വില്ലനോ നായകനോ? ഭ്രമയുഗത്തില്‍ കട്ടവില്ലനിസം കാണാനാവുമോ? മറുപടിയുമായി മമ്മൂട്ടി

നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് ‘ഭ്രമയുഗം’ ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ മമ്മൂക്കയുടെ കട്ട വില്ലനിസം കാണാന്‍ പറ്റുമോ എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് മമ്മൂട്ടി ഇപ്പോള്‍. ഭ്രമയുഗത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ് മീറ്റിലാണ് മമ്മൂട്ടി സംസാരിച്ചത്.

”പറഞ്ഞതൊന്നും മനസിലായില്ലേ, 2-3 ദിവസം കുടിയല്ലേ റിലീസിന് ഉള്ളു. വില്ലന്‍ എന്ന വാക്കുകള്‍ പോലും ഇല്ലാതിരുന്ന കാലത്താണ് സിനിമ ഉണ്ടാകുന്നത്. ഷേക്‌സ്പീരിയന്‍ നാടകങ്ങളില്‍ ഒക്കെ ഉണ്ടാകും. പക്ഷെ അങ്ങനെയല്ല, നമ്മള്‍ സാധാരണ കാണുന്ന ദുഷ്ട കഥാപാത്രങ്ങളെ വില്ലന്‍ എന്ന് വിളിക്കുന്ന കാലം ഉണ്ടായിരുന്നോ എന്ന് എനിക്ക് അറിയില്ല.”

”സിനിമയില്‍ ആ കഥാപാത്രത്തിന് ഒരു മിസ്റ്ററി ഉണ്ട്, ഒരു ഭയങ്കരമായ മിസ്റ്ററി. പക്ഷെ അത് ഞാന്‍ ഇപ്പോള്‍ പറഞ്ഞാലും, സിനിമ കണ്ട് നിങ്ങള്‍ ആരോടെങ്കിലും പറഞ്ഞാലും അത് പിന്നീട് കണാന്‍ പോകുന്ന ആളുകള്‍ക്ക് ത്രില്ല് നഷ്ടമാകും. വില്ലന്‍, നായകന്‍ അങ്ങനെയൊന്നുമില്ല, കഥാപാത്രങ്ങള്‍ മാത്രമേ ഈ സിനിമയില്‍ ഉള്ളു.”

”അവര്‍ക്ക് എല്ലാത്തരം വികാരങ്ങളും ഉണ്ടാകാം. പിന്നെ ഇത് ധര്‍മ്മം, അധര്‍മ്മം ഒക്കെയുള്ള സിനിമയാണെന്ന് പറയാന്‍ പറ്റില്ല. പക്ഷെ നിങ്ങള്‍ക്ക് കണ്ടെത്താം. ഒരു കലാസൃഷ്ടിക്ക് എപ്പോഴും പ്രേക്ഷകനിലാണ് അതിന്റെ ആസ്വാദനം കൂടുതലുണ്ടാവുക.”

”സംവിധായകനോ കഥാകൃത്തിനോ അല്ലെങ്കില്‍ നടന്‍മാര്‍ക്കോ ഉള്ളതിനാല്‍ കൂടുതല്‍ രസം അനുഭവിക്കുന്നത് പ്രേക്ഷകരാണ്. അതുകൊണ്ട് കളയാതെ ചോരാതെ പോവുക എന്നാണ് ചെയ്തിട്ടുള്ളത്. അത് നമ്മള്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. പിന്നെ രസിക്കുക എന്നുള്ളത് പ്രേക്ഷകന്റെ കടമയാണ്. അവരുടെ തീരുമാനമാണ്” എന്നാണ് മമ്മൂട്ടി പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക