ഞാന്‍ ഇപ്പോഴും ഒരു 'വല്യ സൈസ് ഉള്ള കുട്ടി' ആണ്; ബോഡി ഷെയ്മിംഗിന് ഇരയായതിനെ കുറിച്ച് ജ്യോത്സന

ശരീരപ്രകൃതിയുടെ പേരില്‍ വളരെക്കാലമായി ബോഡി ഷെയ്മിംഗിന് ഇരയായിരുന്നു എന്ന് തുറന്നു പറഞ്ഞ് ഗായിക ജ്യോത്സന. പഴയതും പുതിയതുമായ രണ്ട് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് ശരീരഭാരം കുറച്ചതിനെ കുറിച്ചുള്ള കുറിപ്പുമാണ് ജ്യോത്സന പങ്കുവെച്ചിരിക്കുന്നത്. വണ്ണം വെയ്ക്കുന്നതോ അമിതഭാരമോ ആകുന്നത് ഭയാനകമായ കാര്യമാണെന്ന് ചൂണ്ടിക്കാണിക്കാനല്ല ഈ പോസ്റ്റെന്നും ജ്യോത്സന പറയുന്നുണ്ട്.

ജ്യോത്സനയുടെ കുറിപ്പ്:

ഇത് ഇവിടെ പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കുന്നു. വണ്ണം വെയ്ക്കുന്നതോ അമിതഭാരമോ ആകുന്നത് ഭയാനകമായ കാര്യമാണെന്ന് ചൂണ്ടിക്കാണിക്കാനല്ല ഈ പോസ്റ്റ്. മെലിഞ്ഞിരിക്കുന്നതോ ഒതുങ്ങിയ ഇടുപ്പോ അല്ല നിങ്ങള്‍ക്ക് മൂല്യം നല്‍കുന്നത്. ഒരിക്കലും. എന്റെ ജീവിതത്തില്‍ വളരെക്കാലമായി ഞാന്‍ ബോഡി ഷെയ്മിംഗിന്റെ ഇരയാണ്. വൈകാരിക ദുരുപയോഗത്തിന്റെ ഏറ്റവും മോശം രൂപമാണിത്.

നിങ്ങള്‍ ഇവിടെ കാണുന്ന ഈ പോസ്റ്റ് ശാരീരികമായും വൈകാരികമായും ആത്മീയമായും സ്വയം നിയന്ത്രിക്കാനുള്ള എന്റെ തീരുമാനത്തിന്റെ ഫലമാണെന്ന് ചൂണ്ടിക്കാണിക്കാന്‍ മാത്രമാണ്. അതിനാല്‍ ഞാന്‍ എന്റെ ജീവിതശൈലി മാറ്റി, സ്വയം സഹതാപം തോന്നുന്നത് അവസാനിപ്പിച്ചു, പകരം എന്നെത്തന്നെ സ്‌നേഹിക്കാന്‍ തീരുമാനിച്ചു. എനിക്ക് എന്താണ് പ്രാവര്‍ത്തികമാകും എന്ന് മനസിലാക്കാന്‍ ശ്രമിച്ചു.

ഈ യാത്രയില്‍ എനിക്ക് പരാമര്‍ശിക്കാന്‍ രണ്ട് ആളുകളുണ്ട്. ഒന്ന് എന്റെ യോഗ ഗുരു, എന്റെ സ്പിരിച്വല്‍ ഗൈഡ് താര സുദര്‍ശനന്‍, രാവിലെ 5 മണി വ്യായാമം ചെയ്യാനുള്ള സമയമാണെന്ന് എന്നെ പഠിപ്പിച്ചു. അതുപോലെ ശരിയായ ഭക്ഷണം അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് എന്നെ പഠിപ്പിച്ച എന്റെ പോഷകാഹാര വിദഗ്ധന്‍ മിസ്റ്റര്‍ മനീഷ്.

എല്ലാറ്റിനുമുപരിയായി, ഞാന്‍ ഇപ്പോഴും മാറ്റത്തിന്റെ പാതയിലാണ്. നിലവിലെ സൗന്ദര്യ മാനദണ്ഡങ്ങള്‍ വച്ച് നോക്കുമ്പോള്‍ ഞാന്‍ ഇപ്പോഴും ഒരു “വല്യ സൈസ് ഉള്ള കുട്ടി” ആണ്. എന്റെ ആമാശയത്തിലെ കൊഴുപ്പും “കൈയിന്റെ വണ്ണവും” ഇപ്പോഴുമുണ്ട്. ഇത് മന്ദഗതിയിലുള്ള പ്രക്രിയയാണ്. മുന്നോട്ട് പോകുമ്പോള്‍ പഠിക്കുകയാണ്.

ആരോഗ്യവാനായിരിക്കുക, എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നിങ്ങളുടെ ശരീരം മാത്രമല്ല, അതിലും പ്രധാനമായി, നിങ്ങളുടെ മനസും. ആരോഗ്യകരമായ ഒരു ജീവിതരീതി സ്വീകരിക്കുക. വ്യായാമം, ഭക്ഷണം നിങ്ങള്‍ ചുറ്റുമുള്ള ആളുകള്‍ അല്ലെങ്കില്‍ നിങ്ങളുടെ ചിന്തകള്‍ എന്നിവ ആരോഗ്യകരമാവട്ടെ. നിങ്ങള്‍ യുണീക് ആണ്. അങ്ങനെയല്ല എന്നു വരുത്തിതീര്‍ക്കാന്‍ മറ്റാരെയും അനുവദിക്കരുത്.

Latest Stories

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി