'ഹരിഹർ നഗറി'ന്റെ നാലാം ഭാഗം വരാത്തത് ആ കാരണം കൊണ്ട്: മുകേഷ്

മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് സിദ്ദീഖ്- ലാൽ സംവിധാനം ചെയ്ത ‘ഇൻ ഹരിഹർ നഗർ’. ചിത്രത്തിന് പിന്നീട് രണ്ടാം ഭാഗവും മൂന്നാം ഭാഗവും വന്നിരുന്നു. ലാൽ ആയിരുന്നു ആ ചിത്രങ്ങളുടെ സംവിധായകൻ.

ഇപ്പോഴിതാ ചിത്രത്തിന് എന്തുകൊണ്ടാണ് നാലാം ഭാഗം വരാത്തത് എന്നതിന് പറ്റി പറയുകയാണ് മുകേഷ്. നാലാം ഭാഗം വരുമ്പോൾ ബാക്കി മൂന്ന് ഭാഗങ്ങളുടെയും മുകളിൽ നിൽക്കണം നല്ല പോലെ തയ്യാറെടുത്താൽ മാത്രമേ അതിന് സാധിക്കുകയൊളളൂ എന്നുമാണ് മുകേഷ് പറയുന്നത്.

“മലയാളികൾ ഏറെ ഇഷ്‌ടപ്പെട്ട സിനിമയായിരുന്നു ഇൻ ഹരിഹർ നഗർ. അതിന്റെ രണ്ടും മൂന്നും ഭാഗം ലാൽ ഒറ്റക്കാണ് ഡയറക്‌ട് ചെയ്‌തത്‌. പലരും ലാലിനോട് ചോദിക്കുന്നുണ്ട്, നാലാം ഭാഗം ഉണ്ടാകുമോ എന്ന്. പക്ഷേ അങ്ങനെയൊക്കെ വരുമ്പോ ബാക്കി മൂന്ന് ഭാഗത്തിന്റെയും മുകളിൽ നിൽക്കണം. സാധാരണ ഒരു സിനിമ എടുത്താൽ അതിൻ്റെ കാര്യം മാത്രം നോക്കിയാൽ മതി. ഇത് ഓരോ സീൻ എഴുതുമ്പോഴും മുന്നേയുള്ള ഭാഗത്തിന്റെ മുകളിൽ വരുമോ എന്ന് ചിന്തിക്കണം. കാരണം അങ്ങനെയാണ് ആളുകൾ പ്രതീക്ഷിക്കുന്നത്.

ഇപ്പോൾ സി.ബി.ഐ സീരീസ് അഞ്ച് ഭാഗം ഇറങ്ങി. അതിന്റെ സംഭവം എങ്ങനെയാണെന്ന് വെച്ചാൽ ഓരോന്നിലും ഓരോ കുറ്റാന്വേഷണമാണ്. വേറെ വേറെ കഥയിലേക്ക് പോയാൽ മതി. ഇതാണെങ്കിൽ നാല് ചെറുപ്പക്കാരുടെ കഥയാണ്. കുറ്റാന്വേഷണവും ഇല്ല ഒന്നുമില്ല. ഇവരുടെ കഥയെന്താണോ അത് കാണിക്കുക. അതുകൊണ്ട് ഹരിഹർ നഗർ സീരീസ് ശെരിക്കും പ്രിപ്പെയർ ചെയ്യേണ്ട കഥയാണ്.” മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് മുകേഷ് ഹരിഹർ നഗറിന്റെനാളം ഭാഗത്തെ കുറിച്ച് സംസാരിച്ചത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക