വില്ലനോ നായകനോ? ഭ്രമയുഗത്തില്‍ കട്ടവില്ലനിസം കാണാനാവുമോ? മറുപടിയുമായി മമ്മൂട്ടി

നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് ‘ഭ്രമയുഗം’ ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ മമ്മൂക്കയുടെ കട്ട വില്ലനിസം കാണാന്‍ പറ്റുമോ എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് മമ്മൂട്ടി ഇപ്പോള്‍. ഭ്രമയുഗത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ് മീറ്റിലാണ് മമ്മൂട്ടി സംസാരിച്ചത്.

”പറഞ്ഞതൊന്നും മനസിലായില്ലേ, 2-3 ദിവസം കുടിയല്ലേ റിലീസിന് ഉള്ളു. വില്ലന്‍ എന്ന വാക്കുകള്‍ പോലും ഇല്ലാതിരുന്ന കാലത്താണ് സിനിമ ഉണ്ടാകുന്നത്. ഷേക്‌സ്പീരിയന്‍ നാടകങ്ങളില്‍ ഒക്കെ ഉണ്ടാകും. പക്ഷെ അങ്ങനെയല്ല, നമ്മള്‍ സാധാരണ കാണുന്ന ദുഷ്ട കഥാപാത്രങ്ങളെ വില്ലന്‍ എന്ന് വിളിക്കുന്ന കാലം ഉണ്ടായിരുന്നോ എന്ന് എനിക്ക് അറിയില്ല.”

”സിനിമയില്‍ ആ കഥാപാത്രത്തിന് ഒരു മിസ്റ്ററി ഉണ്ട്, ഒരു ഭയങ്കരമായ മിസ്റ്ററി. പക്ഷെ അത് ഞാന്‍ ഇപ്പോള്‍ പറഞ്ഞാലും, സിനിമ കണ്ട് നിങ്ങള്‍ ആരോടെങ്കിലും പറഞ്ഞാലും അത് പിന്നീട് കണാന്‍ പോകുന്ന ആളുകള്‍ക്ക് ത്രില്ല് നഷ്ടമാകും. വില്ലന്‍, നായകന്‍ അങ്ങനെയൊന്നുമില്ല, കഥാപാത്രങ്ങള്‍ മാത്രമേ ഈ സിനിമയില്‍ ഉള്ളു.”

”അവര്‍ക്ക് എല്ലാത്തരം വികാരങ്ങളും ഉണ്ടാകാം. പിന്നെ ഇത് ധര്‍മ്മം, അധര്‍മ്മം ഒക്കെയുള്ള സിനിമയാണെന്ന് പറയാന്‍ പറ്റില്ല. പക്ഷെ നിങ്ങള്‍ക്ക് കണ്ടെത്താം. ഒരു കലാസൃഷ്ടിക്ക് എപ്പോഴും പ്രേക്ഷകനിലാണ് അതിന്റെ ആസ്വാദനം കൂടുതലുണ്ടാവുക.”

”സംവിധായകനോ കഥാകൃത്തിനോ അല്ലെങ്കില്‍ നടന്‍മാര്‍ക്കോ ഉള്ളതിനാല്‍ കൂടുതല്‍ രസം അനുഭവിക്കുന്നത് പ്രേക്ഷകരാണ്. അതുകൊണ്ട് കളയാതെ ചോരാതെ പോവുക എന്നാണ് ചെയ്തിട്ടുള്ളത്. അത് നമ്മള്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. പിന്നെ രസിക്കുക എന്നുള്ളത് പ്രേക്ഷകന്റെ കടമയാണ്. അവരുടെ തീരുമാനമാണ്” എന്നാണ് മമ്മൂട്ടി പറയുന്നത്.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ