ദുഷ്ടന്‍മാരാണ്‌ എന്റെ മക്കള്‍, ഇന്ദ്രന്‍ വന്നാല്‍ ഫ്രിഡ്ജ് തുറന്ന് വീഡിയോ എടുത്ത് രാജുവിന് അയക്കും..: മല്ലിക സുകുമാരന്‍

‘എന്റെ അമ്മ സൂപ്പറാ’ എന്ന പരിപാടിയില്‍ അതിഥിയായി എത്തിയ മല്ലിക സുകുമാരന്റെ വാക്കുകള്‍ ശ്രദ്ധ നേടുന്നു. പരിപാടിയുടെ വിധികര്‍ത്താക്കളില്‍ ഒരാളായ പൂര്‍ണിമ ഇന്ദ്രജിത്തിനൊപ്പമാണ് മല്ലിക വേദി പങ്കിട്ടത്. തന്റെ ഷുഗര്‍ പ്രശ്‌നത്തെ കുറിച്ചാണ് മല്ലിക സംസാരിച്ചത്.

”ജിലേബി, ലഡു ഇതില്‍ ഏതാവും മല്ലികാമ്മ എടുക്കുക?” എന്ന അവതാരക ഗായത്രിയുടെ ചോദ്യത്തിന് ”അമ്മയ്ക്ക് ഇഷ്ടം ഈ രണ്ടു പലഹാരവുമല്ല. എന്നാല്‍ ഇതിലേതാണ് കൂടുതലിഷ്ടമെന്ന് ചോദിച്ചാല്‍ ജിലേബി” എന്നായിരുന്നു പൂര്‍ണിമ പറഞ്ഞത്. തുടര്‍ന്നാണ് മധുരത്തോടുള്ള തന്റെ പ്രിയം മല്ലിക പറഞ്ഞത്.

” മൈസൂര്‍ പാക്കാണ് എനിക്കേറെയിഷ്ടം. പൊതുവെ ഡയബറ്റിക് ആണ് ഞാന്‍. പക്ഷേ ഒന്നൊന്നര വര്‍ഷമായിട്ട് ഡയബറ്റിക് നോര്‍മലായിട്ട് പോവുകയാണ്. എന്നാലും രാത്രി ഷുഗര്‍ കുറഞ്ഞാലോ എന്നു കരുതി ഞാന്‍ കുറച്ച് സ്വീറ്റ്‌സ് കരുതും” എന്നാണ് മല്ലിക പറയുന്നത്.

എന്നാല്‍ ”ഒരു സ്വീറ്റല്ല, ഒരു ഫ്രിഡ്ജ്” എന്ന് പൂര്‍ണിമ തിരുത്തുന്നുണ്ട്. ”അതെ. ഫ്രിഡ്ജിനകത്ത് സ്വീറ്റ്‌സ്, ഷുഗര്‍ 80 ലും താഴെ പോയാല്‍ പെട്ടെന്ന് എടുത്തു കഴിക്കേണ്ടതല്ലേ എന്നോര്‍ത്ത് കരുതുന്നതാണ്. ഇന്ദ്രന്‍ വീട്ടില്‍ വന്നാല്‍ ആദ്യം ചെയ്യുന്നത് ഇതിന്റെ വീഡിയോ എടുത്ത് രാജുവിന് അയച്ചുകൊടുക്കും.”

”ഇതാണ് ഡയബറ്റീസ് ബാധിച്ച നമ്മുടെ അമ്മയുടെ ആഹാരരീതി’ എന്നും പറഞ്ഞുകൊണ്ട്. ഇങ്ങനത്തെ ദുഷ്ടന്മാരാണ് എന്റെ മക്കള്‍” എന്നാണ് ചിരിയോടെ മല്ലിക സുകുമാരന്‍ പറയുന്നത്. അതേസമയം, പരിപാടിയുടെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക