രാഷ്ട്രീയക്കാരുടെ കാര്യത്തില്‍ ഇവര്‍ക്ക് ഈ ശുഷ്‌കാന്തി ഇല്ലല്ലോ'എം.വി.ഡിയുടെ ഭാഗത്തും തെറ്റുണ്ടെന്ന് കോടതിക്ക് മനസ്സിലായി'; അതിനാലാണ് ഇ-ബുള്‍ ജെറ്റിന് ജാമ്യം ലഭിച്ചതെന്ന് ഒമര്‍ ലുലു

എംവിഡി കുറ്റക്കാരാണെന്ന് കോടതിക്ക് മനസ്സിലായത് കൊണ്ടാണ് ഈ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്ക് ജാമ്യം ലഭിച്ചതെന്ന് ഒമര്‍ ലുലു. ഇ ബുള്‍ജെറ്റ് ചെയ്തതില്‍ തെറ്റുകളുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പ് സമയത്ത് എത്ര വാഹനങ്ങളാണ് രാഷ്ട്രീയ പാര്‍ട്ടിയുടെ സ്റ്റിക്കറും മറ്റും ഒട്ടിച്ച് നിരത്തിലിറങ്ങിയത്. അതെല്ലാം എംവിഡിയില്‍ നിന്ന് അനുവാദം ലഭിച്ചിട്ടാണോ മാതൃഭൂമി ന്യൂസിന്റെ പ്രൈം ടൈമം ചര്‍ച്ചയില്‍ ഒമര്‍ പറഞ്ഞു.

‘ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ ഭാഗത്ത് അവരുടേതായ തെറ്റുകള്‍ ഉണ്ട്. എംവിഡി ഇവര്‍ക്കെതിരെ ആക്ഷന്‍ എടുക്കുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തു. അതിന് ശേഷം അവര്‍ ജാമ്യത്തില്‍ പുറത്തിറങ്ങി. കോടതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എന്റെ അറിവില്‍ കേസെടുത്തിരുന്നത്. പക്ഷെ കോടതി അവര്‍ക്ക് ജാമ്യം നല്‍കി.

അത് എംവിഡിയുടെ പ്രവൃത്തി ശരിയായില്ലെന്ന് കോടതിക്ക് തോന്നിയതിനാലാണ് എബിനും ലിബിനും ജാമ്യം ലഭിച്ചത്. ഇ ബുള്‍ജെറ്റിന്റെ കാര്യത്തില്‍ എംവിഡി കാണിച്ച ശുഷ്‌കാന്തി രാഷ്ട്രീയക്കാരുടെ കാര്യത്തില്‍ കാണിക്കാത്തത് എന്തുകൊണ്ടാണ്. തിരഞ്ഞെടുപ്പ് സമയത്ത് എത്ര വാഹനങ്ങളാണ് രാഷ്ട്രീയ പാര്‍ട്ടിയുടെ സ്റ്റിക്കറും മറ്റും ഒട്ടിച്ച് നിരത്തിലിറങ്ങിയത്. അതെല്ലാം എംവിഡിയില്‍ നിന്ന് അനുവാദം ലഭിച്ചിട്ടാണോ?’- ഒമര്‍ ലുലു

അതേസമയം മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത ഇ-ബുള്‍ ജെറ്റ് വ്‌ളോഗര്‍മാരുടെ കാരവന്‍ വീണ്ടും നിരത്തിലിറക്കാന്‍ അവസരം ലഭിക്കും. മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിച്ചിരിക്കുന്ന മാറ്റങ്ങള്‍ വരുത്തി വാഹനം വീണ്ടും ഉപയോഗിക്കാം. നിലവില്‍ നിയമവിരുദ്ധമായി വാഹനത്തില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ പൂര്‍ണമായും പൂര്‍വ്വസ്ഥിതിയിലേക്ക് മാറ്റേണ്ടി വരും.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി