'പച്ച ചുരിദാറുമിട്ട് ഞാന്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കും, ചേട്ടന്‍ വരണം'; അന്ന് മുകേഷിനെ ഫോണില്‍ വിളിച്ച് പറ്റിച്ചതിനെ കുറിച്ച് മേനക

നടന്‍ മുകേഷുമൊത്തുള്ള ഒരു പഴയകാല ഓര്‍മ്മ പങ്കുവെച്ച് നടി മേനക. താനും നടി ലിസിയും ചേര്‍ന്ന് മുകേഷിനെ ഫോണ്‍ വിളിച്ച് പറ്റിച്ച കഥയാണ് ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ മേനക പറയുന്നത്.

ഒരു സിനിമയുടെ ചിത്രീകരണത്തിനായി ഞങ്ങള്‍ അമൃത ഹോട്ടലില്‍ നില്‍ക്കുന്ന സമയം. ഞാനും ലിസിയുമെല്ലാമുണ്ട്. അപ്പോള്‍ മുകേഷേട്ടനെ ഒന്ന് പറ്റിക്കാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു.

ഇതോടെ മുകേഷും ഇങ്ങോട്ട് സംസാരിച്ചു. ഞാന്‍ ഒരു പച്ചക്കളര്‍ ചുരിദാറാണ് ധരിച്ചിരിക്കുന്നതെന്നും തൈക്കാട് ബസ് സ്റ്റോപ്പില്‍ വന്ന് നില്‍ക്കാമെന്നും ചേട്ടന്‍ വരണമെന്നും ചേട്ടനെ കണ്ടേ പറ്റൂവെന്നും ഒക്കെ പറഞ്ഞു. മുകേഷേട്ടനും കാര്യമായിട്ട് തന്നെ സംസാരിച്ചു. അങ്ങനെ ഏറ്റവും അവസാനം മറുപടി കാണാം എന്ന് ഞാന്‍ പറഞ്ഞു. മറുപടി എന്ന് ഞാന്‍ ഉദ്ദേശിച്ചത് വീണ്ടും എന്ന തമിഴ് അര്‍ത്ഥത്തിലാണ്. അങ്ങനെ ഞാന്‍ ഫോണ്‍വെച്ച് ഞങ്ങള്‍ രണ്ടുപേരും കൂടി ഭയങ്കരമായി ചിരിച്ചു. പറ്റിച്ചല്ലോ എന്ന് ഓര്‍ത്തിട്ട്.

കുറച്ചുകഴിഞ്ഞപ്പോള്‍ ഞങ്ങളുടെ റൂമില്‍ ഒരു ഫോണ്‍ വന്നു. ഹലോ ഞാന്‍ മുകേഷാണ് എന്ന് പറഞ്ഞു. ഞാന്‍ മേനകയാണ് എന്താണെന്ന് ചോദിച്ചു. മേനക ഇപ്പോള്‍ എന്നെ വിളിച്ചിരുന്നോ എന്നായി പുള്ളി. ഇല്ല ഞാന്‍ വിളിച്ചില്ല. എന്തായിരുന്നു എന്ന് ഞാന്‍ ചോദിച്ചു. പച്ച ചുരിദാറിട്ട് വരാമെന്ന് പറഞ്ഞത് നീയല്ലേ എന്ന് ചോദിച്ചപ്പോഴേക്ക് ഞങ്ങള്‍ അങ്ങ് ചിരിച്ചു പോയി. അപ്പോള്‍ പുള്ളി പറഞ്ഞു. നീ പറഞ്ഞ ആ അവസാനത്തെ വാക്കിലാണ് ഞാന്‍ പിടിച്ചത്. നീ മറുപടി കാണാമെന്ന് പറഞ്ഞു. മുകേഷേട്ടന്‍ പറഞ്ഞു.

മറുപടി എന്ന് പറയുന്നത് മലയാള വാക്കല്ല. അത് തമിഴാണ്. മലയാളത്തില്‍ മറുപടി എന്ന് പറഞ്ഞാല്‍ ഉത്തരമാണ്. ഞാന്‍ മറുപടി എന്ന് അവിടെ പറഞ്ഞത് വീണ്ടും കാണാം എന്ന അര്‍ത്ഥത്തിലായിരുന്നു.

Latest Stories

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ

ന്യായീകരിക്കാന്‍ വരുന്നവരോട് എനിക്കൊന്നും പറയാനില്ല, ഇപ്പോള്‍ യദുവിന്റെ ഓര്‍മ തിരിച്ചു കിട്ടിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു: റോഷ്‌ന

IPL 2024: എഴുതി തള്ളരുത്, അവർക്ക് ഇനിയും പ്ലേ ഓഫിൽ കളിക്കാം: ആൻഡി ഫ്‌ളവർ

കള്ളക്കടൽ പ്രതിഭാസം: സംസ്ഥാനത്തെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു, ഉഷ്ണതരംഗ മുന്നറിയിപ്പും പിന്‍വലിച്ചു

ഇന്നോവയെ വീഴ്ത്താന്‍ 'മഹീന്ദ്രാ'വതാരം; 7 സീറ്റർ എസ്‌യുവിയുടെ പുതിയ പതിപ്പുമായി മഹീന്ദ്ര

'പണത്തോടുള്ള ആർത്തി, തൃശൂരിൽ വീഴ്ചയുണ്ടായി'; നേതാക്കളെ പേരെടുത്ത് പറഞ്ഞ് വിമർശിച്ച് കെ മുരളീധരൻ

'അങ്ങനെ ചെയ്തത് വളരെ മോശമായിപ്പോയി'; 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി വിവാദത്തിൽ വിശദീകരണവുമായി ലിസ്റ്റിൻ സ്റ്റീഫൻ