കുഞ്ഞ് ജനിച്ചോ എന്ന് ചോദിക്കുന്നവരോട് നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ ആയിരുന്നു മറുപടി: ലക്ഷ്മി പ്രിയ

മകള്‍ മാതംഗിയുടെ ഏഴാം ജന്മദിനത്തില്‍ ഹൃദ്യമായ കുറിപ്പ് പങ്കുവച്ച് നടി ലക്ഷ്മി പ്രിയ. കുഞ്ഞ് ജനിച്ചോ എന്ന് ചോദിക്കുന്നവരോട് നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ ആയിരുന്നു തന്റെ മറുപടി. കാരണം കുഞ്ഞ് ജനിച്ചോ ഇല്ലയോ എന്ന് അറിയില്ലായിരുന്നു. മൂന്ന് ദിവസത്തിന് ശേഷമാണ് കുഞ്ഞിന് കണ്ടത് എന്നാണ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ലക്ഷ്മി പ്രിയ പറയുന്നത്.

ലക്ഷ്മി പ്രിയയുടെ കുറിപ്പ്:

അമ്മയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അധ്യായത്തിന് ഇന്ന് ഏഴാം പിറന്നാള്‍. ജന്മ ജന്മാന്തര ആനന്ദത്തിന്റെ ഏഴു വര്‍ഷങ്ങള്‍….. 3 ദിവസങ്ങള്‍ക്ക് ശേഷം വീല്‍ ചെയറില്‍ ഇരുന്ന് നിന്നെ കാണാന്‍ NICU വിലേക്ക് അമ്മ വരുമ്പോ ലക്ഷ്മിക്ക് കുഞ്ഞ് ജനിച്ചോ എന്ന് ചോദിക്കുന്നവരോട് ജനിച്ചു എന്ന് പറയണോ ഇല്ല എന്ന് പറയണോ എന്ന് എനിക്കറിയില്ലായിരുന്നു.

നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ ആയിരുന്നു മറുപടി. ഒരുപാട് ട്യൂബുകള്‍ക്കും വയറുകള്‍ക്കും നടുവില്‍ എന്റെ പിഞ്ചോമനയെ കണ്ട നിമിഷം വാവിട്ട് ഞാന്‍ കരഞ്ഞുപോയി. കണ്‍പീലികള്‍ പോലുമില്ലാതെ അമ്മയുടെ കൈപ്പത്തി വലുപ്പത്തില്‍ ഒരു പൂമ്പാറ്റ. ആ പൂമ്പാറ്റയ്ക്ക് അച്ഛയും അമ്മയും പ്രാര്‍ത്ഥനയോടെ ഉറങ്ങാതെ കാവലിരുന്നു…. നിന്റെ ഓരോ പ്രവര്‍ത്തികളും എനിക്ക് അതിശയമാണ്, അവിശ്വസനീയമാണ്..

ഗര്‍ഭത്തിന്റെ ഇരുപത്തി ഏഴാം ആഴ്ച ജനിച്ച തങ്കം നീ എനിക്ക് ഒരത്ഭുതമാണ്. ഒരു കിലോയില്‍ നിന്നും രണ്ടിലേക്കെത്തുന്നത് നോക്കിയിരുന്ന പൊന്നുമകള്‍ ഇന്ന് അമ്മയുടെ ഏറ്റവുമടുത്ത കൂട്ടുകാരിയാണ്. അമ്മയും മകളുമായി എത്ര എത്ര സ്വകാര്യങ്ങള്‍. എത്ര എത്ര സുന്ദര നിമിഷങ്ങള്‍.. വളരണം വലുതാകണം, ഹൃദയ ശുദ്ധിയോടെ, ഈശ്വര ഭക്തിയോടെ, അളവറ്റ കാരുണ്യത്തോടെ എന്റെ മാതംഗിയെ, മാതുക്കുട്ടിയെ, മാത്തച്ഛനെ ഞങ്ങള്‍ക്ക് നല്‍കിയ മൂകാംബിക ദേവിയ്ക്കും ഗുരുവായൂര്‍ കണ്ണനും നന്ദി പറയുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ