രിപാഠി, റിച്ച ചദ്ദ, ഹുമ ഖുറേഷി തുടങ്ങീ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നിരുന്നത്. 2012-ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ റിയലിസ്റ്റിക് മേക്കിംഗ് കൊണ്ട് ഇന്നും നിരവധി പ്രശംസകളാണ് ചിത്രത്തിന് കിട്ടികൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് പങ്കജ് ത്രിപാഠി. സുൽത്താൻ ഖുറേഷി എന്ന ഗ്യാങ്ങ്സ്റ്റർ നേതാവായാണ് പങ്കജ് ചിത്രത്തിൽ വേഷമിട്ടത്. ചിത്രം കണ്ട് യഥാർത്ഥ ഗുണ്ടാ നേതാക്കൾ തന്നെ കാണാൻ വന്നുവെന്നാണ് പങ്കജ് ത്രിപാഠി പറയുന്നത്.

“പറയുന്നത് ചെയ്യുന്നയാളാണ് സിനിമയിലെ സുൽത്താൻ ഖുറേഷിയെന്നാണ് അവർ വിചാരിച്ചിരുന്നത്. അതേസമയം വളരെ നല്ല സ്വഭാവമുള്ള കഥാപാത്രമായിരുന്നു അത്. അതുകൊണ്ടാണ് സുൽത്താനെ അവർ കൂടുതൽ ഇഷ്ടപ്പെടാൻ കാരണം. ഈ സിനിമ ഇറങ്ങിയശേഷം തിരക്കഥ ചർച്ച ചെയ്യാൻ വരുന്ന രചയിതാക്കൾ അല്പം ഭയത്തോടെയാണ് എന്നെ സമീപിച്ചിരുന്നത്. ചർച്ചയ്ക്കിടെ ഞാൻ പോക്കറ്റിൽനിന്ന് കത്തിയെടുത്ത് വീശുമോ എന്നായിരുന്നു അവർ പേടിച്ചിരുന്നത്.

​ഗ്യാങ്സ് ഓഫ് വസേപുറിൽ അവസരം ലഭിക്കുന്നതിനുമുമ്പ് രാം​ഗോപാൽ വർമയെ കാണാൻ പോയി. നാലുപേർക്കിരിക്കാവുന്ന ബെഞ്ചിലാണ് ഇരിക്കാൻ പറഞ്ഞത്. ബെഞ്ചിന്റെ ഒരരികിൽ ഇരുന്നപ്പോൾ രാം​ഗോപാൽ വർമ അതേ ബെഞ്ചിന്റെ മറ്റേയറ്റത്ത് ഇരിപ്പുറപ്പിച്ചു. അതോടെ ആ ബെ‍ഞ്ചിലിരിക്കാൻ ഇനിയും ആളുകൾ വരുമല്ലോ എന്നുള്ള ആലോചനയായി. ആരെങ്കിലും നിങ്ങളെ പതിനഞ്ച് മിനിറ്റ് തുടർച്ചയായി നോക്കിക്കൊണ്ടിരുന്നാൽ മറ്റെവിടെ നോക്കുമെന്ന് നിങ്ങൾ ആലോചിക്കും. അന്നവിടെ നിന്ന് പറഞ്ഞുവിട്ട എന്നെ ആർജിവി പിന്നീട് വിളിച്ചിട്ടേയില്ല.” ആപ് കി അദാലത്ത് എന്ന പരിപാടിയിലാണ് പങ്കജ് ത്രിപാഠി അനുഭവം പങ്കുവെച്ചത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക