മുസ്ലീങ്ങളെ വിമര്‍ശനാത്മകമായി കാണുന്ന സിനിമ ചെയ്യാന്‍ തത്ക്കാലം ഉദ്ദേശമില്ല, ക്വിയർ സമൂഹത്തിൽ നിന്നുള്ള വിമർശനങ്ങളെ വാലിഡ് ആയി കാണുന്നു: ജിയോ ബേബി

ജിയോ ബേബി- മമ്മൂട്ടി കൂട്ടുക്കെട്ടിലിറങ്ങിയ ‘കാതൽ’ മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ നേടി മുന്നേറുകയാണ്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ തന്നെ മികച്ച പ്രകടനങ്ങളിൽ ഒന്നായാണ് കാതലിലെ മാത്യു ദേവസി എന്ന കഥാപാത്രത്തെ പ്രേക്ഷക സമൂഹം കാണുന്നത്.

നിരവധി പ്രശംസകൾ ചിത്രത്തിന് ലഭിക്കുന്നുണ്ടെങ്കിലും ക്വിയർ സമൂഹത്തിൽ നിന്നും ചില വിയോജിപ്പുകളും വിമർശനങ്ങളും ഉയർന്നുവരുന്നുണ്ട്. അത്തരം വിയോജിപ്പുകളെ പറ്റിയും സെക്ഷ്വാലിറ്റി എന്നതിനെ മതവുമായി ബന്ധപ്പെടുത്തി ആക്ഷേപിക്കുന്ന രീതിയെയും പറ്റി സംസാരിക്കുകയാണ് ജിയോ ബേബി.

“ഇതൊരു മുസ്ലിം പശ്ചാത്തലത്തിലാണ് എടുത്തതെന്ന് ചിന്തിക്കുക അപ്പോള്‍ കാസക്കാർ തന്നെ പറയും ഇതവരുടെ ഇടയില്‍ തന്നെ ഉള്ള സ്ഥിരം പരിപാടിയാണെന്ന്. എന്നെ സംബന്ധിച്ച സിനിമയിലൂടെയും മാധ്യമങ്ങളിലൂടെയും മുസ്ലിംങ്ങളെപ്പോലെ ഇത്രയധികം ആക്രമിക്കപ്പെട്ട ജനത വേറെയില്ല. ഇവന്‍ മുസ്ലിങ്ങളെ വിമര്‍ശിച്ച് സിനിമയെടുക്കൂലെ എന്നാരെങ്കിലും ചോദിച്ചാല്‍ മുസ്ലിങ്ങളെ വിമര്‍ശനാത്മകമായി കാണുന്ന സിനിമ ചെയ്യാന്‍ തത്ക്കാലം എനിക്ക് ഉദ്ദേശമില്ല എന്ന് തന്നെയാണ് ഉത്തരം. അതെന്റെ തീരുമാനമാണ്.

ആവശ്യത്തിലധികം പ്രശ്‌നങ്ങള്‍ ആ ജനത അനുഭവിക്കുന്നുണ്ട്. സിനിമ എടുത്തിട്ട് അതിനാക്കം കൂട്ടാന്‍ ഞാനാഗ്രഹിക്കുന്നില്ല. മിനഞ്ഞാന്ന് തീയേറ്റര്‍ വിസിറ്റിന് പോയത് കോട്ടക്കലാണ്. കോട്ടക്കലില്‍ തട്ടമിട്ടും പര്‍ദ്ദയിട്ടും സിനിമ കാണാന്‍ പലരും വന്നിരുന്നു. അവര്‍ക്കീ സിനിമ ഇഷ്ടപ്പെട്ടെന്നാണ് പുരുഷന്‍മാരും സ്ത്രീകളും വന്ന് പറഞ്ഞത്. അങ്ങനെ ഒരു മലപ്പുറം ഉണ്ടെന്ന് നമ്മള്‍ അറിയണം.

വിമര്‍ശനങ്ങള്‍ പലഭാഗത്തു നിന്നും വന്ന് കാണുന്നുണ്ട്. അതിനോടൊന്നും പ്രതികരിക്കുന്നില്ല. തത്ക്കാലം ക്വീര്‍ സമൂഹത്തില്‍ നിന്നുള്ള വിമര്‍ശനങ്ങളെ മാത്രമേ വാലിഡായി കാണുന്നുള്ളൂ. ക്വീര്‍ മനുഷ്യര്‍ പറയുന്ന വിമര്‍ശനങ്ങളെ ഏറ്റവും ബഹുമാനത്തോടയും ശ്രദ്ധയോടെയും ഗൗരവത്തോടെയും സ്‌നേഹത്തോടെയുമാണ് കാണുന്നത്. അവരെ ആഴത്തില്‍ വായിക്കാന്‍ ഞാന്‍ ശ്രമിക്കും” എന്നാണ് മാതൃഭൂമിയിൽ നിലീന അത്തോളിയുമായുള്ള അഭിമുഖത്തിൽ ജിയോ ബേബി പറഞ്ഞത്.

ചിത്രത്തിനെതിരെ തീവ്ര ക്രൈസ്തവ സംഘടനയായ കാസ രംഗത്തുവന്നിരുന്നു. മമ്മൂട്ടിയുടെ നേരയായിരുന്നു കാസയുടെ പ്രധാന വിമർശനം. സിനിമയിൽ ഗേ കഥാപാത്രങ്ങൾ ക്രൈസ്തവ മത വിശ്വാസികൾ ആയത് സ്വാഭാവികമായ ഒന്നല്ലെന്നും അതിന് പിന്നിൽ കൃത്യമായ അജണ്ടകൾ ഉണ്ടെന്നും കാസ ആരോപിച്ചിരുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ