മുസ്ലീങ്ങളെ വിമര്‍ശനാത്മകമായി കാണുന്ന സിനിമ ചെയ്യാന്‍ തത്ക്കാലം ഉദ്ദേശമില്ല, ക്വിയർ സമൂഹത്തിൽ നിന്നുള്ള വിമർശനങ്ങളെ വാലിഡ് ആയി കാണുന്നു: ജിയോ ബേബി

ജിയോ ബേബി- മമ്മൂട്ടി കൂട്ടുക്കെട്ടിലിറങ്ങിയ ‘കാതൽ’ മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ നേടി മുന്നേറുകയാണ്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ തന്നെ മികച്ച പ്രകടനങ്ങളിൽ ഒന്നായാണ് കാതലിലെ മാത്യു ദേവസി എന്ന കഥാപാത്രത്തെ പ്രേക്ഷക സമൂഹം കാണുന്നത്.

നിരവധി പ്രശംസകൾ ചിത്രത്തിന് ലഭിക്കുന്നുണ്ടെങ്കിലും ക്വിയർ സമൂഹത്തിൽ നിന്നും ചില വിയോജിപ്പുകളും വിമർശനങ്ങളും ഉയർന്നുവരുന്നുണ്ട്. അത്തരം വിയോജിപ്പുകളെ പറ്റിയും സെക്ഷ്വാലിറ്റി എന്നതിനെ മതവുമായി ബന്ധപ്പെടുത്തി ആക്ഷേപിക്കുന്ന രീതിയെയും പറ്റി സംസാരിക്കുകയാണ് ജിയോ ബേബി.

“ഇതൊരു മുസ്ലിം പശ്ചാത്തലത്തിലാണ് എടുത്തതെന്ന് ചിന്തിക്കുക അപ്പോള്‍ കാസക്കാർ തന്നെ പറയും ഇതവരുടെ ഇടയില്‍ തന്നെ ഉള്ള സ്ഥിരം പരിപാടിയാണെന്ന്. എന്നെ സംബന്ധിച്ച സിനിമയിലൂടെയും മാധ്യമങ്ങളിലൂടെയും മുസ്ലിംങ്ങളെപ്പോലെ ഇത്രയധികം ആക്രമിക്കപ്പെട്ട ജനത വേറെയില്ല. ഇവന്‍ മുസ്ലിങ്ങളെ വിമര്‍ശിച്ച് സിനിമയെടുക്കൂലെ എന്നാരെങ്കിലും ചോദിച്ചാല്‍ മുസ്ലിങ്ങളെ വിമര്‍ശനാത്മകമായി കാണുന്ന സിനിമ ചെയ്യാന്‍ തത്ക്കാലം എനിക്ക് ഉദ്ദേശമില്ല എന്ന് തന്നെയാണ് ഉത്തരം. അതെന്റെ തീരുമാനമാണ്.

ആവശ്യത്തിലധികം പ്രശ്‌നങ്ങള്‍ ആ ജനത അനുഭവിക്കുന്നുണ്ട്. സിനിമ എടുത്തിട്ട് അതിനാക്കം കൂട്ടാന്‍ ഞാനാഗ്രഹിക്കുന്നില്ല. മിനഞ്ഞാന്ന് തീയേറ്റര്‍ വിസിറ്റിന് പോയത് കോട്ടക്കലാണ്. കോട്ടക്കലില്‍ തട്ടമിട്ടും പര്‍ദ്ദയിട്ടും സിനിമ കാണാന്‍ പലരും വന്നിരുന്നു. അവര്‍ക്കീ സിനിമ ഇഷ്ടപ്പെട്ടെന്നാണ് പുരുഷന്‍മാരും സ്ത്രീകളും വന്ന് പറഞ്ഞത്. അങ്ങനെ ഒരു മലപ്പുറം ഉണ്ടെന്ന് നമ്മള്‍ അറിയണം.

വിമര്‍ശനങ്ങള്‍ പലഭാഗത്തു നിന്നും വന്ന് കാണുന്നുണ്ട്. അതിനോടൊന്നും പ്രതികരിക്കുന്നില്ല. തത്ക്കാലം ക്വീര്‍ സമൂഹത്തില്‍ നിന്നുള്ള വിമര്‍ശനങ്ങളെ മാത്രമേ വാലിഡായി കാണുന്നുള്ളൂ. ക്വീര്‍ മനുഷ്യര്‍ പറയുന്ന വിമര്‍ശനങ്ങളെ ഏറ്റവും ബഹുമാനത്തോടയും ശ്രദ്ധയോടെയും ഗൗരവത്തോടെയും സ്‌നേഹത്തോടെയുമാണ് കാണുന്നത്. അവരെ ആഴത്തില്‍ വായിക്കാന്‍ ഞാന്‍ ശ്രമിക്കും” എന്നാണ് മാതൃഭൂമിയിൽ നിലീന അത്തോളിയുമായുള്ള അഭിമുഖത്തിൽ ജിയോ ബേബി പറഞ്ഞത്.

ചിത്രത്തിനെതിരെ തീവ്ര ക്രൈസ്തവ സംഘടനയായ കാസ രംഗത്തുവന്നിരുന്നു. മമ്മൂട്ടിയുടെ നേരയായിരുന്നു കാസയുടെ പ്രധാന വിമർശനം. സിനിമയിൽ ഗേ കഥാപാത്രങ്ങൾ ക്രൈസ്തവ മത വിശ്വാസികൾ ആയത് സ്വാഭാവികമായ ഒന്നല്ലെന്നും അതിന് പിന്നിൽ കൃത്യമായ അജണ്ടകൾ ഉണ്ടെന്നും കാസ ആരോപിച്ചിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക