'പച്ച ചുരിദാറുമിട്ട് ഞാന്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കും, ചേട്ടന്‍ വരണം'; അന്ന് മുകേഷിനെ ഫോണില്‍ വിളിച്ച് പറ്റിച്ചതിനെ കുറിച്ച് മേനക

നടന്‍ മുകേഷുമൊത്തുള്ള ഒരു പഴയകാല ഓര്‍മ്മ പങ്കുവെച്ച് നടി മേനക. താനും നടി ലിസിയും ചേര്‍ന്ന് മുകേഷിനെ ഫോണ്‍ വിളിച്ച് പറ്റിച്ച കഥയാണ് ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ മേനക പറയുന്നത്.

ഒരു സിനിമയുടെ ചിത്രീകരണത്തിനായി ഞങ്ങള്‍ അമൃത ഹോട്ടലില്‍ നില്‍ക്കുന്ന സമയം. ഞാനും ലിസിയുമെല്ലാമുണ്ട്. അപ്പോള്‍ മുകേഷേട്ടനെ ഒന്ന് പറ്റിക്കാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു.

ഇതോടെ മുകേഷും ഇങ്ങോട്ട് സംസാരിച്ചു. ഞാന്‍ ഒരു പച്ചക്കളര്‍ ചുരിദാറാണ് ധരിച്ചിരിക്കുന്നതെന്നും തൈക്കാട് ബസ് സ്റ്റോപ്പില്‍ വന്ന് നില്‍ക്കാമെന്നും ചേട്ടന്‍ വരണമെന്നും ചേട്ടനെ കണ്ടേ പറ്റൂവെന്നും ഒക്കെ പറഞ്ഞു. മുകേഷേട്ടനും കാര്യമായിട്ട് തന്നെ സംസാരിച്ചു. അങ്ങനെ ഏറ്റവും അവസാനം മറുപടി കാണാം എന്ന് ഞാന്‍ പറഞ്ഞു. മറുപടി എന്ന് ഞാന്‍ ഉദ്ദേശിച്ചത് വീണ്ടും എന്ന തമിഴ് അര്‍ത്ഥത്തിലാണ്. അങ്ങനെ ഞാന്‍ ഫോണ്‍വെച്ച് ഞങ്ങള്‍ രണ്ടുപേരും കൂടി ഭയങ്കരമായി ചിരിച്ചു. പറ്റിച്ചല്ലോ എന്ന് ഓര്‍ത്തിട്ട്.

കുറച്ചുകഴിഞ്ഞപ്പോള്‍ ഞങ്ങളുടെ റൂമില്‍ ഒരു ഫോണ്‍ വന്നു. ഹലോ ഞാന്‍ മുകേഷാണ് എന്ന് പറഞ്ഞു. ഞാന്‍ മേനകയാണ് എന്താണെന്ന് ചോദിച്ചു. മേനക ഇപ്പോള്‍ എന്നെ വിളിച്ചിരുന്നോ എന്നായി പുള്ളി. ഇല്ല ഞാന്‍ വിളിച്ചില്ല. എന്തായിരുന്നു എന്ന് ഞാന്‍ ചോദിച്ചു. പച്ച ചുരിദാറിട്ട് വരാമെന്ന് പറഞ്ഞത് നീയല്ലേ എന്ന് ചോദിച്ചപ്പോഴേക്ക് ഞങ്ങള്‍ അങ്ങ് ചിരിച്ചു പോയി. അപ്പോള്‍ പുള്ളി പറഞ്ഞു. നീ പറഞ്ഞ ആ അവസാനത്തെ വാക്കിലാണ് ഞാന്‍ പിടിച്ചത്. നീ മറുപടി കാണാമെന്ന് പറഞ്ഞു. മുകേഷേട്ടന്‍ പറഞ്ഞു.

മറുപടി എന്ന് പറയുന്നത് മലയാള വാക്കല്ല. അത് തമിഴാണ്. മലയാളത്തില്‍ മറുപടി എന്ന് പറഞ്ഞാല്‍ ഉത്തരമാണ്. ഞാന്‍ മറുപടി എന്ന് അവിടെ പറഞ്ഞത് വീണ്ടും കാണാം എന്ന അര്‍ത്ഥത്തിലായിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക