കരയുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് മൃണാല്‍ താക്കൂര്‍; കാരണം ഇതാണ്.., വ്യക്തമാക്കി 'സീതരാമം' നായിക

‘സീതരാമം’ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധ നേടിയ താരമാണ് മൃണാല്‍ താക്കൂര്‍. സീത എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് താരം ഒരുപാട് ആരാധകരെ നേടിയിരുന്നു. അടുത്തിടെ കരയുന്ന ഒരു ചിത്രം താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ‘ഇന്നലെ കഠിനമായിരുന്നു, എന്നാല്‍ ഇന്ന് ശക്തയും സന്തുഷ്ടയുമാണ്’ എന്ന ക്യാപ്ഷനോടെ ആയിരുന്നു ചിത്രം പങ്കുവച്ചത്.

ആ ചിത്രം പങ്കുവയ്ക്കാനുണ്ടായ കാരണത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മൃണാല്‍ ഇപ്പോള്‍. ദുര്‍ബലമായ തോന്നലുകള്‍ സാധാരണമാണെന്ന് തുറന്നു പറയാന്‍ വേണ്ടിയാണ് താന്‍ അത്തരത്തിലൊരു ചിത്രം പങ്കുവച്ചത് എന്നാണ് മൃണാല്‍ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

”ആ ചിത്രം പങ്കുവച്ചപ്പോള്‍ എനിക്ക് വളരെ ആശ്വസം തോന്നി. നമുക്ക് നിരാശയും സങ്കടവും ആത്മവിശ്വാസമില്ലായ്മയും തോന്നുന്ന ദിവസങ്ങളുണ്ട്, അതിനര്‍ത്ഥം വിഷാദ രോഗം വന്നു എന്നല്ല. അങ്ങനെയുള്ള തോന്നല്‍ ഉണ്ടാകുന്നതിനും സഹായം തേടുന്നതിനും ഇടയില്‍ ഒരു നേര്‍ത്ത വരയുണ്ട്.

ദുര്‍ബനാണെന്ന് തുറന്നു പറയുന്നതില്‍ സങ്കടപ്പെടേണ്ട ആവശ്യമില്ല എന്നാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്. ഇന്നത്തെ സമൂഹത്തില്‍ പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയില്‍ എല്ലാം മനോഹരമാണെന്ന് കാണിക്കാനാണ് ശ്രമിക്കുന്നത്. പക്ഷെ അതിന് പിന്നില്‍ ഒരുപാട് കഠിനാധ്വനങ്ങളുണ്ട്.”

”അഭിനേതാവായാലും വ്യക്തിയായാലും ഒരുപാട് പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. എന്റെ മനസ് പറയുന്നത് കേള്‍ക്കാന്‍ തീരുമാനിച്ചു. അതുകൊണ്ട് സന്തുഷ്ടയാണ്” എന്നാണ് മൃണാല്‍ തുറന്നു പറഞ്ഞിരിക്കുന്നത്. അതേസമയം, ഗുമ്രാഹ് എന്ന ചിത്രമാണ് മൃണാലിന്റെതായി റിലീസിന് ഒരുങ്ങുന്നത്. ഏപ്രില്‍ 7ന് ചിത്രം തിയേറ്ററുകളിലെത്തും.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക