മലയാള സിനിമയില്‍ മാര്‍ക്കറ്റ് പോലുമില്ലാത്ത എന്നെ ആ സിനിമയില്‍ കാസ്റ്റ് ചെയ്തു, ഈ ഒറ്റപ്പെടലില്‍ ഞാനേറെ സന്തോഷിക്കുന്നുണ്ട്: മനോജ് കെ ജയന്‍

സിനിമയില്‍ തനിക്ക് വലിയ കൂട്ടുകെട്ടുകളില്ലെന്ന് നടന്‍ മനോജ് കെ ജയന്‍. ആ ഒറ്റപ്പെടലില്‍ താനേറെ സന്തോഷിക്കാറുണ്ട്. തനിക്ക് വേണ്ടി സിനിമ ഒരുക്കാന്‍ സംവിധായകരോ നിര്‍മ്മാണക്കമ്പനികളോ ഇല്ല. താന്‍ തന്നെ ചെയ്യണമെന്ന ആവശ്യവുമായി തേടി വരുന്ന സിനിമകളില്‍ അഭിനയിക്കും. അത് തനിക്ക് ഗുണം ചെയ്യാറുണ്ട് എന്നാണ് മനോജ് കെ ജയന്‍ പറയുന്നത്. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ സംസാരിച്ചത്.

”ഒറ്റപ്പെടലില്‍ ഞാനേറെ സന്തോഷിക്കാറുണ്ട്. സിനിമയില്‍ എനിക്ക് വലിയ കൂട്ടുകെട്ടുകളില്ല. എനിക്ക് വേണ്ടി സിനിമ ഉണ്ടാക്കാനറിയില്ല, എനിക്ക് വേണ്ടി മാത്രം സിനിമയൊരുക്കാന്‍ സംവിധായകരില്ല, നിര്‍മ്മാണ കമ്പനിയില്ല. ഞാന്‍ തന്നെ ചെയ്യണമെന്ന ആവശ്യവുമായി തേടി വരുന്ന സിനിമകളില്‍ അഭിനയിക്കും. അത് എനിക്ക് ഗുണം ചെയ്യാറുണ്ട്. അതിന്റെ പ്രത്യക്ഷോദാഹരണമാണ് രേഖാചിത്രം.”

”സിനിമയ്ക്കും കുടുംബത്തിനുമിടയില്‍ എനിക്ക് ഒരു സ്‌പെയ്‌സില്ല. അത് വലിയ ദോഷമായി ചിലര്‍ വിലയിരുത്താറുണ്ട്. എനിക്കത് മതി. ഞാന്‍ ഇവിടെ നൂറ് ശതമാനം തൃപ്തനാണ്. ഒരു ഇടവേള പിന്നിട്ട് വീണ്ടും ജനസമക്ഷത്തിലേക്ക് എത്തുമ്പോള്‍ ആ ഗ്യാപ് അനുഭവപ്പെടാറില്ല. ഇവിടെ നിറഞ്ഞുനില്‍ക്കുന്നവര്‍ക്ക് കിട്ടുന്ന ജനപ്രിയതയും കിട്ടാറുണ്ട്. 36 വര്‍ഷമായി സിനിമയില്‍ നില്‍ക്കാന്‍ കഴിഞ്ഞില്ലേ.”

”ഇവിടെ എല്ലാത്തരത്തിലും ഞാന്‍ സംതൃപ്തനാണ്. അഞ്ച് വര്‍ഷം മുമ്പ് ‘മാതാ പിതാ ഗുരു ദൈവം’ എന്ന ഒരു പുസ്തകം ഞാന്‍ എഴുതിയിരുന്നു. അതിലെ ആദ്യത്തെ വരി, ‘ഞാന്‍ ഒരു പരിപൂര്‍ണ വിജയിയാണെന്ന് ഒരിക്കലും അവകാശപ്പെടുന്നില്ല, പക്ഷേ, ഞാനൊരു പരാജിതനല്ല’ എന്നായിരുന്നു. അത് എന്റെ ആത്മവിശ്വാസമാണ്. ഞാന്‍ ചെയ്തു വച്ച കഥാപാത്രങ്ങള്‍ മറ്റാര്‍ക്കും കിട്ടാത്ത മഹാഭാഗ്യമാണ്.”

”എന്റെ കരിയറിന്റെ തുടക്കകാലത്ത് ‘പെരുന്തച്ചന്‍’ എന്ന സിനിമയിലെ പെര്‍ഫോമന്‍സ് മാത്രം കണ്ടു കൊണ്ടാണ് മലയാള സിനിമയില്‍ മാര്‍ക്കറ്റ് പോലുമില്ലാത്ത എന്നെ ‘ദളപതി’ എന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ മണിരത്‌നം സാര്‍ വിളിച്ചത്. അതെല്ലാം വലിയ അഭിമാനമാണ്” എന്നാണ് മനോജ് കെ ജയന്‍ പറയുന്നത്.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി