‘എൻ്റെ ഏറ്റവും നല്ല കുറച്ച് കഥാപാത്രങ്ങള്‍ പിറന്നിരിക്കുന്നത് മുരളിയുടെ തൂലികയിലാണ്'; ഇന്ദ്രജിത്ത്

ഇന്ദ്രജിത്ത്, പൃഥ്വിരാജ് എന്നിവരെ പ്രധാന കഥാപാത്രമാക്കി രതീഷ് അമ്പാട്ട് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് തീർപ്പ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഫ്രൈഡേ ഫിലിം ഹൗസിന് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തിന്റെ തിരക്കഥാകൃത്തായ മുരളി ഗോപിയുമായുള്ള ബന്ധത്തെ കുറിച്ച് ഇന്ദ്രജിത്ത് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മുരളി ​ഗോപിയുമായി തനിക്കുള്ളത് ഒരു സഹോദര തുല്യ ബന്ധമാണ്.

തനിക്ക് വേണ്ടി അദ്ദേഹം നിരവധി മികച്ച കഥാപാത്രങ്ങള്‍ എഴുതിയിട്ടുണ്ട്. തന്റെ ഏറ്റവും നല്ല കുറച്ച് കഥാപാത്രങ്ങള്‍ പിറന്നിരിക്കുന്നത് മുരളി ഗോപിയുടെ തൂലികയിലാണ്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഈ അടുത്ത കാലത്ത്, ടിയാന്‍, ലുസിഫറിലൊക്കെ അദ്ദേഹത്തിന്റെ എഴുത്തിലൂടെ നല്ല കഥാപാത്രങ്ങള്ളെ സ്‌ക്രീനില്‍ അഭിനയിക്കാന്‍ നിക്ക് അവസരം കിട്ടിയെന്നും അദ്ദേഹം പറ‍ഞ്ഞു.

സിനിമയില്‍ വരുന്നതിന് മുമ്പ് തന്നെ തനിക്ക് മുരളിയെ അറിയാമെന്നും അച്ഛന്‍ന്മാര്‍ തമ്മിലുള്ള ബന്ധത്തില്‍ പണ്ട് വീട്ടില്‍ വരുമ്പോള്‍ തങ്ങള്‍ സിനിമയെ കുറിച്ചും ഭാവിയെകുറിച്ചുമൊക്കെ സംസാരിക്കാറുണ്ടായിരുന്നെന്നും ഇന്ദ്രജിത്ത് പറഞ്ഞു. ഇനിയും ഒരുപാട് സിനിമകളില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്യണം എന്നാണ് ആഗ്രഹം. തീര്‍പ്പ് ഒരു വ്യത്യസ്തമായ അനുഭവമായിരിക്കും പ്രേക്ഷകര്‍ക്ക് സമ്മാനിക്കുകയെന്നും ഇന്ദ്രജിത്ത് കൂട്ടിച്ചേർത്തു.

മുമ്പ് പൃഥ്വിയും താനും ചെയ്തിട്ടുള്ള റോളുകളില്‍ നിന്ന് വ്യത്യസ്തമായ വേഷമായിരിക്കും തീര്‍പ്പിലേത് എന്നും ഇന്ദ്രജിത്ത് പറഞ്ഞു. സൈക്കോളജി ത്രില്ലര്‍ ജോണറിലാണ് തീര്‍പ്പ് ഒരുക്കിയിരിക്കുന്നത്. ഇന്ദ്രജിത്ത്, പൃഥ്വിരാജ് എന്നിവരെ കൂടാതെ വിജയ് ബാബു, സൈജു കുറുപ്പ്, മുരളി ഗോപി, ഇഷാ തല്‍വാര്‍ തുടങ്ങിയവരാണ് മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിദ്ദിഖ്, ലുക്മാന്‍ അവറാന്‍, ഷൈജു ശ്രീധര്‍, അന്നാ റെജി, ശ്രീകാന്ത് മുരളി, കോശി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ