എയര്‍പോര്‍ട്ടില്‍ ചെക്ക് ഇന്‍ ചെയ്തിട്ട് ശ്രീനാഥ് ഭാസി മറുവശത്ത് കൂടി തിരിച്ച് ഇറങ്ങിപ്പോയി, പ്രതികരിച്ചാല്‍ നടന് വാശി കൂടും: ബാദുഷ

ശ്രീനാഥ് ഭാസിക്കെതിരെ ആരോപണങ്ങളുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍.എം ബാദുഷ. ഖജ്രാവോ ഡ്രീംസ് എന്ന സിനിമയുടെ സമയത്ത് ശ്രീനാഥ് ഭാസിയില്‍ നിന്നും ഉണ്ടായ മോശം അനുഭവങ്ങളെ കുറിച്ചാണ് ബാദുഷ തുറന്നു പറഞ്ഞിരിക്കുന്നത്.

വിലക്ക് ഏര്‍പ്പെടുത്തിയ നടന്‍മാരില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തോടാണ് ബാദുഷ പ്രതികരിച്ചത്. ഷെയ്ന്‍ നിഗത്തിനൊപ്പം മൂന്ന് സിനിമകള്‍ ചെയ്‌തെങ്കിലും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ മറ്റേ നടനില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നാണ് നിര്‍മ്മാതാവ് പറയുന്നത്.

ഞാന്‍ എയര്‍പോര്‍ട്ടില്‍ നടനെ കയറ്റി വിടാന്‍ വേണ്ടി പോയിരുന്നു. ചിത്രത്തിലെ ബാക്കിയുള്ള ആര്‍ട്ടിസ്റ്റുകള്‍ ലൊക്കേഷനില്‍ കാത്തു നില്‍ക്കുകയായിരുന്നു. ഞാന്‍ തന്നെയാണ് എയര്‍പോര്‍ട്ടില്‍ കൊണ്ടുപോയി വിട്ടത്. എന്നാല്‍ ചെക്ക് ഇന്‍ ചെയ്ത അയാള്‍ തിരിച്ച് ഇറങ്ങി പോയ അനുഭവം വരെ ഉണ്ടായിട്ടുണ്ട്.

ഈ വിഷയത്തില്‍ പരാതി നല്‍കണമെന്ന് നിര്‍മ്മാതാവിനോട് പറഞ്ഞിരുന്നു. എന്നാല്‍ സിനിമ നടക്കട്ടെയെന്ന് കരുതി അദ്ദേഹം അത് ചെയ്തില്ല. ഒടുവില്‍ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി കൊണ്ടു വന്ന് ഫ്‌ളൈറ്റില്‍ കയറ്റിവിടുകയായിരുന്നു.

താനും അപ്പോള്‍ പ്രതികരിക്കാന്‍ പോയാല്‍ നടന് വാശി കൂടുകയും സിനിമ നിന്നുപോവുകയും ചെയ്‌തേനെ എന്നാണ് ബാദുഷ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ഖജ്രാവോ ഡ്രീംസ് നവാഗതനായ മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക