'മരണശേഷവും ഞാൻ മോനിഷയെ കണ്ടിട്ടുണ്ട്, അവർ അന്ന് എന്നോട് സംസാരിച്ചത് ആ കാര്യത്തെ കുറിച്ചാണ്'; മണിയൻപിള്ള രാജു

സൂപ്പർ നായികയായി തിളങ്ങി നിന്ന കാലത്തായിരുന്നു നടി മോനിഷയുടെ മരണം. വാഹനപകടത്തിൽ മരിച്ച മോനിഷയെക്കുറിച്ച് മണിയൻപിള്ള രാജു പങ്കുവെച്ച ചില ഓർമ്മകളാണ് ശ്രദ്ധ നേടുന്നത്. മരണശേഷം ഒരിക്കൽ താൻ മോനിഷയെ സ്വപ്‌നത്തിൽ കണ്ടെന്നാണ് നടൻ പറയുന്നത്. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിക്കിടയിലാണ് മണിയൻപിള്ള രാജു മോനിഷയെക്കുറിച്ച് സംസാരിച്ചത്.

ജയരാജിന്റെ ഒരു പടത്തിലാണ് ഞങ്ങൾ അവസാനമായി ഒന്നിച്ചഭിനയിക്കുന്നത്. അന്നത്തെ ഷൂട്ടിങ്ങും, കമലദളം സിനിമയുടെ വിജയാഘോഷവും കഴിഞ്ഞ് അവർ തിരിച്ച് പോവുമ്പോഴാണ് അപകടം ഉണ്ടാവുന്നത്. അക്കാലത്ത് ഹോട്ടലിലെ 504 എന്നൊരു റൂമിലാണ് താനും പ്രിയദർശനും താമസിച്ചിരുന്നത്. അങ്ങനെ ഒരിക്കൽ പോയപ്പോൾ 504 ൽ ആളുണ്ടെന്ന് പറഞ്ഞു.

അങ്ങനെ 505 ൽ കിടന്നു. രാത്രി ആയപ്പോൾ മോനിഷ അടുത്ത് വന്ന് നിൽക്കുന്നു. ആ ചേട്ടൻ കിടന്ന് ഉറങ്ങുകയാണോന്ന് ചോദിച്ചു. ഷൂട്ടിങ്ങ് ഇല്ലേ പോവണ്ടേ, എന്ന് ചോദിച്ചപ്പോൾ താൻ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു. ഉണർന്നപ്പോൾ അവിടെ ആരുമില്ല. അവിടെ അപ്പോൾ കറന്റും പോയെങ്കിലും പെട്ടെന്ന് തിരിച്ച് വന്നു. പക്ഷേ താനാകെ വിയർത്ത് കുളിച്ചിരുന്നു.

വെള്ള ടോപ്പിൽ വലിയൊരു സൂര്യകാന്തി പൂവിന്റെ പടമുള്ള വസ്ത്രമാണ് അന്ന് മോനിഷ ധരിച്ചിരുന്നത്. അന്ന് താൻ നന്നായി പേടിച്ചിരുന്നു പിറ്റേ ദിവസം മിന്നാരത്തിന്റെ ഷൂട്ടിങ്  ലൊക്കേഷനിൽ ചെന്ന്  ഈ കഥ പറഞ്ഞപ്പോൾ മോഹൻലാൽ ഞെട്ടി. കമലദളത്തിൻ്റെ വിജയാഘോഷത്തിന് വന്ന മോനിഷ 505 മുറിയിലായിരുന്നു അന്ന് താമസിച്ചത്.

അവർ ആ പരുപാടിയിൽ വെള്ള ടോപ്പിൽ വലിയൊരു സൂര്യകാന്തി പൂവിന്റെ പടമുള്ള വസ്ത്രം ധരിച്ചാണ് വന്നതെന്നും മോഹൻലാൽ പറഞ്ഞു. പക്ഷേ താൻ ആ പരിപാടിയോ അതിലെ മോനിഷയെ കണ്ടിരുന്നില്ലെന്നാണ് മണിയൻപിള്ള പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക