മറ്റുള്ളവര്‍ കഴിച്ചതിന്റെ ബാക്കി പെറുക്കി തിന്നും, ഭിക്ഷ യാചിക്കും; ദുരിതപൂര്‍ണമായ ആ കാലത്തെ കുറിച്ച് നസീര്‍ സംക്രാന്തി

മലയാളി പ്രേക്ഷകര്‍ക്ക് ചിരപരിചിതനായ നടനാണ് നസീര്‍ സംക്രാന്തി. പ്രശസ്തിയിലെത്തി നില്‍ക്കുമ്പോഴും കടന്നുവന്ന വഴികള്‍ അദ്ദേഹം മറന്നിട്ടില്ല. ഇപ്പോഴിതാ ഫ്‌ലവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ഒരു കോടിയില്‍ പങ്കെടുത്ത് തന്റെ ബാല്യകാലത്തെ ദുരിത ജീവിതത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ്.

‘പഠിക്കാന്‍ വിടുന്നതില്‍ പ്രശ്‌നങ്ങളുള്ളതുകൊണ്ട് എന്നെ തിരൂരങ്ങാടിയിലുള്ള യത്തീംഖാനയില്‍ കൊണ്ടുവിട്ടിരുന്നു.’ ചായസല്‍ക്കാരം എന്നൊരു പരിപാടി പതിവായി അവിടെ നടക്കാറുണ്ട്. അതില്‍ പങ്കെടുക്കുന്നവര്‍ കഴിച്ച് മിച്ചം വെച്ച ഭക്ഷണം ഒരു സ്ഥലത്ത് കൊണ്ട് വന്ന് ഉപേക്ഷിക്കും. അത് ഞങ്ങള്‍ പെറുക്കിയെടുത്ത് രണ്ട് മൂന്ന് ദിവസത്തെ കാര്യങ്ങള്‍ ഓടിക്കും.’

കുട്ടിക്കാലത്ത് ഭിക്ഷയെടുക്കേണ്ട സാഹചര്യവും വന്നിട്ടുണ്ട്. അന്ന് അത് ഭിക്ഷയാണെന്ന് അറിയില്ലായിരുന്നു. കപ്പയ്ക്ക് പോവുക എന്നാണ് അതിന് നാട്ടില്‍ പറഞ്ഞിരുന്നത്. വൈകിട്ട് എല്ലാം കൂടി കണക്ക് കൂട്ടി വരുമ്പോള്‍ അന്നത്തെ ഒന്നര രൂപയൊക്കെ ഉണ്ടാകും’ നസീര്‍ സംക്രാന്തി പറഞ്ഞു.

‘ഞങ്ങള്‍ 5 മക്കളായിരുന്നു. ഞാന്‍ രണ്ടാമത്തെ കുട്ടിയാണ്. എനിക്ക് 7 വയസുള്ളപ്പോഴാണ് വാപ്പ മരിക്കുന്നത്. ആറാം ക്ലാസില്‍ പഠനം അവസാനിച്ചു. മീന്‍ കച്ചവടം, ലോട്ടറി വില്‍പന, പത്രം ഇടല്‍, ഹോട്ടല്‍ സപ്ലെയര്‍ അങ്ങനെ ചെയ്യാനാവുന്ന ജോലിയെല്ലാം ചെയ്തു.അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത