ഞാന്‍ ഇപ്പോഴും ഒരു 'വല്യ സൈസ് ഉള്ള കുട്ടി' ആണ്; ബോഡി ഷെയ്മിംഗിന് ഇരയായതിനെ കുറിച്ച് ജ്യോത്സന

ശരീരപ്രകൃതിയുടെ പേരില്‍ വളരെക്കാലമായി ബോഡി ഷെയ്മിംഗിന് ഇരയായിരുന്നു എന്ന് തുറന്നു പറഞ്ഞ് ഗായിക ജ്യോത്സന. പഴയതും പുതിയതുമായ രണ്ട് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് ശരീരഭാരം കുറച്ചതിനെ കുറിച്ചുള്ള കുറിപ്പുമാണ് ജ്യോത്സന പങ്കുവെച്ചിരിക്കുന്നത്. വണ്ണം വെയ്ക്കുന്നതോ അമിതഭാരമോ ആകുന്നത് ഭയാനകമായ കാര്യമാണെന്ന് ചൂണ്ടിക്കാണിക്കാനല്ല ഈ പോസ്റ്റെന്നും ജ്യോത്സന പറയുന്നുണ്ട്.

ജ്യോത്സനയുടെ കുറിപ്പ്:

ഇത് ഇവിടെ പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കുന്നു. വണ്ണം വെയ്ക്കുന്നതോ അമിതഭാരമോ ആകുന്നത് ഭയാനകമായ കാര്യമാണെന്ന് ചൂണ്ടിക്കാണിക്കാനല്ല ഈ പോസ്റ്റ്. മെലിഞ്ഞിരിക്കുന്നതോ ഒതുങ്ങിയ ഇടുപ്പോ അല്ല നിങ്ങള്‍ക്ക് മൂല്യം നല്‍കുന്നത്. ഒരിക്കലും. എന്റെ ജീവിതത്തില്‍ വളരെക്കാലമായി ഞാന്‍ ബോഡി ഷെയ്മിംഗിന്റെ ഇരയാണ്. വൈകാരിക ദുരുപയോഗത്തിന്റെ ഏറ്റവും മോശം രൂപമാണിത്.

നിങ്ങള്‍ ഇവിടെ കാണുന്ന ഈ പോസ്റ്റ് ശാരീരികമായും വൈകാരികമായും ആത്മീയമായും സ്വയം നിയന്ത്രിക്കാനുള്ള എന്റെ തീരുമാനത്തിന്റെ ഫലമാണെന്ന് ചൂണ്ടിക്കാണിക്കാന്‍ മാത്രമാണ്. അതിനാല്‍ ഞാന്‍ എന്റെ ജീവിതശൈലി മാറ്റി, സ്വയം സഹതാപം തോന്നുന്നത് അവസാനിപ്പിച്ചു, പകരം എന്നെത്തന്നെ സ്‌നേഹിക്കാന്‍ തീരുമാനിച്ചു. എനിക്ക് എന്താണ് പ്രാവര്‍ത്തികമാകും എന്ന് മനസിലാക്കാന്‍ ശ്രമിച്ചു.

ഈ യാത്രയില്‍ എനിക്ക് പരാമര്‍ശിക്കാന്‍ രണ്ട് ആളുകളുണ്ട്. ഒന്ന് എന്റെ യോഗ ഗുരു, എന്റെ സ്പിരിച്വല്‍ ഗൈഡ് താര സുദര്‍ശനന്‍, രാവിലെ 5 മണി വ്യായാമം ചെയ്യാനുള്ള സമയമാണെന്ന് എന്നെ പഠിപ്പിച്ചു. അതുപോലെ ശരിയായ ഭക്ഷണം അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് എന്നെ പഠിപ്പിച്ച എന്റെ പോഷകാഹാര വിദഗ്ധന്‍ മിസ്റ്റര്‍ മനീഷ്.

എല്ലാറ്റിനുമുപരിയായി, ഞാന്‍ ഇപ്പോഴും മാറ്റത്തിന്റെ പാതയിലാണ്. നിലവിലെ സൗന്ദര്യ മാനദണ്ഡങ്ങള്‍ വച്ച് നോക്കുമ്പോള്‍ ഞാന്‍ ഇപ്പോഴും ഒരു “വല്യ സൈസ് ഉള്ള കുട്ടി” ആണ്. എന്റെ ആമാശയത്തിലെ കൊഴുപ്പും “കൈയിന്റെ വണ്ണവും” ഇപ്പോഴുമുണ്ട്. ഇത് മന്ദഗതിയിലുള്ള പ്രക്രിയയാണ്. മുന്നോട്ട് പോകുമ്പോള്‍ പഠിക്കുകയാണ്.

ആരോഗ്യവാനായിരിക്കുക, എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നിങ്ങളുടെ ശരീരം മാത്രമല്ല, അതിലും പ്രധാനമായി, നിങ്ങളുടെ മനസും. ആരോഗ്യകരമായ ഒരു ജീവിതരീതി സ്വീകരിക്കുക. വ്യായാമം, ഭക്ഷണം നിങ്ങള്‍ ചുറ്റുമുള്ള ആളുകള്‍ അല്ലെങ്കില്‍ നിങ്ങളുടെ ചിന്തകള്‍ എന്നിവ ആരോഗ്യകരമാവട്ടെ. നിങ്ങള്‍ യുണീക് ആണ്. അങ്ങനെയല്ല എന്നു വരുത്തിതീര്‍ക്കാന്‍ മറ്റാരെയും അനുവദിക്കരുത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ