സ്വാസികയോട് വിയോജിപ്പ്, നിര്‍ഭയ വാതില്‍ തുറന്നു കൊടുത്തിട്ടല്ലല്ലോ ആക്രമിക്കപ്പെട്ടത്: മാളവിക മോഹനന്‍

സ്ത്രീകള്‍ എപ്പോള്‍ വേണമെങ്കിലും ആക്രമണത്തിന് ഇരയാകാമെന്ന് മാളവിക മോഹനന്‍. ‘നമ്മള്‍ വാതില്‍ തുറന്നാല്‍ മാത്രമേ ഒരാള്‍ നമ്മളെ ആക്രമിക്കാന്‍ വരൂ’ എന്ന സ്വാസികയുടെ അഭിപ്രായത്തിന് എതിരെയാണ് മാളവിക രംഗത്തെത്തിയത്. അടുത്തിടെ സ്വാസിക അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായിരുന്നു.

സ്വാസികയുടെ അഭിപ്രായത്തെ കുറിച്ചുള്ള ചോദ്യത്തോടാണ് മാളവിക പ്രതികരിച്ചത്. ഡല്‍ഹിയിലെ നിര്‍ഭയ സംഭവം ചൂണ്ടിക്കാട്ടിയാണ് മാളവിക മറുപടി പറഞ്ഞത്. നിര്‍ഭയ സംഭവത്തില്‍ പെണ്‍കുട്ടി വാതില്‍ തുറന്നുകൊടുത്തിട്ടല്ലല്ലോ എന്നാണ് നടി പറയുന്നത്.

നമ്മള്‍ വാതില്‍ തുറന്നുകൊടുക്കാതെ ആരും നമ്മളെ ആക്രമിക്കാന്‍ വരില്ല എന്നു പറയുന്നതിനോട് യോജിക്കാന്‍ കഴിയില്ല. ഡല്‍ഹിയിലെ നിര്‍ഭയ സംഭവം നടക്കുന്നത് ആ പെണ്‍കുട്ടി ബസില്‍ യാത്ര ചെയ്യുമ്പോഴാണ്. അവര്‍ വാതില്‍ തുറന്നു കൊടുത്തതല്ലല്ലോ.

ഇത്തരം പ്രസ്താവനകള്‍ നിരുത്തരവാദപരമാണ്. ഡല്‍ഹിയിലൂടെയൊക്കെ യാത്ര ചെയ്യുമ്പോള്‍ സുരക്ഷയില്ലെന്ന് തനിക്കും തോന്നിയിട്ടുണ്ട്. എത്ര ശക്തയായിരുന്നാലും ആര്‍ക്കും എന്തുവേണമെങ്കിലും ചെയ്യാമല്ലോ. അങ്ങനെയൊരു നിമിഷത്തില്‍ നമുക്ക് എന്ത് ചെയ്യാന്‍ പറ്റും.

അഞ്ചുപേരൊക്കെ ആക്രമിക്കാന്‍ വന്നാല്‍ എന്ത് ചെയ്യാന്‍ സാധിക്കും എന്നാണ് മാളവിക മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. അതേസമയം, മലയാളത്തില്‍ ‘ക്രിസ്റ്റി’ ആണ് മാളവികയുടെതായി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക