കുന്ദവൈക്കും പൂങ്കുഴലിക്കും വേണ്ടി കീര്‍ത്തിയെ സമീപിച്ചിരുന്നു, റിജക്ട് ചെയ്യാന്‍ കാരണമുണ്ട്.. അഭിനയിക്കാന്‍ കഴിയാഞ്ഞതില്‍ വിഷമമുണ്ട്: മേനക

‘പൊന്നിയിന്‍ സെല്‍വന്‍’ ചിത്രം കീര്‍ത്തി സുരേഷിന് റിജക്ട് ചെയ്യേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് പറഞ്ഞ് താരത്തിന്റെ അമ്മയും നടിയുമായ മേനക. കുന്ദവൈ, പൂങ്കുഴലി എന്ന കഥാപാത്രങ്ങളില്‍ ഒന്നിലേക്കാണ് കീര്‍ത്തിയെ സമീപിച്ചത്. അതില്‍ അഭിനയിക്കാന്‍ കഴിയാതിരുന്നതില്‍ മകള്‍ക്ക് വിഷമമുണ്ട് എന്നാണ് മേനക പറയുന്നത്.

കീര്‍ത്തിയെ തൃഷ അവതരിപ്പിച്ച കുന്ദവൈക്കും ഐശ്വര്യ ലക്ഷ്മി ചെയ്ത പൂങ്കുഴലിക്കും വേണ്ടി ഫിക്സ് ചെയ്തിരുന്നു. ന്യൂസിലും ആ കാര്യം വന്നിരുന്നു. അണ്ണാത്തെയും പൊന്നിയിന്‍ സെല്‍വനും തമ്മില്‍ ഡേറ്റ് ക്ലാഷ് വന്നു. അതുകൊണ്ട് അവള്‍ക്ക് തായ്ലാന്‍ഡ് വരെ പോകാന്‍ കഴിയില്ലായിരുന്നു.

ഡേറ്റ് പ്രശ്നം വന്നതുകൊണ്ട് അവള്‍ക്ക് ആ സെറ്റില്‍ തന്നെ ഇരിക്കേണ്ടി വന്നു. അതുകൊണ്ട് ഒരു വിഷമത്തോടെയാണ് ആ റോള്‍ വേണ്ടെന്ന് വെച്ചത്. പൊന്നിയിന്‍ സെല്‍വനില്‍ ഇല്ലാത്തതില്‍ അവള്‍ കുറേ വിഷമിച്ചിരുന്നു. നമുക്ക് ഒരു കാര്യം ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ അത് നമുക്ക് വിധിച്ചിട്ടില്ല എന്നാണ് അര്‍ത്ഥം.

രജനി സാറിന്റെ കൂടെ അഭിനയിക്കുക എന്ന് പറയുന്നത് വലിയ കാര്യമല്ലെ. അതും അണ്ണാത്തെയില്‍ ഉള്ളത് ചേട്ടനും അനിയത്തിയും തമ്മിലുള്ള മനോഹരമായ സ്നേഹബന്ധമാണ്. അവളുടെ എക്‌സാം നടക്കുന്ന സമയത്ത് പോലും അവള്‍ രജനികാന്തിനെ കാണാന്‍ പോയിരുന്നു എന്നാണ് മേനക ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അതേസമയം, അണ്ണാത്തെ എന്ന സിനിമ കളക്ഷന്‍ നേടിയെങ്കിലും പ്രേക്ഷകരെ സ്വാധീനിക്കാന്‍ സാധിച്ചിട്ടില്ല. ചിത്രത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ചിത്രത്തില്‍ രജനികാന്തിന്റെ സഹോദരി ആയാണ് കീര്‍ത്തി സുരേഷ് വേഷമിട്ടത്.

Latest Stories

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം