ഇരുപത്തിമൂന്നാം വയസില്‍ എന്തുകൊണ്ടാണ് ഞാന്‍ മൂഡി ആയതെന്ന് ആദ്യം അറിയില്ലായിരുന്നു: മംമ്ത മോഹന്‍ദാസ്

രണ്ടുവട്ടം കാന്‍സറിനെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചു വന്ന താരമാണ് മംമ്ത മോഹന്‍ദാസ്. തന്റെ വിഷമ കാലഘട്ടത്തെ കുറിച്ച് മംമ്ത എപ്പോഴും തുറന്നു പറയാറുണ്ട്. ക്യാന്‍സര്‍ ചികിത്സാ കാലഘട്ടെ കുറിച്ച് പറയുകയാണ് മംമ്ത ഇപ്പോള്‍. പെട്ടെന്ന് ചികിത്സിയ്ക്കാം എന്നായിരുന്നു ഡോക്ടര്‍മാരുടെ അപ്രോച്ച് എന്നാല്‍ തനിക്ക് ട്രസ്റ്റ് ഇഷ്യൂസ് ഉണ്ടായിരുന്നു എന്നാണ് നടി പറയുന്നത്.

പണ്ട് തൊട്ടേ ട്രസ്റ്റ് ഇഷ്യൂസ് ഉള്ള ആളാണ് താന്‍. പേരുള്ള ഡോക്ടറുടെ അടുത്ത് പോയപ്പോഴൊന്നും താന്‍ ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും തനിക്ക് ഒരുപാട് സമയം തരാന്‍ പറ്റിയിട്ടില്ല. താന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം കിട്ടിയില്ല. പെട്ടെന്ന് ചികിത്സിക്കാം എന്ന രീതിയില്‍ ആയിരുന്നു അപ്രോച്ച്.

അപ്പോള്‍ തന്നെ താന്‍ പറഞ്ഞു, ‘ട്രീറ്റ്‌മെന്റ് അവിടെ നില്‍ക്കട്ടെ, എനിക്ക് ആദ്യം വേണ്ടത് ആദ്യ കീമോ ചെയ്യുന്ന സമയത്ത് എന്റെ ബെഡിനടുത്തുണ്ടാവുന്ന ഡോക്ടറെ ആണ്’ എന്ന്. മംമ്തയുടെ ഹെല്‍ത്ത് എങ്ങനെ ഉണ്ടെന്ന് ഒരുപാട് ആളുകള്‍ ചോദിക്കാറുണ്ട്. താന്‍ സുഖമായിരിക്കുന്നു എന്നല്ല പറയാറ്.

അത് തന്റെ കണ്‍ട്രോളില്‍ ആണ് എന്നാണ്. ശാരീരികം മാത്രമല്ല മാനസിക ആരോഗ്യവും. തന്റെ കുടുംബത്തില്‍ ഏറ്റവും പിന്തുണ നല്‍കിയിരുന്നത് അച്ഛനും അമ്മയുമാണ്. 2009 ല്‍ കാന്‍സര്‍ ബാധിച്ച ശേഷം കാന്‍സറിനൊപ്പം നീണ്ട യാത്ര ഉണ്ടാവുമ്പോള്‍ ദീര്‍ഘ കാലത്തിലുള്ള സൈഡ് എഫക്ടുകള്‍ വരും.

തനിക്ക് രോഗം ബാധിച്ച സമയത്ത് 23 വയസ്സ് ആയിരുന്നു. എന്തു കൊണ്ടാണ് താന്‍ മൂഡി ആയിരിക്കുന്നത് എന്നൊന്നും തനിക്ക് അറിയില്ലായിരുന്നു. നഴ്‌സുമാര്‍ മാലാഖകള്‍ തന്നെയാണ്. ഡോക്ടര്‍മാരേക്കാളും കൂടുതല്‍ പലപ്പോഴും രോഗികളോടൊപ്പം അവരാണ് ഉണ്ടാവുക എന്നുമാണ് മംമ്ത പറയുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ