എന്നെപ്പറ്റി ഒരു ഐഡിയയും ഉണ്ടായിരുന്നില്ല, ഞാൻ അക്കാര്യത്തെപ്പറ്റി സംസാരിച്ചപ്പോൾ ശ്രീജു നൽകിയ മറുപടി ഞെട്ടിച്ചു; വിവാഹനിശ്ചയത്തെക്കുറിച്ച് മീര നന്ദന്‍

കഴിഞ്ഞ ദിവസമാണ് നടിയും ആര്‍ജെയുമായ മീര നന്ദന്റെ വിവാഹനിശ്ചയം നടന്നത്. മീര തന്നെയാണ് നിശ്ചയത്തിന്റെ വിവരങ്ങള്‍ സാമുഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
മാട്രിമോണിയല്‍ സൈറ്റില്‍ നിന്നാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ഇരുകുടുംബവും പരസ്പരം സംസാരിച്ചതിന് ശേഷം മീരയെ കാണാനായി ശ്രീജു ലണ്ടനില്‍ നിന്ന് ദുബായില്‍ എത്തുകയായിരുന്നു.

”ഒരു മാട്രിമോണിയല്‍ സൈറ്റില്‍ നിന്നാണ് ജീവിതകാലത്തേക്കുള്ള ഒരു വാഗ്ദാനത്തിലേക്ക് മീരയും ശ്രീജുവും എത്തിയത്. മാതാപിതാക്കള്‍ പരസ്പരം സംസാരിച്ചതിനു ശേഷം, തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി ആരായിരിക്കുമെന്ന് കാണാന്‍ ശ്രീജു ലണ്ടനില്‍ നിന്ന് ദുബായിലേക്ക് പറന്നു. കഥയുടെ ബാക്കി ഭാഗം മറ്റേതൊരു കഥയെയും പോലെ തന്നെ… എന്നാല്‍ അതിന്റെതായ പ്രത്യേകതകളുമുണ്ട്; അവര്‍ കണ്ടുമുട്ടുന്നു, പ്രണയത്തിലാകുന്നു, അവരുടെ ജീവിതകാലം മുഴുവന്‍ ഒരുമിച്ച് ചിലവഴിക്കാന്‍ തീരുമാനിക്കുന്നു.”ലൈറ്റ്‌സ് ഓണ്‍ ക്രിയേഷന്‍സ് എന്ന പേജിലൂടെ പുറത്തുവിട്ട സ്‌റ്റോറിയില്‍ പറയുന്നു.

വിവാഹത്തെക്കുറിച്ചും പ്രതിശ്രുതവരനെക്കുറിച്ചും ഒക്കെ മീര സംസാരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ധന്യ വർമയുടെ ‘ഐ ആം വിത്ത് ധന്യ വർമ്മ’ എന്ന ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് മീര വിവാഹത്തെപ്പറ്റി തുറന്നു പറഞ്ഞത്. വിവാഹനിശ്ചയം കഴിഞ്ഞെങ്കിലും ഒരു വർഷം കഴിഞ്ഞിട്ടേയുള്ളൂ ഉണ്ടാവുകയുള്ളു എന്നും താരം പറയുന്നുണ്ട്.

‘ശ്രീജു ലണ്ടനിൽ ജനിച്ചു വളർന്ന ആളാണ്. എന്നെപ്പറ്റി ഒരു ഐഡിയയും ഉണ്ടായിരുന്നില്ല. അതാണ് ആദ്യം തന്നെ സംസാരിക്കാൻ പ്രേരിപ്പിച്ചത്. ഇത് പക്കാ അറേഞ്ച്ഡ് മാര്യേജ് ആണ്. ആദ്യം ശ്രീജുവിന്റെ അമ്മയും എന്റെ അമ്മയും സംസാരിച്ചു, പിന്നെ ഞങ്ങൾ സംസാരിച്ചു. തുടക്കത്തിൽ ഞാൻ ലണ്ടനിലേക്ക് മാറേണ്ടി വരുമോ എന്നൊക്കെ ആലോചിച്ചിരുന്നു.

‘വളരെ ഈസി ഗോയിങ് ആളാണ് ശ്രീജു. എന്നാലും അവിടെ ജനിച്ചു വളർന്നതിന്റെ കൾച്ചറൽ വ്യത്യാസങ്ങൾ ഉണ്ട്. ഒരിക്കൽ ഞാൻ ആലോചിച്ചു ഞാൻ ലണ്ടനിലേക്ക് മാറേണ്ടി വരും, ഞാൻ അവിടെ എന്ത് ചെയ്യും എന്നൊക്കെ ആലോചിച്ചു. പിന്നീട് ഇക്കാര്യം ഞാൻ ശ്രീജുവിനോട് സംസാരിച്ചപ്പോൾ’ ആരാണ് മാറാൻ പറയുന്നതെന്നും ഞാൻ ഒരു അക്കൗണ്ടന്റല്ലേ, എനിക്ക് ഈ ലോകത്ത് എവിടെ വേണമെങ്കിലും ജോലി ചെയ്യാമല്ലോ? എന്നാണ് ശ്രീജു മറുപടി പറഞ്ഞതെന്നും മീര പറഞ്ഞു.

കൂടാതെ എൻഗേജ്‌മെന്റ് വളരെ പ്രൈവറ്റ് ഇവന്റ് ആയിരിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു എന്നും മീര ഷോയിൽ പറഞ്ഞു. ‘വളരെ വേണ്ടപ്പെട്ട, വളരെ കുറച്ച് ആളുകൾ പങ്കെടുക്കുന്ന ഒരു ചടങ്ങായിരിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അതാണ് അങ്ങനെ നടത്തിയത്’ മീര കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റില്‍ അവതാരകയായാണ് മീര ആദ്യം എത്തുന്നത്. തുടര്‍ന്ന് ദിലീപിന്റെ നായികയായി മുല്ലയിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചു. 2008 ലാണ് സിനിമാ അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം വാല്‍മീകി എന്ന ചിത്രത്തിലൂടെ തമിഴിലും 2011 ല്‍ ജയ് ബോലോ തെലങ്കാന എന്ന ചിത്രത്തിലൂടെ തെലുങ്കിലും 2014 ല്‍ കരോട്പതി എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറി. പുതിയ മുഖം, എല്‍സമ്മ എന്ന ആണ്‍കുട്ടി, അപ്പോത്തിക്കരി തുടങ്ങിയവയാണ് മീര നന്ദന്‍ അഭിണയിച്ച പ്രമുഖ സിനിമകള്‍.

Latest Stories

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം

രാജിക്കത്ത് നൽകിയിട്ടും പുറത്താക്കിയത് എന്തിനെന്നറിയില്ല, ഓടിളക്കി വന്നവനല്ല, ജനാധിപത്യ വ്യവസ്ഥയിൽ തിരഞ്ഞെടുക്കപ്പെട്ടയാളാണ് ഞാൻ : കെ.ബി. ഗണേഷ് കുമാർ

ശബരിമല യുവതി പ്രവേശം: സിപിഎമ്മിന് നിലപാടുണ്ട്; സര്‍ക്കാര്‍ അത് നടപ്പിലാക്കണമെന്ന് ശാഠ്യമില്ല; നിലപാട് മാറ്റത്തെ ന്യായീകരിച്ച് എം. എ. ബേബി

മലപ്പുറത്ത് എല്‍പിജി പമ്പില്‍ 2,000 രൂപ വരെ ഈടാക്കി അനധികൃത ഗ്യാസ് വില്‍പ്പന; പൊലീസ് ഇടപെട്ട് വില്‍പ്പന അവസാനിപ്പിച്ചു

ശബരിമല യുവതീ പ്രവേശനം: വിശ്വാസികളുടെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് മുന്നോട്ട് പോകും; ഗോവിന്ദൻ പറഞ്ഞത് പാർട്ടി നിലപാട്‌: വി. എന്‍. വാസവന്‍