ഇരുപത്തിമൂന്നാം വയസില്‍ എന്തുകൊണ്ടാണ് ഞാന്‍ മൂഡി ആയതെന്ന് ആദ്യം അറിയില്ലായിരുന്നു: മംമ്ത മോഹന്‍ദാസ്

രണ്ടുവട്ടം കാന്‍സറിനെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചു വന്ന താരമാണ് മംമ്ത മോഹന്‍ദാസ്. തന്റെ വിഷമ കാലഘട്ടത്തെ കുറിച്ച് മംമ്ത എപ്പോഴും തുറന്നു പറയാറുണ്ട്. ക്യാന്‍സര്‍ ചികിത്സാ കാലഘട്ടെ കുറിച്ച് പറയുകയാണ് മംമ്ത ഇപ്പോള്‍. പെട്ടെന്ന് ചികിത്സിയ്ക്കാം എന്നായിരുന്നു ഡോക്ടര്‍മാരുടെ അപ്രോച്ച് എന്നാല്‍ തനിക്ക് ട്രസ്റ്റ് ഇഷ്യൂസ് ഉണ്ടായിരുന്നു എന്നാണ് നടി പറയുന്നത്.

പണ്ട് തൊട്ടേ ട്രസ്റ്റ് ഇഷ്യൂസ് ഉള്ള ആളാണ് താന്‍. പേരുള്ള ഡോക്ടറുടെ അടുത്ത് പോയപ്പോഴൊന്നും താന്‍ ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും തനിക്ക് ഒരുപാട് സമയം തരാന്‍ പറ്റിയിട്ടില്ല. താന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം കിട്ടിയില്ല. പെട്ടെന്ന് ചികിത്സിക്കാം എന്ന രീതിയില്‍ ആയിരുന്നു അപ്രോച്ച്.

അപ്പോള്‍ തന്നെ താന്‍ പറഞ്ഞു, ‘ട്രീറ്റ്‌മെന്റ് അവിടെ നില്‍ക്കട്ടെ, എനിക്ക് ആദ്യം വേണ്ടത് ആദ്യ കീമോ ചെയ്യുന്ന സമയത്ത് എന്റെ ബെഡിനടുത്തുണ്ടാവുന്ന ഡോക്ടറെ ആണ്’ എന്ന്. മംമ്തയുടെ ഹെല്‍ത്ത് എങ്ങനെ ഉണ്ടെന്ന് ഒരുപാട് ആളുകള്‍ ചോദിക്കാറുണ്ട്. താന്‍ സുഖമായിരിക്കുന്നു എന്നല്ല പറയാറ്.

അത് തന്റെ കണ്‍ട്രോളില്‍ ആണ് എന്നാണ്. ശാരീരികം മാത്രമല്ല മാനസിക ആരോഗ്യവും. തന്റെ കുടുംബത്തില്‍ ഏറ്റവും പിന്തുണ നല്‍കിയിരുന്നത് അച്ഛനും അമ്മയുമാണ്. 2009 ല്‍ കാന്‍സര്‍ ബാധിച്ച ശേഷം കാന്‍സറിനൊപ്പം നീണ്ട യാത്ര ഉണ്ടാവുമ്പോള്‍ ദീര്‍ഘ കാലത്തിലുള്ള സൈഡ് എഫക്ടുകള്‍ വരും.

തനിക്ക് രോഗം ബാധിച്ച സമയത്ത് 23 വയസ്സ് ആയിരുന്നു. എന്തു കൊണ്ടാണ് താന്‍ മൂഡി ആയിരിക്കുന്നത് എന്നൊന്നും തനിക്ക് അറിയില്ലായിരുന്നു. നഴ്‌സുമാര്‍ മാലാഖകള്‍ തന്നെയാണ്. ഡോക്ടര്‍മാരേക്കാളും കൂടുതല്‍ പലപ്പോഴും രോഗികളോടൊപ്പം അവരാണ് ഉണ്ടാവുക എന്നുമാണ് മംമ്ത പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക