'അർഹിക്കുന്ന പല അംഗീകാരങ്ങളും കിട്ടാതെ പോയി'; കെ. ജി ജോർജിനെ അനുസ്മരിച്ച് അശോകൻ

അന്തരിച്ച മലയാള സംവിധായകൻ കെ.ജി ജോർജിനെ അനുസ്മരിച്ച് നടൻ അശോകൻ.  ഏത് തരം സിനിമകളെടുക്കാനും കഴിവുള്ള വ്യക്തിയിയാണ് കെ. ജി ജോർജ്, മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകനാണ് അദ്ദേഹമെന്നും അശോകൻ പറഞ്ഞു.

1981 ൽ പുറത്തിറങ്ങിയ ‘യവനിക’യിലാണ് അശോകനും കെ. ജി ജോർജും ആദ്യമായി ഒന്നിച്ചു പ്രവർത്തിക്കുന്നത്. പിന്നീട് 1985 ൽ പുറത്തിറങ്ങിയ ‘ഇരകൾ’ എന്ന സിനിമയിലും അശോകൻ വേഷമിട്ടു.

‘സിനിമയെ അത്രത്തോളം സ്നേഹിക്കുകയും, മനസിലാക്കി പഠിക്കുകയും ചെയ്ത സംവിധായകനാണ് കെ. ജി ജോർജ്,  അർഹിക്കുന്ന നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തിന്  ലഭിക്കാതെ പോയെന്നും  അശോകൻ 24 ന്യൂസിനോട് പറഞ്ഞു.

ഇന്ന് രാവിലെ കാക്കനാട് വയോജന കേന്ദ്രത്തിൽ വെച്ചാണ്  കെ. ജി ജോർജ് അന്തരിച്ചത്. 77 വയസായിരുന്നു. മലയാളത്തിലെ നവ സിനിമാ തരംഗത്തിന് തുടക്കമിട്ട പ്രധാന സംവിധായകരിൽ ഒരാളായിരുന്നു കെ. ജി ജോർജ്.

മലയാളത്തിലെ ആദ്യ ക്യാംപസ് ചിത്രമായ ഉൾക്കടൽ, ആദ്യ ആക്ഷേപ ഹാസ്യ ചിത്രമായ പഞ്ചവടി പാലം, ലക്ഷണമൊത്ത ആദ്യ സ്ത്രീപക്ഷ സിനിമയായ ആദാമിന്റെ വാരിയെല്ല്, സൈക്കോളജിക്കൽ ചിത്രം ഇരകൾ, കുറ്റാന്വേഷണ ചിത്രം യവനിക തുടങ്ങീ ഒരുപിടി മികച്ച സൃഷ്ടികൾ കെ. ജി ജോർജ് മലയാളത്തിന് സമ്മാനിച്ചു.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്