അങ്ങനൊരു വശമുണ്ടായിരുന്നുവെങ്കില്‍ ഞാന്‍ സിനിമയില്‍ നിന്നും മാറി നില്‍ക്കേണ്ട ഒരു സാഹചര്യവുമുണ്ടാകില്ലായിരുന്നു: കുഞ്ചാക്കോ ബോബന്‍

സിനിമയിലെ നെപ്പോട്ടിസം ആരോപണത്തോട് പ്രതികരിച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍. താന്‍ സിനിമ ആഗ്രഹിച്ച് വന്നയാളല്ലെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. അതുകൊണ്ട് തന്നെ നെപ്പോട്ടിസം കാരണമാണ് സിനിമയില്‍ വന്നതെന്ന് പറയുന്നതില്‍ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

അങ്ങനൊരു വശമുണ്ടായിരുന്നുവെങ്കില്‍ ഞാന്‍ സിനിമയില്‍ നിന്നും മാറി നില്‍ക്കേണ്ട ഒരു സാഹചര്യവുമുണ്ടാകില്ല. ഇതൊക്കെ ഒരു പാഷന്റെ പുറത്ത് ചെയ്യുന്ന കാര്യമാണ്. നമ്മള്‍ നമ്മളെ മെച്ചപ്പെടുത്തുക എന്നതിലേ കാര്യമുള്ളൂ. ആ ഒരു കാര്യമേ ഞാന്‍ ചെയ്യാറുള്ളൂവെന്നാണ് ചാക്കോച്ചന്‍ പറയുന്നത്.

തനിക്ക് ഏറ്റവും സന്തോഷം നല്‍കുന്ന കാര്യവും അദ്ദേഹം പങ്കുവെച്ചു. ഇഷ്ടമുള്ള ഭക്ഷണം ആരുമായെങ്കിലും പങ്കിടുമ്പോഴാണ് എനിക്ക് സന്തോഷം. ചിലര്‍ക്ക് അങ്ങനെയല്ല, മൊത്തമായിട്ട് കഴിക്കുമ്പോഴാണ്. പക്ഷെ എനിക്കങ്ങനെയല്ല തോന്നിയിട്ടുള്ളത്. നമ്മളത് ഷെയര്‍ ചെയ്യുമ്പോള്‍ നമ്മള്‍ കഴിക്കുന്ന ഭാഗത്തിന്റെ രുചി ഭയങ്കരമായിട്ട് കൂടും. മറ്റുള്ളവരെ അവരുടെ മോശം സമയങ്ങളില്‍ കംഫര്‍ട്ടബിള്‍ ആക്കാന്‍ സാധിച്ചാല്‍ അതും സന്തോഷം നല്‍കുമെന്നാണ് താരം പറയുന്നത്.

ജീവിതത്തെ സീരിയസായി കണ്ട് കൊലവിളി നടത്തേണ്ട കാര്യമൊന്നുമില്ല. പലരും പറയാറുണ്ട്, അവന്റെ പടം നന്നായിട്ട് ഓടുന്നുണ്ട്, പൊട്ടിയിരുന്നെങ്കില്‍ എന്ന്. അങ്ങനെ ചിന്തിക്കേണ്ടതില്ല. അവന്റെ പടം നന്നായിട്ട് ഓടട്ടെ. അതിനേക്കാള്‍ നന്നായിട്ട് നമ്മള്‍ക്ക് എന്ത് ചെയ്യാന്‍ പറ്റും എന്ന രീതിയില്‍ ചിന്തിക്കുക. നടന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക