സ്വാസികയോട് വിയോജിപ്പ്, നിര്‍ഭയ വാതില്‍ തുറന്നു കൊടുത്തിട്ടല്ലല്ലോ ആക്രമിക്കപ്പെട്ടത്: മാളവിക മോഹനന്‍

സ്ത്രീകള്‍ എപ്പോള്‍ വേണമെങ്കിലും ആക്രമണത്തിന് ഇരയാകാമെന്ന് മാളവിക മോഹനന്‍. ‘നമ്മള്‍ വാതില്‍ തുറന്നാല്‍ മാത്രമേ ഒരാള്‍ നമ്മളെ ആക്രമിക്കാന്‍ വരൂ’ എന്ന സ്വാസികയുടെ അഭിപ്രായത്തിന് എതിരെയാണ് മാളവിക രംഗത്തെത്തിയത്. അടുത്തിടെ സ്വാസിക അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായിരുന്നു.

സ്വാസികയുടെ അഭിപ്രായത്തെ കുറിച്ചുള്ള ചോദ്യത്തോടാണ് മാളവിക പ്രതികരിച്ചത്. ഡല്‍ഹിയിലെ നിര്‍ഭയ സംഭവം ചൂണ്ടിക്കാട്ടിയാണ് മാളവിക മറുപടി പറഞ്ഞത്. നിര്‍ഭയ സംഭവത്തില്‍ പെണ്‍കുട്ടി വാതില്‍ തുറന്നുകൊടുത്തിട്ടല്ലല്ലോ എന്നാണ് നടി പറയുന്നത്.

നമ്മള്‍ വാതില്‍ തുറന്നുകൊടുക്കാതെ ആരും നമ്മളെ ആക്രമിക്കാന്‍ വരില്ല എന്നു പറയുന്നതിനോട് യോജിക്കാന്‍ കഴിയില്ല. ഡല്‍ഹിയിലെ നിര്‍ഭയ സംഭവം നടക്കുന്നത് ആ പെണ്‍കുട്ടി ബസില്‍ യാത്ര ചെയ്യുമ്പോഴാണ്. അവര്‍ വാതില്‍ തുറന്നു കൊടുത്തതല്ലല്ലോ.

ഇത്തരം പ്രസ്താവനകള്‍ നിരുത്തരവാദപരമാണ്. ഡല്‍ഹിയിലൂടെയൊക്കെ യാത്ര ചെയ്യുമ്പോള്‍ സുരക്ഷയില്ലെന്ന് തനിക്കും തോന്നിയിട്ടുണ്ട്. എത്ര ശക്തയായിരുന്നാലും ആര്‍ക്കും എന്തുവേണമെങ്കിലും ചെയ്യാമല്ലോ. അങ്ങനെയൊരു നിമിഷത്തില്‍ നമുക്ക് എന്ത് ചെയ്യാന്‍ പറ്റും.

അഞ്ചുപേരൊക്കെ ആക്രമിക്കാന്‍ വന്നാല്‍ എന്ത് ചെയ്യാന്‍ സാധിക്കും എന്നാണ് മാളവിക മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. അതേസമയം, മലയാളത്തില്‍ ‘ക്രിസ്റ്റി’ ആണ് മാളവികയുടെതായി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ