മമ്മൂക്ക ആയിരുന്നില്ല ഈ വേഷത്തില്‍ എത്തേണ്ടിയിരുന്നത്, സുരേഷ് ഗോപിയെ വരെ പരിഗണിച്ചിരുന്നതാണ്, എന്നാല്‍: ജയറാം

ദിവസങ്ങള്‍ കൊണ്ട് തന്നെ 10 കോടിയിലേക്ക് കുതിക്കുകയാണ് ജയറാം ചിത്രം ‘എബ്രഹാം ഓസ്‌ലര്‍’. ചിത്രത്തിലെ മമ്മൂട്ടിയുടെ കാമിയോ റോള്‍ ആരാധകര്‍ ആഘോഷമാക്കുകയാണ്. ഡോ. ജോസഫ് അലക്‌സാണ്ടര്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിട്ടത്.

എന്നാല്‍ അലക്‌സാണ്ടര്‍ എന്ന കഥാപാത്രത്തിനായി ആദ്യം പരിഗണിച്ചത് മമ്മൂട്ടിയെ ആയിരുന്നില്ല എന്നാണ് ജയറാം ഇപ്പോള്‍ പറയുന്നത്. മനോരമ ന്യൂസിലെ നേരെ ചൊവ്വ പരിപാടിയിലാണ് ജയറാം സംസാരിച്ചത്. അലക്‌സാണ്ടര്‍ എന്ന കഥാപാത്രത്തിനായി സത്യരാജ്, ശരത്കുമാര്‍, പ്രകാശ് രാജ് എന്നിങ്ങനെ പല പേരുകളും വന്നു.

സത്യരാജിനോട് കഥ പറയുകയും അദ്ദേഹത്തിന് ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. വേറൊരു ഘട്ടത്തില്‍ സുരേഷ് ഗോപിയെ വരെ ആ വേഷത്തിലേക്ക് ആലോചിച്ചിരുന്നു. ആ സമയത്താണ് മിഥുന്‍ വളരെ യാഥൃശ്ചികമായി മമ്മൂക്കയെ കാണാന്‍ പോകുന്നത്. ജയറാമിനെ വച്ച് ചെയ്യുന്ന സിനിമയുടെ കഥ എന്താണെന്ന് ചോദിച്ചു.

കഥ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് താല്‍പര്യമായി. ‘അലക്‌സാണ്ടര്‍ എന്ന കഥാപാത്രം ഞാന്‍ ചെയ്യട്ടെ’ എന്ന് മമ്മൂക്ക ചോദിച്ചു. അയ്യോ, അത് വേണ്ട, നിങ്ങള്‍ ചെയ്താല്‍ വലിയ ഭാരമാവുമെന്ന് മിഥുന്‍ പറഞ്ഞു. ചോദിച്ചുവെന്നേയുള്ളൂ, വേണമെങ്കില്‍ ചെയ്യാമെന്ന് മമ്മൂക്ക പറഞ്ഞു.

ഇത് അറിഞ്ഞപ്പോള്‍ അദ്ദേഹം വരണമെന്ന് തനിക്ക് തോന്നി. ഇങ്ങനെ ഒരു വേഷം ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞത് ചിലപ്പോള്‍ തനിക്ക് വേണ്ടിയാവാം, ഒന്നുകൂടി ചോദിക്കാന്‍ താന്‍ മിഥുനോട് പറഞ്ഞു. അങ്ങനെ മിഥുന്‍ വീണ്ടും പോയി ചോദിച്ചു. ചെയ്യാമെന്ന് മമ്മൂക്ക പറയുകയായിരുന്നു എന്നാണ് ജയറാം പറയുന്നത്.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്