'എവിടെ ചെന്നാലും നമ്മുക്ക് നായിക അവർ തന്നെ...'; ഇന്നസെന്റ്

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഓൺ സ്‌ക്രീൻ ജോഡികളായിരുന്നു അന്തരിച്ച നടി കെ പി എ സി ലളിതയും നടൻ ഇന്നസെന്റും. നിരവധി ചിത്രങ്ങളിലൂടെ ചിരിപ്പിക്കുകയും ചിന്തിപ്പികയും ചെയ്ത കെ പി എ സി ലളിതയെക്കുറിച്ച് ഇന്നസെന്റ് പറഞ്ഞ വാക്കുകഷാണ് ശ്രദ്ധ നേടുന്നത്. കൗമുദി മൂവീസിലെ ഇന്നസെന്റ് കഥകൾ എന്ന പരിപാടിയിലാണ് അദ്ദേഹം കെ പി എ സി ലളിതയ്ക്കെപ്പമുള്ള രസകരമായ ഓർമ്മകൾ പങ്കുവെച്ചത്.

കൂടെ അഭിനയിക്കുന്ന ആൾ നന്നായാൽ മാത്രമേ നമ്മളും നന്നാവൂ എന്ന് തനിക്ക മനസിലായത് ലളിതയുടെ ഒപ്പം അഭിനയിച്ചപ്പോഴാണ്. തന്നോടൊപ്പം അഭിനയിച്ചിട്ടുള്ളവരിൽ ഒരുപിടി മുകളിൽ അഭിനയിക്കുന്ന സ്ത്രീയാണ് കെ പി എ സി ലളിത. നിരവധി ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചതുകൊണ്ട് തന്നെ ഏത് ലൊക്കേഷനിൽ ചെന്നാലും തന്റെ നായികയാരണന്ന് താൻ നോക്കും. പുതിയ ആരെങ്കിലും വരുമോ അതോ കെ പി എ സി ലളിത തന്നെയാണൊന്ന്.

അങ്ങനെ ഞാൻ ഒരിക്കൽ താൻ നെടുമുടി വേണുവിനോട് പറഞ്ഞു, എവിടെ ചെന്നാലും ഈ ലളിത തന്നെ നമ്മുടെ ഭാര്യ. നമ്മുടെ മനസിൽ ഉർവശിയും മഞ്ജു വാര്യരും നവ്യ നായരും ഒക്കെ ആണെങ്കിലും വരുമ്പോൾ ലളിതയാണെന്നും. അപ്പോൾ നെടുമുടി വേണു എന്നോട് പറഞ്ഞു, ഉണ്ടാവും ചിലർക്ക് ഒക്കെ ഉണ്ടാവുമെന്ന്. അത് ലളിത കേൾക്കുകയും ചെയ്തിരുന്നു. പിന്നീട് താൻ ഒരു പടത്തിന് ചെന്നപ്പോൾ അവിടെ കുറെ നടിമാർ ഉൾപ്പടെ ഉണ്ടായിരുന്നു പക്ഷെ ലളിതയെ കാണാനില്ല.

തനിക്ക് ഭാര്യ ഉണ്ടെന്ന് അസിസ്റ്റന്റ് ഡയറക്ടർ വന്ന് പറയുകയും ചെയ്തു. അപ്പോൾ മറ്റാരെങ്കിലും ആയിരിക്കുമെന്നാണ് താൻ കരുതിയത്. എന്നാൽ മറിച്ചായിരുന്നു സംഭവിച്ചത്. സീൻ തുടങ്ങാറായപ്പോൾ മുടിയൊക്കെ നരപ്പിച്ചിട്ട് ലളിത വന്നു. എന്നിട്ട് തന്നോട് പറഞ്ഞു ഞാൻ തന്നെയാണ് ഇത്തവണയും ഭാര്യയെന്ന്. അല്ലെങ്കിൽ ഇപ്പോ തനിക്ക് ആരെ വേണമെന്നാണ് ആ​ഗ്രഹം, മഞ്ജു വാര്യരോ അതോ നവ്യ നായരോയെന്നും അവർ തന്നോട് ചോദിച്ചു.

എന്നിട്ട് ഇപ്പോ തനിക്ക് നല്ല പ്രായം ഉണ്ട്.. ഞാൻ ഇനി വെല്ല ചെറുപ്പക്കാരുടെയും ഒപ്പം അഭിനയിക്കമോ എന്ന് ആലോചിച്ചു നിൽക്കുകയാണ് എന്നും ലളിത പറഞ്ഞെന്നും ഇന്നസെന്റ് പറഞ്ഞു. രണ്ടു പേർ നല്ല ജോഡികൾ ആണെങ്കിൽ ആ കഥാപാത്രങ്ങൾ നന്നാവും. രസമുണ്ടാകും. അങ്ങനെ ഒരുപാട് കഥാപാത്രങ്ങളെ താനും ലളിതയും ചേർന്ന് അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക