കുന്ദവൈക്കും പൂങ്കുഴലിക്കും വേണ്ടി കീര്‍ത്തിയെ സമീപിച്ചിരുന്നു, റിജക്ട് ചെയ്യാന്‍ കാരണമുണ്ട്.. അഭിനയിക്കാന്‍ കഴിയാഞ്ഞതില്‍ വിഷമമുണ്ട്: മേനക

‘പൊന്നിയിന്‍ സെല്‍വന്‍’ ചിത്രം കീര്‍ത്തി സുരേഷിന് റിജക്ട് ചെയ്യേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് പറഞ്ഞ് താരത്തിന്റെ അമ്മയും നടിയുമായ മേനക. കുന്ദവൈ, പൂങ്കുഴലി എന്ന കഥാപാത്രങ്ങളില്‍ ഒന്നിലേക്കാണ് കീര്‍ത്തിയെ സമീപിച്ചത്. അതില്‍ അഭിനയിക്കാന്‍ കഴിയാതിരുന്നതില്‍ മകള്‍ക്ക് വിഷമമുണ്ട് എന്നാണ് മേനക പറയുന്നത്.

കീര്‍ത്തിയെ തൃഷ അവതരിപ്പിച്ച കുന്ദവൈക്കും ഐശ്വര്യ ലക്ഷ്മി ചെയ്ത പൂങ്കുഴലിക്കും വേണ്ടി ഫിക്സ് ചെയ്തിരുന്നു. ന്യൂസിലും ആ കാര്യം വന്നിരുന്നു. അണ്ണാത്തെയും പൊന്നിയിന്‍ സെല്‍വനും തമ്മില്‍ ഡേറ്റ് ക്ലാഷ് വന്നു. അതുകൊണ്ട് അവള്‍ക്ക് തായ്ലാന്‍ഡ് വരെ പോകാന്‍ കഴിയില്ലായിരുന്നു.

ഡേറ്റ് പ്രശ്നം വന്നതുകൊണ്ട് അവള്‍ക്ക് ആ സെറ്റില്‍ തന്നെ ഇരിക്കേണ്ടി വന്നു. അതുകൊണ്ട് ഒരു വിഷമത്തോടെയാണ് ആ റോള്‍ വേണ്ടെന്ന് വെച്ചത്. പൊന്നിയിന്‍ സെല്‍വനില്‍ ഇല്ലാത്തതില്‍ അവള്‍ കുറേ വിഷമിച്ചിരുന്നു. നമുക്ക് ഒരു കാര്യം ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ അത് നമുക്ക് വിധിച്ചിട്ടില്ല എന്നാണ് അര്‍ത്ഥം.

രജനി സാറിന്റെ കൂടെ അഭിനയിക്കുക എന്ന് പറയുന്നത് വലിയ കാര്യമല്ലെ. അതും അണ്ണാത്തെയില്‍ ഉള്ളത് ചേട്ടനും അനിയത്തിയും തമ്മിലുള്ള മനോഹരമായ സ്നേഹബന്ധമാണ്. അവളുടെ എക്‌സാം നടക്കുന്ന സമയത്ത് പോലും അവള്‍ രജനികാന്തിനെ കാണാന്‍ പോയിരുന്നു എന്നാണ് മേനക ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അതേസമയം, അണ്ണാത്തെ എന്ന സിനിമ കളക്ഷന്‍ നേടിയെങ്കിലും പ്രേക്ഷകരെ സ്വാധീനിക്കാന്‍ സാധിച്ചിട്ടില്ല. ചിത്രത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ചിത്രത്തില്‍ രജനികാന്തിന്റെ സഹോദരി ആയാണ് കീര്‍ത്തി സുരേഷ് വേഷമിട്ടത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക