തലവനിൽ ആ കഥാപാത്രത്തിലേക്ക് ആദ്യം തീരുമാനിച്ചത് നസ്‌ലെനെ: ജിസ് ജോയ്

ഫീൽ ഗുഡ് സിനിമകളുടെ തോഴൻ എന്ന പേരിലായിരുന്നു ഒരുകാലം വരെ ജിസ് ജോയ് അറിയപ്പെട്ടുകൊണ്ടിരുന്നത്. എന്നാൽ 2022-ൽ പുറത്തിറങ്ങിയ ‘ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെ ജിസ് ജോയ് തന്റെ സിനിമകളുടെ ഴോണറുകളും മാറ്റിത്തുടങ്ങി. ബിജു മേനോനെയും ആസിഫ് അലിയെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ജിസ് ജോയ് ഒരുക്കിയ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം ‘തലവൻ’ തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടികൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ ചിത്രത്തിലെ ജാഫർ ഇടുക്കി അവതരിപ്പിച്ച കഥാപാത്രത്തിലേക്ക് ആദ്യം നിശ്ചയിച്ചിരുന്നത് നസ്‌ലെനെ ആയിരുന്നുവെന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകൻ ജിസ് ജോയ്. പടം മുഴുവൻ സീരിയസ് ട്രാക്കിലാണ് പോകുന്നതെന്നും, സെക്കൻഡ് ഹാഫാകുമ്പോൾ ഓഡിയൻസ് മുഴുവൻ വല്ലാത്ത പിരിമുറുക്കത്തിലാകുമെന്നും അതുകൊണ്ടാണ് അത്തരമൊരു കഥാപാത്രത്തെ ഉൾപ്പെടുത്തിയതെന്നും ജിസ് ജോയ് പറയുന്നു.

“പടം മുഴുവൻ സീരിയസ് ട്രാക്കിലാണ് പോകുന്നത്. സെക്കൻഡ് ഹാഫാകുമ്പോൾ ഓഡിയൻസ് മുഴുവൻ വല്ലാത്ത പിരിമുറുക്കത്തിലാകും. ഒരു പോയിന്റിനപ്പുറത്തേക്ക് അവർക്ക് പിടിച്ചിരിക്കാൻ പറ്റില്ല എന്ന് തോന്നിയപ്പോഴാണ് ഒരു റിലാക്സോഷന് വേണ്ടി ജാഫർ ഇടുക്കിയുടെ കഥാപാത്രത്തെ കൊണ്ടുവരാൻ തീരുമാനിച്ചത്. ഷൂട്ട് തുടങ്ങി 30 ദിവസം കഴിഞ്ഞപ്പോഴാണ് ഞാൻ ആ ക്യാരക്‌ടറിനെ ആഡ് ചെയ്തത്.

ആദ്യം ജാഫർ ഇടുക്കിയായിരുന്നില്ല എൻ്റെ മനസിൽ ഉണ്ടായിരുന്നത്. നസ്‌ലെന്‍ ആയിരുന്നു ഞാൻ വിചാരിച്ചത്. ഞങ്ങളോടുള്ള സൗഹൃദത്തിന്റെ പുറത്ത് അവൻ ഈ റോൾ ചെയ്യാമെന്ന് സമ്മതിച്ചതുമാണ്. ആ സമയത്താണ് പ്രേമലു ഇറങ്ങുന്നത്. അത് കണ്ടപ്പോഴാണ് നസ്‌ലെന്റെ സ്റ്റാർഡം എത്ര വലുതാണെന്ന് മനസിലായത്. ഈ ചെറിയ റോളിലേക്ക് അവനെ കൊണ്ടുവരണ്ട എന്ന ചിന്തയിൽ നിന്ന് ആ ക്യാരക്‌ടറിനെ കുറച്ചുകൂടി വയസ്സനാക്കി എഴുതിയതിന് ശേഷമാണ് ജാഫറിക്കയെ ഇതിലേക്ക് കൊണ്ടുവന്നത്.” എന്നാണ് ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ ജിസ് ജോയ് പറഞ്ഞത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ